നതാൻ എല്ലിസ് ഒരുക്കിയ എലിക്കെണിയിൽ കുടുങ്ങി രാജസ്ഥാൻ വീണു, ദേവദത്ത് പടിക്കൽ കളിച്ച ടെസ്റ്റ് ഇന്നിംഗ്സിന്റെ ദുരന്തം അറിഞ്ഞത് അവസാനം; ഈ പഞ്ചാബിനെ സൂക്ഷിക്കണം

ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ ഏറ്റവും മികച്ച ടീമെന്ന ഖ്യാതിയിൽ നിൽക്കുന്ന സംഘമാണ് രാജസ്ഥാൻ . ടീം കോമ്പിനേഷനിലും എടുക്കുന്ന തീരുമാനങ്ങളും പാളിയില്ലെങ്കിൽ അവർ കപ്പ് എടുക്കും എന്നാണ് റിക്കി പോണ്ടിംഗ് പറഞ്ഞത്. എന്നാൽ എടുത്ത തീരുമാനം തെറ്റിയപ്പോൾ ഈ സീസണിലെ രണ്ടാം മത്സരത്തിൽ മറ്റൊരു മികച്ച ടീമായ പഞ്ചാബിനോട് പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയർത്തിയ 198 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 187 റൺസിന് പുറത്തായി. ഫലം, പഞ്ചാബിന് 5 റൺസിന്റെ ആവേശ ജയം .

ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ആദ്യം ബാറ്റ് ചെയ്യാൻ പഞ്ചാബിനോട് ആവശ്യപ്പെട്ടു . എന്തായാലും ശിഖര്‍ ധവാന്‍റെയും ഓപ്പണര്‍ പ്രഭ്‌സിമ്രാൻ സിംഗിന്‍റെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സടിച്ചു. ശിഖർ ധവാൻ 86 റൺസ് നേടി ടീമിന്റെ ടോപ് സ്കോററായി. പ്രഭ്‌സിമ്രാൻ സിംഗ് തുടക്കത്തിൽ അറ്റാക്ക് ചെയ്തപ്പോൾ ധവാൻ പ്രതിരോധ സമീപനമായിരുന്നു തുടക്കത്തിൽ . യുവതാരം പുറത്തായ ശേഷം ക്രീസിലെത്തിയ ഭാനുകക്ക് ധവാന്റെ ഒരു ഷോട്ട് ദേഹത്ത് ഇടിച്ചതിനാൽ കളത്തിന് പുറത്തേക്ക് പോകേണ്ടതായി വന്നു.

പിന്നാലെ എത്തിയ ജിതേഷ് ശർമ്മ (27 ) സാക്ഷിയാക്കി ധവാൻ അതുവരെ കളിച്ച സ്ലോ ഇന്നിങ്ങ് സിനും ഭാനുകയെ പരിക്ക് ഏൽപ്പിച്ചതിനു മുള്ള പ്രത്യുപകാരം ചെയ്തു. അശ്വിനും ഹോൾഡറും ഒഴികെ എല്ലാ ബൗളറുമാരും ആ ബാറ്റിന്റെ ചൂടറിഞ്ഞു. റാസ(1) ഷാറൂഖ് ഖാൻ(11) എന്നിവരും വലിയ സംഭാവന കൊടുക്കാതെയാണ് മടങ്ങിയത് എങ്കിലും ധവാൻ മാജിക്കിൽ 190 കടന്നു. ഹോൾഡർ 29 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ അശ്വിൻ 25 റൺ വഴങ്ങി ഒരു വിക്കറ്റെടുത്തു. ശേഷിച്ച ഒരു വിക്കറ്റ് വീഴ്ത്തിയ ചഹൽ വഴങ്ങിയത് 50 റൺസാണ്.

രാജസ്ഥാൻ മറുപടി ആവേശത്തിലായിരുന്നു. സിക്സും ഫോറുമടിച്ച് അറ്റാക്കിങ്ങ് മോഡിലാണ് ജയ്സ്വാൾ തുടങ്ങിയത്. എന്നാൽ 11 റൺ എടുത്ത താരത്തെ അർഷ്ദിപ് മടക്കി . പരീക്ഷണത്തിന് മുന്നിലേക്ക് സ്ഥാനം നേടിയ അശ്വിൻ പൂജ്യത്തിന് അർഷ്ദിപിന് ഇരയായി മടങ്ങി. സഞ്ജു- ബട്ട്‌ലർ സഖ്യത്തിൽ ആയിരുന്നു പിന്നെയുള്ള പ്രതീക്ഷ. ബട്ട്‌ലർ ബുദ്ധിമുട്ടിയപ്പോൾ സഞ്ജു തകർത്തു. എന്നാൽ ബട്ട്ലർ 19 പുറത്തായ ശേഷം എത്തിയ ദേവ്ദത്ത് ടെസ്റ്റ് കളിച്ചപ്പോൾ അതുവരെ നന്നായി കളിച്ച സാംസൺ 41 ൽ വീണു. പിന്നാലെ പരാഗ് കുറച്ച് ഷോട്ട് ഒകെ കളിച്ചിട്ട് 20 റൺസിൽ പുറത്തായി. നല്ല ഒരു ടെസ്റ്റ് ഇന്നിംഗ്സ് കളിച്ച ദേവദത്തും 21(26) വീണതോടെ പ്രതീക്ഷ മൊത്തം ഹെയ്റ്റ് മയർ – ദ്രുവ് സഖ്യത്തിലായി. ഇരുവരും നന്നായി പൊരുതിയെങ്കിലും ദേവദത്ത് കളഞ്ഞ പന്തുകൾ തിരിച്ചടിയായി. ഹെയ്റ്റ്മയർ 18 പന്തിൽ 36 നേടിയപ്പോൾ ധ്രുവ് 15 പന്തിൽ 32 റൺസ് നേടി തിളങ്ങി.

പഞ്ചാബിനായി നതാൻ എല്ലിസ് 4 വിക്കറ്റ് നേടിയപ്പോൾ അർശ്ദീപ് രണ്ട് വിക്കറ്റ് നേടി.

Latest Stories

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം