രാഹുല്‍ ദ്രാവിഡിന് പകരക്കാരന്‍: ഗാംഗുലിയുടെ റോള്‍ ഇത്തവണ ധോണിയ്ക്ക്, നിര്‍ണായക നീക്കവുമായി ബിസിസിഐ

ഇന്ത്യന്‍ ടീമിന്റെ അടുത്ത മുഖ്യ പരിശീലകനെ തിരഞ്ഞെടുക്കുന്നതില്‍ എംഎസ് ധോണിയുടെ സ്വാധീനം നിര്‍ണായക പങ്ക് വഹിക്കുമെന്ന് റിപ്പോര്‍ട്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മുഖ്യ പരിശീലകനായ സ്റ്റീഫന്‍ ഫ്‌ലെമിംഗിനെ രാഹുല്‍ ദ്രാവിഡിന് പകരക്കാരനായി കൊണ്ടുവരാന്‍ ബിസിസിഐ ആഗ്രഹിക്കുന്നുണ്ട്. ഫ്‌ളെമിംഗിനെ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ ബിസിസിഐ ധോണിയുടെ സഹായം തേടാന്‍ സാധ്യതയുണ്ട്.

ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നതനുസരിച്ച്, ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആദ്യ ചോയ്സ് ഫ്‌ലെമിംഗായിരുന്നു. എന്നാല്‍ 2027 വരെ ഈ സ്ഥാനത്ത് തുടരാന്‍ അദ്ദേഹം വിസമ്മതിച്ചു. 2008 മുതല്‍ സിഎസ്‌കെയില്‍ തുടരുന്ന മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍, നിരവധി ടി20കളിലെ തന്റെ ഹ്രസ്വകാല പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടനാണ്.

ലോകമെമ്പാടുമുള്ള ലീഗുകളില്‍ ഫ്‌ലെമിംഗ് പരിശീലക സ്ഥാനത്തുണ്ട്. മേജര്‍ ലീഗ് ക്രിക്കറ്റില്‍ (യുഎസ്എ) ടെക്സാസ് സൂപ്പര്‍ കിംഗ്സിന്റെയും എസ്എ20 (ദക്ഷിണാഫ്രിക്ക) ജോബര്‍ഗ് സൂപ്പര്‍ കിംഗ്സിന്റെയും കോച്ചാണ് ഫ്‌ലെമിംഗ്. ദി ഹണ്ടറിലെ സതേണ്‍ ബ്രേവിന്റെയും മുഖ്യ പരിശീലകനാണ് അദ്ദേഹം.

നാല് വ്യത്യസ്ത ലീഗുകളുമായുള്ള ബന്ധം ഉണ്ടായിരുന്നിട്ടും, ന്യൂസിലന്‍ഡില്‍ കുടുംബത്തോടൊപ്പം കഴിയാന്‍ ഫ്‌ലെമിംഗിന് സമയം ലഭിക്കുന്നു. ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ അദ്ദേഹം സമ്മതിച്ചാല്‍, ഒരു വര്‍ഷത്തില്‍ 10 മാസവും അദ്ദേഹത്തിന് ടീമിനൊപ്പം കഴിയേണ്ടിവരും. ബിസിസിഐയുമായുള്ള ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നിരുന്നാലും, ഏറ്റവും സമ്പന്നമായ ബിസിസിഐ ഇതുവരെ പ്രതീക്ഷ കൈവിട്ടിട്ടില്ല. ധോണിയെ അവര്‍ ആയുധമാക്കാന്‍ സാധ്യതയുണ്ട്.

‘പരിശീലിപ്പിക്കാനില്ലെന്ന് ഫ്‌ലെമിംഗ് പറഞ്ഞിട്ടില്ല. കരാറിന്റെ കാലാവധിയെക്കുറിച്ച് അദ്ദേഹത്തിന് ആശങ്കയുണ്ട്, അത് അസാധാരണമല്ല. സൗരവ് ഗാംഗുലി ബോധ്യപ്പെടുത്തും മുമ്പ് രാഹുല്‍ ദ്രാവിഡ് പോലും ടീമിന്റെ മുഖ്യ പരിശീലകനായി വരാന്‍ തയ്യാറായിരുന്നില്ല. എംഎസ് ധോണി ചിത്രത്തിലേക്ക് വന്നാല്‍ സ്റ്റീഫന്‍ ഫ്‌ലെമിംഗിന്റെ കാര്യത്തിലും ഇതുതന്നെ സംഭവിക്കാം’ ബിസിസിഐ വൃത്തങ്ങള്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

Latest Stories

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍