പഞ്ചാബ് ഉറപ്പായും ജയിക്കുമായിരുന്നു, എന്നാൽ എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കിയത് അവൻ, ഫൈനലിൽ വില്ലനായത് ആരെന്ന് പറഞ്ഞ് നേഹാൽ വധേര

പഞ്ചാബ് കിങ്സിനായി ഈ സീസണിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച താരമാണ് നേഹാൽ വധേര. നിർണായക കളികളിലെല്ലാം ടീമിനായി ഇംപാക്ടുളള ഇന്നിങ്സുകൾ നേഹാൽ കാഴ്ചവച്ചിരുന്നു. കഴിഞ്ഞ ലേലത്തിൽ മുംബൈ ഇന്ത്യൻസ് കൈവിട്ടതോടെയാണ് യുവതാരത്തെ പഞ്ചാബ് മാനേജ്മെന്റ് ടീമിൽ എത്തിച്ചത്. പഞ്ചാബ് ഫൈനലിൽ എത്തിയതിൽ നേഹാലിന്റെ ഇന്നിങ്സുകളും കാര്യമായ പങ്കുവഹിച്ചു. ആർസിബിക്കെതിരായ കലാശപോരാട്ടത്തിലെ വില്ലൻ ശരിക്കും ആരാണെന്ന് തുറന്നുപറയുകയാണ് താരം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ആറ് റൺസിനാണ് ആർസിബി പഞ്ചാബിനെ തോൽപ്പിച്ച് കിരീടം നേടിയത്.

ഐപിഎൽ ചരിത്രത്തിലെ തങ്ങളുടെ ആദ്യ ട്രോഫി കൈവിട്ടെങ്കിലും കയ്യടി അർഹിക്കുന്ന പ്രകടനമാണ് പഞ്ചാബ് ടീം ഒന്നടങ്കം കാഴ്ചവച്ചത്. അതേസമയം ഫൈനലിലെ വില്ലൻ താൻ തന്നെയാണ് എന്നാണ് നേഹാൽ വധേര പറഞ്ഞത്. “പഞ്ചാബിന്റെ തോൽവിക്ക് ഞാൻ എന്നെ തന്നെയാണ് കുറ്റപ്പെടുത്തുന്നത്. ഞാൻ ഫൈനലിൽ നന്നായി കളിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ടീമിന് കിരീടം ലഭിക്കുമായിരുന്നു. ആർസിബി 190 റൺസ് മാത്രം നേടിയതുകൊണ്ട് പിച്ചിനെ ഞാൻ ഒരിക്കലും കുറ്റം പറയില്ല, കളിയെ ഞാൻ ആഴത്തിൽ എടുക്കുകയായിരുന്നു എന്ന് ഞാൻ കരുതുന്നു, ഒരു മത്സരത്തെ വളരെ സീരീയസായി കണ്ട് പൂർത്തിയാക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നു”.

“എന്നാൽ എനിക്ക് മത്സരം പൂർത്തിയാക്കാൻ കഴിയാത്ത ദിവസങ്ങളിൽ ഒന്നായിരുന്നു അന്ന്. എല്ലാ ടൂർണമെന്റുകളിലും എനിക്ക് വേഗത കൂട്ടേണ്ടി വന്നപ്പോൾ, അവസാനത്തെ ഗെയിം ഒഴികെ അത് ഫലം ചെയ്തുവെന്ന് ഞാൻ കരുതുന്നു. ചില ദിവസങ്ങളിൽ, അത് വിജയിക്കില്ല, അത് സംഭവിക്കാത്ത ദിവസമായിരുന്നു അന്ന്. പക്ഷേ, കളിയെ കൂടുതൽ ആഴത്തിൽ എടുക്കുന്നതിൽ എനിക്ക് ഖേദമില്ല, വിക്കറ്റുകൾ വീഴുന്നതിനാൽ ആ സാഹചര്യം നല്ലതായിരുന്നു, പക്ഷേ എനിക്ക് കുറച്ചുകൂടി വേഗത കൂട്ടാമായിരുന്നു എന്ന് ഞാൻ കരുതുന്നു, അത് ഞാൻ പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഭാവിയിൽ ഞാൻ അത് ചെയ്യും, അത് എന്നെയും ടീമിനെയും സഹായിക്കും”, നേഹാൽ വധേര പറഞ്ഞു.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍