പഞ്ചാബ് ഉറപ്പായും ജയിക്കുമായിരുന്നു, എന്നാൽ എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കിയത് അവൻ, ഫൈനലിൽ വില്ലനായത് ആരെന്ന് പറഞ്ഞ് നേഹാൽ വധേര

പഞ്ചാബ് കിങ്സിനായി ഈ സീസണിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച താരമാണ് നേഹാൽ വധേര. നിർണായക കളികളിലെല്ലാം ടീമിനായി ഇംപാക്ടുളള ഇന്നിങ്സുകൾ നേഹാൽ കാഴ്ചവച്ചിരുന്നു. കഴിഞ്ഞ ലേലത്തിൽ മുംബൈ ഇന്ത്യൻസ് കൈവിട്ടതോടെയാണ് യുവതാരത്തെ പഞ്ചാബ് മാനേജ്മെന്റ് ടീമിൽ എത്തിച്ചത്. പഞ്ചാബ് ഫൈനലിൽ എത്തിയതിൽ നേഹാലിന്റെ ഇന്നിങ്സുകളും കാര്യമായ പങ്കുവഹിച്ചു. ആർസിബിക്കെതിരായ കലാശപോരാട്ടത്തിലെ വില്ലൻ ശരിക്കും ആരാണെന്ന് തുറന്നുപറയുകയാണ് താരം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ആറ് റൺസിനാണ് ആർസിബി പഞ്ചാബിനെ തോൽപ്പിച്ച് കിരീടം നേടിയത്.

ഐപിഎൽ ചരിത്രത്തിലെ തങ്ങളുടെ ആദ്യ ട്രോഫി കൈവിട്ടെങ്കിലും കയ്യടി അർഹിക്കുന്ന പ്രകടനമാണ് പഞ്ചാബ് ടീം ഒന്നടങ്കം കാഴ്ചവച്ചത്. അതേസമയം ഫൈനലിലെ വില്ലൻ താൻ തന്നെയാണ് എന്നാണ് നേഹാൽ വധേര പറഞ്ഞത്. “പഞ്ചാബിന്റെ തോൽവിക്ക് ഞാൻ എന്നെ തന്നെയാണ് കുറ്റപ്പെടുത്തുന്നത്. ഞാൻ ഫൈനലിൽ നന്നായി കളിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ടീമിന് കിരീടം ലഭിക്കുമായിരുന്നു. ആർസിബി 190 റൺസ് മാത്രം നേടിയതുകൊണ്ട് പിച്ചിനെ ഞാൻ ഒരിക്കലും കുറ്റം പറയില്ല, കളിയെ ഞാൻ ആഴത്തിൽ എടുക്കുകയായിരുന്നു എന്ന് ഞാൻ കരുതുന്നു, ഒരു മത്സരത്തെ വളരെ സീരീയസായി കണ്ട് പൂർത്തിയാക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നു”.

“എന്നാൽ എനിക്ക് മത്സരം പൂർത്തിയാക്കാൻ കഴിയാത്ത ദിവസങ്ങളിൽ ഒന്നായിരുന്നു അന്ന്. എല്ലാ ടൂർണമെന്റുകളിലും എനിക്ക് വേഗത കൂട്ടേണ്ടി വന്നപ്പോൾ, അവസാനത്തെ ഗെയിം ഒഴികെ അത് ഫലം ചെയ്തുവെന്ന് ഞാൻ കരുതുന്നു. ചില ദിവസങ്ങളിൽ, അത് വിജയിക്കില്ല, അത് സംഭവിക്കാത്ത ദിവസമായിരുന്നു അന്ന്. പക്ഷേ, കളിയെ കൂടുതൽ ആഴത്തിൽ എടുക്കുന്നതിൽ എനിക്ക് ഖേദമില്ല, വിക്കറ്റുകൾ വീഴുന്നതിനാൽ ആ സാഹചര്യം നല്ലതായിരുന്നു, പക്ഷേ എനിക്ക് കുറച്ചുകൂടി വേഗത കൂട്ടാമായിരുന്നു എന്ന് ഞാൻ കരുതുന്നു, അത് ഞാൻ പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഭാവിയിൽ ഞാൻ അത് ചെയ്യും, അത് എന്നെയും ടീമിനെയും സഹായിക്കും”, നേഹാൽ വധേര പറഞ്ഞു.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്