ലഞ്ചിന് മുന്‍പ് രാഹുല്‍ മടങ്ങി; ഇന്ത്യ പോരാട്ടം തുടരുന്നു

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ പൊരുതുന്നു. മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 34 എന്ന നിലയില്‍. എട്ട് റണ്‍സ് നേടിയ കെ.എല്‍ രാഹുലിനെയാണ് ഇന്ത്യക്ക് നഷ്ടമായത്. ക്രെയ്ഗ് ഓവര്‍ടണിന്റെ പന്തില്‍ രാഹുലിന്റെ മടക്കം. രോഹിത് ശര്‍മ്മ (25 നോട്ടൗട്ട്) ക്രീസിലുണ്ട്. ഉച്ചഭക്ഷണശേഷം ചേതേശ്വര്‍ പുജാര രോഹിത്തിന് കൂട്ടായെത്തും.

ഇംഗ്ലണ്ടിന്റെ സ്‌കോറിനെക്കാള്‍ 320 റണ്‍സിന് പിന്നിലാണ് ഇന്ത്യ ഇപ്പോഴും. നേരത്തെ, ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സ് 432ല്‍ അവസാനിച്ചു. നായകന്‍ ജോ റൂട്ടിന്റെ (121) സെഞ്ച്വറിയും ഡേവിഡ് മലാന്‍ (70), ഹസീബ് ഹമീദ് (68), റോറി ബേണ്‍സ് (61) എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുമാണ് ഇംഗ്ലണ്ടിന് കുതിപ്പേകിയത്. ഇന്ത്യക്കായി മുഹമ്മദ് ഷമി നാല് വിക്കറ്റ് സ്വന്തമാക്കി. മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം പിഴുതു.

Latest Stories

ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍; ആക്രമണം ജനങ്ങളോട് ഒഴിയാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ

എം സ്വരാജ് നിലകൊള്ളുന്നത് മത സൗഹാര്‍ദ്ദത്തിന് വേണ്ടി; പ്രസ്ഥാനത്തെ വഞ്ചിച്ച വ്യക്തിക്ക് മറുപടി നല്‍കാനുള്ള അവസരമാണ് ഉപതിഞ്ഞെടുപ്പെന്ന് എംഎ ബേബി

നാലാമത് നാടക് എ ശാന്തകുമാര്‍ സ്മാരക സംസ്ഥാനതല നാടക പ്രതിഭപുരസ്‌കാരം സജി തുളസിദാസിന്

ടെഹ്‌റാന്‍ ഉടന്‍ ആക്രമിക്കും, സാധാരണ ജനങ്ങളെ കൊന്നൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല; എത്രയും വേഗം നഗരം വിടാന്‍ ആവശ്യപ്പെട്ട് ബെഞ്ചമിന്‍ നെതന്യാഹു

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തി; വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനം

യുവരാജ് ഉൾപ്പെടെ ഏഴ് താരങ്ങളുടെ കരിയർ ബിസിസിഐ നശിപ്പിച്ചു, ധോണിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റാൻ ശ്രമിച്ചു, ​ഗുരുതര ആരോപണങ്ങളുമായി യോ​ഗ്രാജ് സിങ്

'മുന്ന' പ്രയോഗം ലക്ഷ്യം വെച്ചത് ജോർജ്ജ് കുര്യനെ, സുരേഷ് ഗോപി പെട്ടുപോയതാണ്; തുറന്ന് പറഞ്ഞ് ജോൺ ബ്രിട്ടാസ്

ഈ വലയം’ ഫിലിം- കുട്ടിക്കാലത്തിൻ്റെ നന്മകൾ അസ്തമിക്കുകയാണോ?

പിവി അന്‍വറിനെ യുഡിഎഫ് റോഡിലിട്ട് പോയി; എല്‍ഡിഎഫ് വേണ്ടരീതിയില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് എ വിജയരാഘവന്‍

പത്ത് തലയാ തനി രാവണൻ! ബുംറ മാത്രമാണ് അവന് മുന്നിലുളളത്, എല്ലാ ടീമിനും ഭീഷണിയായ ലോകോത്തര പേസറെ കുറിച്ച് മൈക്കൽ‌ വോൺ