'അയാളൊരു മനുഷ്യനാണ്,യന്ത്രമല്ല', ഇന്ത്യന്‍ സൂപ്പര്‍ താരത്തെ പിന്തുണച്ച് റോഡ്‌സ്

ബാറ്റിംഗ് ഫോം നഷ്ടപ്പെട്ട് വലയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് പിന്തുണയുമായി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജോണ്ടി റോഡ്‌സ്. വിരാട് യന്ത്രമല്ല മനുഷ്യനാണെന്ന് റോഡ്‌സ് പറഞ്ഞു.

വിരാട് കോഹ്ലി റണ്‍സ് സ്‌കോര്‍ ചെയ്യുന്നത് കാണാനാണ് ഏവരും ഇഷ്ടപ്പെടുന്നത്. എന്നാല്‍ വിരാട് ഒരു മനുഷ്യനാണ്, അല്ലാതെ യന്ത്രമല്ല. വികാരങ്ങള്‍ തുറന്ന പ്രകടിപ്പിക്കുന്ന വ്യക്തിയാണ് അയാള്‍. ബാറ്റ് ചെയ്യുമ്പോള്‍ എതിരാളികളെ വിരാട് എങ്ങനെ കൈകാര്യം ചെയ്യുമെന്ന് നമുക്ക് അറിയാം. പ്രതിയോഗികളുടെ നേര്‍ക്കുനേര്‍ നിന്ന് പെരുമാറുന്നതാണ് വിരാടിന്റെ രീതി. കോഹ്ലിയുടെ കാര്യത്തില്‍ അല്‍പ്പം ക്ഷമ കാട്ടണം. അയാള്‍ എന്താണോ ചെയ്തിരുന്നത് അത് ചെയ്യാന്‍ അനുവദിക്കണം- പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കി അഭിമുഖത്തില്‍ റോഡ്‌സ് പറഞ്ഞു.

ട്വന്റി20 ലോക കപ്പില്‍ ജസ്പ്രീത് ബുംറയുടെയും രോഹിത് ശര്‍മ്മയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണായകമാകും. എതിര്‍ ബാറ്റര്‍മാര്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ബുംറയ്ക്ക് സാധിക്കും. കൡയുടെ തലവര മാറ്റാന്‍ കഴിയുന്ന പേസറാണ് ബുംറ. ബാറ്റിംഗില്‍ രോഹിതിനാണ് പ്രധാന റോള്‍. പവര്‍പ്ലേയില്‍ വളരെ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിവുള്ളയാളാണ് രോഹിത്. ഫിനിഷറുടെ ദൗത്യം നിര്‍വ്വഹിക്കുന്ന ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യന്‍ ബാറ്റര്‍മാരില്‍ പ്രധാന കണ്ണിയാകുമെന്നും റോഡ്‌സ് പറഞ്ഞു.

Latest Stories

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം