കൊല്‍ക്കത്തയെ കയറൂരി വിടാതെ പഞ്ചാബ്; ജയത്തിലെത്താന്‍ വേണ്ടത് 166

ഐപിഎല്ലിലെ അതിനിര്‍ണായക പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിന് 166 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 165/7 എന്ന സ്‌കോറിലെത്തി. ടോസ് നേടിയ പഞ്ചാബ് കൊല്‍ക്കത്തയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു.

അന്ത്യ ഓവറുകളിലെ മികച്ച ബോളിംഗാണ് നൈറ്റ് റൈഡേഴ്‌സിനെ വലിയ സ്‌കോറിലെത്താതെ തടയാന്‍ പഞ്ചാബിനെ സഹായിച്ചത്. അവസാന അഞ്ച് ഓവറില്‍ 44 റണ്‍സിന് നൈറ്റ് റൈഡേഴ്‌സിന്റെ നാല് വിക്കറ്റുകളാണ് നിലംപൊത്തിയത്.

മികച്ച ഫോം തുടര്‍ന്ന് ഓപ്പണര്‍ വെങ്കടേഷ് അയ്യറും (67, ഒമ്പത് ബൗണ്ടറി, ഒരു സിക്‌സ്) രാഹുല്‍ ത്രിപാഠിയും (34) കൊല്‍ക്കത്തയ്ക്ക് മികച്ച അടിത്തറയാണ് നല്‍കിയത് നിതീഷ് റാണയും (18 പന്തില്‍ 31) കൊല്‍ക്കത്ത സ്‌കോറിന് കുതിപ്പേകിയവരില്‍പ്പെടുന്നു. എന്നാല്‍ രണ്ട് ഫോറും രണ്ട് സിക്‌സും പറത്തിയ റാണയെ അര്‍ഷദീപ് സിംഗ് പുറത്താക്കിയതോടെ കൊല്‍ക്കത്തയുടെ ദിശ നഷ്ടപ്പെട്ടു. റണ്‍സ് വിട്ടുകൊടുക്കാന്‍ മടി കാട്ടിയ മുഹമ്മദ് ഷമിയും കൊല്‍ക്കത്തയെ കൂച്ചുവിലങ്ങിടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

ദിനേശ് കാര്‍ത്തിക്ക് (11) അവസാന പന്തുവരെ നിന്നെങ്കിലും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കാര്‍ത്തിക്കിനെ ബൗള്‍ഡാക്കി അര്‍ഷദീപ് വിക്കറ്റ് നേട്ടം മൂന്നായി ഉയര്‍ത്തി. രവി ബിഷ്‌ണോയിക്ക് രണ്ട് വിക്കറ്റും ഷമിക്ക് ഒരു വിക്കറ്റും വീതം ലഭിച്ചു.

Latest Stories

CRICKET RECORDS: ഇന്നലെ ഇന്ത്യൻ ടീമിൽ ഇന്ന് പാകിസ്ഥാൻ ടീമിൽ, അപൂർവ റെക്കോഡ് സ്വന്തമാക്കി സൂപ്പർ താരങ്ങൾ; സംഭവിച്ചത് ഇങ്ങനെ

IPL 2025: ആരാധക സ്നേഹമൊക്കെ ഗ്രൗണ്ടിൽ, അത് എയർപോർട്ടിൽ വേണ്ട; സ്റ്റാർക്ക് ഉൾപ്പെട്ട വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പുത്തൻ ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ; സേനയ്ക്ക് 50,000 കോടി കൂടി

'വനംവകുപ്പ് ഉദ്യോഗസ്ഥരുടെ തെറ്റായ സമീപനങ്ങൾ ആശങ്കയുണ്ടാക്കുന്നു, സർക്കാർ ഇക്കാര്യം തിരുത്തണം'; എം വി ഗോവിന്ദൻ

'കലാ ആഭാസമെന്ന് പറഞ്ഞത് ശുദ്ധവിവരക്കേട്, പരാമർശം അങ്ങേയറ്റം അപലപനീയം'; വേടനെതിരായ എൻആർ മധുവിന്റെ പരാമർശത്തെ വിമർശിച്ച് എംവി ​ഗോവിന്ദൻ

FOOTBALL UPDATES: അപ്പോൾ അത് തീരുമാനമായി, അർജന്റീന ടീമിന്റെ കേരളത്തിലേക്ക് ഉള്ള വരവിന്റെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് പുറത്ത്

കിളിമാനൂരിൽ വേടന്റെ പരിപാടി റദ്ധാക്കിയതിനെ തുടർന്നുണ്ടായ സംഘർഷം; ഒരാൾ അറസ്റ്റിൽ

'സ്ത്രീപീഡന കേസില്‍ സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥന്റെ വൈരാഗ്യബുദ്ധി, വളംവെച്ചു കൊടുത്ത മാധ്യമപ്രവര്‍ത്തകരും'; ശക്തമായ നിയമനടപടിയുമായി എഡിജിപി എസ് ശ്രീജിത്ത്

'ഒന്നുകിൽ അവരെ ഒരു പാഠം പഠിപ്പിക്കണം, ഇല്ലെങ്കിൽ അവരുടെ താടിയെല്ല് തകർക്കാനുള്ള ലൈസൻസ് എനിക്ക് തരണം'; ബസുകളുടെ മത്സരയോട്ടത്തിനെതിരെ മാധവ് സുരേഷ്

IPL 2025: ആര് പറഞ്ഞെടാ ഞങ്ങൾക്ക് ട്രോഫി ഇല്ലെന്ന്, ഈ സാല കപ്പ് പറഞ്ഞ് ഇനി ട്രോളരുതെന്ന് രജത് പട്ടീദാർ; ആർസിബി ആരാധകർക്ക് ആവേശ വാർത്ത സമ്മാനിച്ച് നായകൻ