രഹാനെയും ശാസ്ത്രിയും സ്ഥിരമായി വഴക്ക് ഉണ്ടാക്കിയിരുന്നു, ആ പര്യടനം ഞങ്ങൾക്ക് ദുരനുഭവം: ശാർദുൽ താക്കൂർ

2020-21 ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ ആതിഥേയർ ഇന്ത്യൻ ടീമിനോട് മോശമായി പെരുമാറിയതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ശാർദുൽ താക്കൂർ. ഓസ്‌ട്രേലിയൻ മണ്ണിൽ തുടർച്ചയായ രണ്ടാം ടെസ്റ്റ് പരമ്പര ജയം ഇന്ത്യ കുറിച്ചത് പ്രമുഖ താരങ്ങൾ പലരുടെയും അഭാവത്തിലും ചിലരൊക്കെ പരിക്കിന്റെ പിടിയിൽ ആയതിന് ശേഷവുമാണ്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം രീതിയിൽ ഉള്ള തുടക്കമാണ് പരമ്പരയിൽ അന്ന് കിട്ടിയത്. ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ വെറും 36 റൺസിന് ഓസ്‌ട്രേലിയ ഇന്ത്യയെ പുറത്താക്കുകയും 8 വിക്കറ്റിന് കളി ജയിക്കുകയും ചെയ്തു. ഗർഭിണിയായ ഭാര്യയ്‌ക്കൊപ്പമുള്ള ആദ്യ ടെസ്റ്റിന് ശേഷം ക്യാപ്റ്റൻ വിരാട് കോഹ്‌ലി ടീം വിട്ടതോടെ, ഇന്ത്യയ്ക്ക് കാര്യങ്ങൾ കൂടുതൽ വിഷമത്തിലായി.

ആദ്യ ടെസ്റ്റിൽ കൈക്ക് പൊട്ടലുണ്ടായതിനെ തുടർന്ന് മുഹമ്മദ് ഷമിയും പരമ്പരയിൽ നിന്ന് പുറത്തായിരുന്നു. പരമ്പര വിജയിക്കുക എന്നതിലുപരി, ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളിൽ പോലും ടീം ഇന്ത്യ ഓസ്‌ട്രേലിയയെ വെല്ലുവിളിക്കുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. എന്നിരുന്നാലും, ഇന്ത്യൻ ടീം ശ്രദ്ധേയമായ ഒരു തിരിച്ചുവരവ് നടത്തുകയും പരമ്പര 2-1 ന് സ്വന്തമാക്കാൻ അസാധാരണമായ പ്രതിരോധം കാണിക്കുകയും ചെയ്തു.

മെൽബണിൽ നടന്ന രണ്ടാം ടെസ്റ്റിൽ 8 വിക്കറ്റിന് ജയിച്ച ഇന്ത്യ സിഡ്‌നിയിൽ നടന്ന മൂന്നാം ടെസ്റ്റിൽ അവിസ്മരണീയമായ സമനില നേടി. ശേഷം നാലാം ടെസ്റ്റിൽ അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിലുള്ള ടീം ഓസ്‌ട്രേലിയയെ 3 വിക്കറ്റിന് തോൽപ്പിച്ച് ഗബ്ബയിൽ പരമ്പര വിജയം നേടിയിരുന്നു. പ്രസിദ്ധമായ വിജയത്തിന് ശേഷം മൂന്ന് വർഷത്തിന് ശേഷം, പര്യടനത്തിനിടെ ഓസ്‌ട്രേലിയക്കാർ ടീമിനോട് എത്ര മോശമായാണ് പെരുമാറിയതെന്ന് ശാർദുൽ താക്കൂർ വെളിപ്പെടുത്തി. തങ്ങളെ ശരിക്കും ഓസ്ട്രലിയക്കാർ ബുദ്ധിമുട്ടിച്ചെന്ന് പറയുകയും ചെയ്തു.

ബ്രിസ്‌ബേനിൽ 14 ദിവസത്തെ ക്വാറൻ്റൈനിൽ കഴിയാൻ ഇന്ത്യൻ ടീം വിസമ്മതിച്ചതിന് പിന്നാലെ ക്വീൻസ്‌ലൻഡ് സർക്കാരിൻ്റെ പ്രതികരണവും അദ്ദേഹം അനുസ്മരിച്ചു. ‘ഇന്ത്യക്കാർക്ക് നിയമങ്ങൾക്കനുസൃതമായി കളിക്കാൻ താൽപ്പര്യമില്ലെങ്കിൽ, വരരുത്’ എന്ന് ക്വീൻസ്‌ലാൻ്റിലെ ഹെൽത്ത് ഷാഡോ മന്ത്രി റോസ് ബേറ്റ്‌സ് പറഞ്ഞിരുന്നു.

“അവർ ഞങ്ങളോട് പെരുമാറിയ രീതി വളരെ ഭയാനകമായിരുന്നു. നാലോ അഞ്ചോ ദിവസം, ഹോട്ടലിൽ ഹൗസ് കീപ്പിംഗ് സേവനങ്ങളൊന്നും ഉണ്ടാകില്ല, നിങ്ങളുടെ ബെഡ്ഷീറ്റ് മാറ്റണമെങ്കിൽ, നാലോ അഞ്ചോ നിലകൾ പടികൾ കയറി നടക്കണം, അങ്ങനെ ആയിരുന്നു” അടുത്തിടെ നടന്ന ഒരു പരിപാടിയിൽ ശാർദുൽ താക്കൂർ പറഞ്ഞു.

തുടർന്ന് സംസാരിച്ച ഷാർദുൽ താക്കൂർ മുൻ ഓസ്‌ട്രേലിയൻ നായകൻ ടിം പെയ്‌നെതിരെയും അദ്ദേഹം കള്ളം പറയുകയാണെന്ന് ആരോപിച്ചു. ടീമിന് ആവശ്യമായ കാര്യങ്ങൾക്കായി ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായി മുഖ്യ പരിശീലകൻ രവി ശാസ്ത്രിയും ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും പതിവ് പോരാട്ടത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് പറഞ്ഞത് ഇങ്ങനെ:

“ഞങ്ങളെ സമ്മർദത്തിലാക്കാൻ ഞങ്ങളെക്കുറിച്ച് ധാരാളം മോശമായ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. പെയ്നിൽ നിന്ന് ചില അഭിമുഖങ്ങൾ ഞാൻ കേട്ടു. ആ മനുഷ്യൻ തീർത്തും നുണ പറയുകയായിരുന്നു, കാരണം അവൻ ഇല്ലാത്ത കുറെ കാര്യങ്ങൾ ഞങ്ങളെക്കുറിച്ച് പറഞ്ഞു. ഞങ്ങൾ ഇന്ത്യൻ ടീമിൽ സമ്മർദ്ദം ചെലുത്തിയിട്ടില്ല, അവർ ആഗ്രഹിക്കുന്നതെന്തും ഞങ്ങൾ അവർക്ക് നൽകി എന്നൊക്കെ പറഞ്ഞു”ശാർദുൽ താക്കൂർ പറഞ്ഞു.

“എന്നാൽ അതിൻ്റെ സത്യാവസ്ഥ എനിക്കറിയാം. ഞങ്ങളുടെ കോച്ച് രവി ശാസ്ത്രി അപ്പോഴത്തെ നായകൻ രഹാനെ ഇരുവരും ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡുമായി പതിവായി വഴക്കിടുകയായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു