പഞ്ചാബ് കിംഗ്‌സ് പതിനൊന്നര കോടി വാരിയെറിഞ്ഞ് നേടി ; ഒരാഴ്ച തികയും മുമ്പ് 'ഡക്കി'ല്‍ പുറത്തായി ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വാശിയേറിയ ലേലത്തിനൊടുവില്‍ പതിനൊന്നരക്കോടി വാരിയെറിഞ്ഞ് പഞ്ചാബ്്കിംഗ്‌സ് ഇലവന്‍ നേടിയ ഇംഗ്‌ളീഷ് ഓള്‍റൗണ്ടര്‍ ലേലം നടന്ന് ഒരാഴ്ച പിന്നിടും മുമ്പായി കളിച്ച ആദ്യ മത്സരത്തില്‍ തന്നെ ഡക്കായി പുറത്തായി. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാനിറങ്ങിയ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്സ്റ്റണ്‍ പെഷാവര്‍ സല്‍മിക്കു വേണ്ടി കളിച്ച മത്സരത്തിലാണ് പുറത്തായത്. അക്കൗണ്ട് തുറക്കും മുമ്പ് തന്നെ പാക് യുവ പേസര്‍ കൂടിയായ നസീം ഷാ ലിവിങ്സ്റ്റണിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിനെതിരായ മത്സരത്തിലായിരുന്നു താരം അക്കൗണ്ട് തുറക്കും മുമ്പ് പുറത്തായത്. മണിക്കൂറില്‍ 90 മൈലിനും മുകളില്‍ വേഗത്തില്‍ വന്ന നസീം ഷായുടെ പന്ത് പ്രതിരോധിക്കാനുള്ള സമയം പോലും ലിവിങ്സ്റ്റണിനു ലഭിച്ചില്ല. ബാറ്റ് താഴേക്കു വരുന്നതിനു മുമ്പ് തന്നെ ലിവിങ്സ്റ്റണിന്റെ ഓഫ് സ്റ്റമ്പ് തെറിച്ചിരുന്നു. ഇതിന് തൊട്ടുമുമ്പ് കളിച്ച കളിയിലും ലിവിംഗ്‌സ്റ്റണിന് കാര്യമായി സ്‌കോര്‍ ചെയ്യാനായില്ല. ആറു റണ്‍സ് മാത്രം നേടാനേ താരത്തിന് കഴിഞ്ഞുള്ളൂ. മൂന്ന് പന്തുകളാണ് താരത്തിന് ഈ മത്സരത്തില്‍ ആകെ നേരിടാന്‍ കഴിഞ്ഞുള്ളൂ.

ഐപിഎല്ലിന്റെ മെഗാലേലത്തില്‍ ഏറ്റവുമുയര്‍ന്ന ഡിമാന്റുണ്ടായിരുന്ന വിദേശ താരങ്ങളിലൊരാളും ഏറ്റവും വില കൂടിയ നാലാമത്തെ താരവുമായിരുന്നു ലിവിങ്സ്റ്റണ്‍. ടി20 ഫോര്‍മാറ്റിലെ തകർപ്പനടിക്കാരില്‍ ഒരാളായ ലിവിംഗ്സ്റ്റണിനായി പല ഫ്രാഞ്ചൈസികളും രംഗത്തുണ്ടായിരുന്നു. പഞ്ചാബിനെക്കൂടാതെ സണ്‍റൈസേഴ്സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, ഗുജറാത്ത് ടൈറ്റന്‍സും രംഗത്തുണ്ടായിരുന്നു. ഇവരെയെല്ലാം മറികടന്നാണ് താരത്തെ പഞ്ചാബ് റാഞ്ചിയത്.

അതേസമയം പിഎസ്എല്ലില്‍ മികച്ച തുടക്കം കിട്ടിയ താരം കൂടിയാണ് ലിയാം ലിവിങ്സ്റ്റണ്‍. മുള്‍ത്താന്‍ സുല്‍ത്താന്‍സിനെതിരായ കളിയില്‍ 16 ബോളില്‍ നിന്നും 24 റണ്‍സ് അടിച്ചെടുത്താണ് താരം ലീഗിലേക്കുള്ള വരവറിയിച്ചത്. നാലു ബൗണ്ടറികളും ഒരു സിക്സുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം