"വിജയിക്കാനാവാത്തതിൽ നിരാശയുണ്ട്"; മത്സരം സമനിലയിൽ അവസാനിച്ച ശേഷം രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

മികച്ച ബോളിങ് കാഴ്ച വെച്ചിട്ടും ബാറ്റിങ്ങിൽ ആ മികവ് കാട്ടാൻ ഇന്ത്യക്ക് സാധിക്കാതെ പോയി. ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തിൽ സമനിലയിൽ കൊണ്ട് അവസാനിപ്പിച്ച് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റിംഗ് എടുത്ത ശ്രീലങ്ക 50 ഓവറിൽ 230-8 എന്ന നിലയിൽ ആദ്യ ഇന്നിങ്ങ്സ് അവസാനിപ്പിച്ചു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമ്മ അർദ്ധ സെഞ്ചുറി നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. പിന്നീട് വന്ന താരങ്ങൾ ഭേദപ്പെട്ട പ്രകടനം മാത്രമാണ് നടത്തിയത്. അവസാന വിക്കറ്റുകളിൽ ശിവം ദുബൈ സമനിലയിൽ കൊണ്ട് കാലോ നിർത്തി, പിന്നീട് വിക്കറ്റ് നഷ്ടമായി മടങ്ങി. വിജയിക്കുവാൻ ഒരു റൺസ് വേണ്ടിയിരുന്നപ്പോൾ അനാവശ്യ ഷോട്ടിന് മുതിർന്ന അർശ്ദീപ് എൽബിഡബ്ലിയുവിൽ താരത്തിന്റെ വിക്കറ്റ് നഷ്ടമായി. മത്സര ശേഷം രോഹിത് ശർമ്മ മാധ്യമങ്ങളോട് സംസാരിച്ചു.

രോഹിത് ശർമ്മ പറഞ്ഞത് ഇങ്ങനെ:

“ഈ സ്കോർ എളുപ്പമായി ഞങ്ങൾക്ക് കടക്കാൻ സാധിക്കുമായിരുന്നു. മികച്ച ബാറ്റിംഗ് പ്രകടനം നടത്താൻ ഞങ്ങൾക്ക് ആയില്ല. മത്സരത്തിന്റെ ഇടയ്ക്ക് മാത്രമാണ് ഞങ്ങൾ നന്നായി ബാറ്റ് ചെയ്യ്തത്. ബോളിങ് യൂണിറ്റിന്റെ മികവ് എടുത്ത് പറയേണ്ടത് തന്നെ ആണ്. എന്നാൽ ബാറ്റിങ്ങിൽ അത് സാധിക്കാതെ പോയി. പെട്ടന്ന് വിക്കറ്റുകൾ നഷ്ടമായി. രാഹുലും അക്സറും ബാറ്റിങ്ങിൽ സ്റ്റേബിൾ ആയി നിന്നപ്പോൾ കളി ഞങ്ങൾക്ക് അനുകൂലമായി വന്നതായിരുന്നു, പക്ഷെ അവർ മടങ്ങിയപ്പോൾ അത് ടീമിനെ ബാധിച്ചു. ശ്രീലങ്ക മികച്ച രീതിയിൽ ആയിരുന്നു ഇന്ന് കളിച്ചത്. ഇന്നത്തെ ഫലം ന്യായമായിരുന്നു” രോഹിത് ശർമ്മ പറഞ്ഞു.

ടി-20 മത്സരങ്ങളിൽ മൂന്നു കളികളും വിജയിച്ച് സീരീസ് സ്വന്തമാക്കിയ പോലെ ഏകദിനത്തിലും പൂർണ ആധിപത്യം സ്ഥാപിക്കാൻ സാധിക്കും എന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. ബോളിങ്ങിൽ മാത്രമായിരുന്നു ഇന്ത്യ ഇന്നലെ മികച്ച് നിന്നത്. ടീമിൽ ഓൾറൗണ്ടർസ് അടക്കം എട്ട് ബാറ്റ്‌സ്മാന്മാർ ഉണ്ടായിട്ടും സമനിലയിൽ കളി അവസാനിപ്പിക്കേണ്ടി വന്നു. അടുത്ത മത്സരത്തിൽ മികച്ച മാർജിനിൽ തന്നെ വിജയിക്കാനാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക