"വിജയിക്കാനാവാത്തതിൽ നിരാശയുണ്ട്"; മത്സരം സമനിലയിൽ അവസാനിച്ച ശേഷം രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

മികച്ച ബോളിങ് കാഴ്ച വെച്ചിട്ടും ബാറ്റിങ്ങിൽ ആ മികവ് കാട്ടാൻ ഇന്ത്യക്ക് സാധിക്കാതെ പോയി. ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തിൽ സമനിലയിൽ കൊണ്ട് അവസാനിപ്പിച്ച് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റിംഗ് എടുത്ത ശ്രീലങ്ക 50 ഓവറിൽ 230-8 എന്ന നിലയിൽ ആദ്യ ഇന്നിങ്ങ്സ് അവസാനിപ്പിച്ചു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമ്മ അർദ്ധ സെഞ്ചുറി നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. പിന്നീട് വന്ന താരങ്ങൾ ഭേദപ്പെട്ട പ്രകടനം മാത്രമാണ് നടത്തിയത്. അവസാന വിക്കറ്റുകളിൽ ശിവം ദുബൈ സമനിലയിൽ കൊണ്ട് കാലോ നിർത്തി, പിന്നീട് വിക്കറ്റ് നഷ്ടമായി മടങ്ങി. വിജയിക്കുവാൻ ഒരു റൺസ് വേണ്ടിയിരുന്നപ്പോൾ അനാവശ്യ ഷോട്ടിന് മുതിർന്ന അർശ്ദീപ് എൽബിഡബ്ലിയുവിൽ താരത്തിന്റെ വിക്കറ്റ് നഷ്ടമായി. മത്സര ശേഷം രോഹിത് ശർമ്മ മാധ്യമങ്ങളോട് സംസാരിച്ചു.

രോഹിത് ശർമ്മ പറഞ്ഞത് ഇങ്ങനെ:

“ഈ സ്കോർ എളുപ്പമായി ഞങ്ങൾക്ക് കടക്കാൻ സാധിക്കുമായിരുന്നു. മികച്ച ബാറ്റിംഗ് പ്രകടനം നടത്താൻ ഞങ്ങൾക്ക് ആയില്ല. മത്സരത്തിന്റെ ഇടയ്ക്ക് മാത്രമാണ് ഞങ്ങൾ നന്നായി ബാറ്റ് ചെയ്യ്തത്. ബോളിങ് യൂണിറ്റിന്റെ മികവ് എടുത്ത് പറയേണ്ടത് തന്നെ ആണ്. എന്നാൽ ബാറ്റിങ്ങിൽ അത് സാധിക്കാതെ പോയി. പെട്ടന്ന് വിക്കറ്റുകൾ നഷ്ടമായി. രാഹുലും അക്സറും ബാറ്റിങ്ങിൽ സ്റ്റേബിൾ ആയി നിന്നപ്പോൾ കളി ഞങ്ങൾക്ക് അനുകൂലമായി വന്നതായിരുന്നു, പക്ഷെ അവർ മടങ്ങിയപ്പോൾ അത് ടീമിനെ ബാധിച്ചു. ശ്രീലങ്ക മികച്ച രീതിയിൽ ആയിരുന്നു ഇന്ന് കളിച്ചത്. ഇന്നത്തെ ഫലം ന്യായമായിരുന്നു” രോഹിത് ശർമ്മ പറഞ്ഞു.

ടി-20 മത്സരങ്ങളിൽ മൂന്നു കളികളും വിജയിച്ച് സീരീസ് സ്വന്തമാക്കിയ പോലെ ഏകദിനത്തിലും പൂർണ ആധിപത്യം സ്ഥാപിക്കാൻ സാധിക്കും എന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. ബോളിങ്ങിൽ മാത്രമായിരുന്നു ഇന്ത്യ ഇന്നലെ മികച്ച് നിന്നത്. ടീമിൽ ഓൾറൗണ്ടർസ് അടക്കം എട്ട് ബാറ്റ്‌സ്മാന്മാർ ഉണ്ടായിട്ടും സമനിലയിൽ കളി അവസാനിപ്പിക്കേണ്ടി വന്നു. അടുത്ത മത്സരത്തിൽ മികച്ച മാർജിനിൽ തന്നെ വിജയിക്കാനാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Latest Stories

വീട്ടുകാർ പ്രണയം എതിർത്തു, കാമുകനുമായി കേരളത്തിലെത്തിയ വൈറൽ താരം മൊണാലിസ വിവാഹിതയാകുന്നു

കേരളത്തിന് മോദിയുടെ ഗ്യാരന്റിയുണ്ട്, ഇത്തവണ അവസരം തന്നാല്‍ വികസനം ഉറപ്പാക്കാമെന്ന് പ്രധാനമന്ത്രി മോദി; 'കേരളത്തില്‍ മാറ്റം അനിവാര്യമാണ്, എന്‍ഡിഎയ്ക്ക് അവസരം തന്നാല്‍ അത്ഭുതകരമായ കാഴ്ച കാണാം'

സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി; നിയമസഭാ തിരഞ്ഞെടുപ്പ് വരെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി

ആലുവയില്‍ എന്‍.ഡി.ആര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്; 250 കോടിയുടെ നിക്ഷേപം

10,800 കോടി രൂപയുടെ വികസന പദ്ധതികള്‍; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പ്രധാനമന്ത്രി മോദിയുടെ ഉദ്ഘാടന മാമാങ്കം

പ്രണയമോ അധികാരമോ? ഗണേഷ് കുമാർ വിവാദവും കേരളത്തിലെ പുരുഷാധിപത്യത്തിന്റെ നീണ്ട ചരിത്രവും

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി