പഞ്ചാബ് ഉറപ്പായും ജയിക്കുമായിരുന്നു, എന്നാൽ എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കിയത് അവൻ, ഫൈനലിൽ വില്ലനായത് ആരെന്ന് പറഞ്ഞ് നേഹാൽ വധേര

പഞ്ചാബ് കിങ്സിനായി ഈ സീസണിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച താരമാണ് നേഹാൽ വധേര. നിർണായക കളികളിലെല്ലാം ടീമിനായി ഇംപാക്ടുളള ഇന്നിങ്സുകൾ നേഹാൽ കാഴ്ചവച്ചിരുന്നു. കഴിഞ്ഞ ലേലത്തിൽ മുംബൈ ഇന്ത്യൻസ് കൈവിട്ടതോടെയാണ് യുവതാരത്തെ പഞ്ചാബ് മാനേജ്മെന്റ് ടീമിൽ എത്തിച്ചത്. പഞ്ചാബ് ഫൈനലിൽ എത്തിയതിൽ നേഹാലിന്റെ ഇന്നിങ്സുകളും കാര്യമായ പങ്കുവഹിച്ചു. ആർസിബിക്കെതിരായ കലാശപോരാട്ടത്തിലെ വില്ലൻ ശരിക്കും ആരാണെന്ന് തുറന്നുപറയുകയാണ് താരം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ആറ് റൺസിനാണ് ആർസിബി പഞ്ചാബിനെ തോൽപ്പിച്ച് കിരീടം നേടിയത്.

ഐപിഎൽ ചരിത്രത്തിലെ തങ്ങളുടെ ആദ്യ ട്രോഫി കൈവിട്ടെങ്കിലും കയ്യടി അർഹിക്കുന്ന പ്രകടനമാണ് പഞ്ചാബ് ടീം ഒന്നടങ്കം കാഴ്ചവച്ചത്. അതേസമയം ഫൈനലിലെ വില്ലൻ താൻ തന്നെയാണ് എന്നാണ് നേഹാൽ വധേര പറഞ്ഞത്. “പഞ്ചാബിന്റെ തോൽവിക്ക് ഞാൻ എന്നെ തന്നെയാണ് കുറ്റപ്പെടുത്തുന്നത്. ഞാൻ ഫൈനലിൽ നന്നായി കളിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ടീമിന് കിരീടം ലഭിക്കുമായിരുന്നു. ആർസിബി 190 റൺസ് മാത്രം നേടിയതുകൊണ്ട് പിച്ചിനെ ഞാൻ ഒരിക്കലും കുറ്റം പറയില്ല, കളിയെ ഞാൻ ആഴത്തിൽ എടുക്കുകയായിരുന്നു എന്ന് ഞാൻ കരുതുന്നു, ഒരു മത്സരത്തെ വളരെ സീരീയസായി കണ്ട് പൂർത്തിയാക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നു”.

“എന്നാൽ എനിക്ക് മത്സരം പൂർത്തിയാക്കാൻ കഴിയാത്ത ദിവസങ്ങളിൽ ഒന്നായിരുന്നു അന്ന്. എല്ലാ ടൂർണമെന്റുകളിലും എനിക്ക് വേഗത കൂട്ടേണ്ടി വന്നപ്പോൾ, അവസാനത്തെ ഗെയിം ഒഴികെ അത് ഫലം ചെയ്തുവെന്ന് ഞാൻ കരുതുന്നു. ചില ദിവസങ്ങളിൽ, അത് വിജയിക്കില്ല, അത് സംഭവിക്കാത്ത ദിവസമായിരുന്നു അന്ന്. പക്ഷേ, കളിയെ കൂടുതൽ ആഴത്തിൽ എടുക്കുന്നതിൽ എനിക്ക് ഖേദമില്ല, വിക്കറ്റുകൾ വീഴുന്നതിനാൽ ആ സാഹചര്യം നല്ലതായിരുന്നു, പക്ഷേ എനിക്ക് കുറച്ചുകൂടി വേഗത കൂട്ടാമായിരുന്നു എന്ന് ഞാൻ കരുതുന്നു, അത് ഞാൻ പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഭാവിയിൽ ഞാൻ അത് ചെയ്യും, അത് എന്നെയും ടീമിനെയും സഹായിക്കും”, നേഹാൽ വധേര പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ