ഇന്ത്യ-പാക് സംഘര്‍ഷം; പിഎസ്എല്‍ മത്സരങ്ങളുടെ വേദി മറ്റൊരു രാജ്യത്തേക്ക് മാറ്റി പാകിസ്ഥാന്‍, ബാക്കി മത്സരങ്ങള്‍ ഇവിടെ നടത്തി പൂര്‍ത്തീകരിക്കാന്‍ ശ്രമം

നിലവിലെ ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ പിഎസ്എല്‍ മത്സരങ്ങളുടെ വേദി മാറ്റി പാകിസ്ഥാന്‍. പ്ലേഓഫും ഫൈനലും ഉള്‍പ്പെടെ ടൂര്‍ണമെന്റില്‍ ബാക്കിയുളള മത്സരങ്ങള്‍ യുഎഇയില്‍ വച്ച് നടത്താനാണ് തീരുമാനം. പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വിയാണ് ഇക്കാര്യം അറിയിച്ചത്. സംഘര്‍ഷങ്ങളില്‍ വിദേശ താരങ്ങളില്‍ പരിഭ്രാന്തി പടര്‍ന്നതിനെ തുടര്‍ന്നാണ് വേദി മാറ്റാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ബന്ധിതരായത്. കഴിഞ്ഞ ദിവസം റാവല്‍പിണ്ടി സ്റ്റേഡിയത്തില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് പിഎസ്എലില്‍ കറാച്ചി കിങ്‌സും പെഷവാര്‍ സാല്‍മിയും തമ്മിലുളള മത്സരം മാറ്റിവച്ചിരുന്നു.

എട്ട് മത്സരങ്ങളാണ് പിഎസ്എലില്‍ ഇനി നടക്കാനുളളത്. ഈ മത്സരങ്ങള്‍ റാവല്‍പിണ്ടി, മുള്‍ട്ടാന്‍, ലാഹോര്‍ തുടങ്ങിയിടങ്ങളില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാലിപ്പോള്‍ നിലവിലെ സാഹചര്യത്തില്‍ യുഎഇയിലേക്ക് മാറ്റുകയായിരുന്നു. സുരക്ഷാപ്രശ്‌നങ്ങള്‍ കാരണം പിഎസ്എലില്‍ പങ്കെടുക്കുന്ന ഇംഗ്ലണ്ട് കളിക്കാരില്‍ ചിലര്‍ നാട്ടിലേക്ക് മടങ്ങാനുളള താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ക്രിസ് ജോര്‍ദന്‍, സാം ബില്ലിങ്‌സ്, ടോം കറന്‍, ജെയിംസ് വിന്‍സ്, ഡേവിഡ് വില്ലി, ടോം കോഹ്ലര്‍, ലൂക്ക് വൂഡ് എന്നീ ഏഴ് ഇംഗ്ലീഷ് താരങ്ങളാണ് പിഎസ്എലില്‍ കളിക്കുന്നത്.

ഇവരില്‍ ഡേവിഡ് വില്ലി, ക്രിസ് ജോര്‍ദന്‍ എന്നീ താരങ്ങളാണ് നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി ആദ്യം രംഗത്തെത്തിയത്. മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് ടീമിനായി പിഎസ്എലില്‍ കളിക്കുന്ന താരങ്ങളാണ് ഇവര്‍. മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് പ്ലേഓഫില്‍ നിന്ന് പുറത്തായതോടെ ഒരു മത്സരം മാത്രമാണ് ഇവരുടെ ടീമിന് ശേഷിക്കുന്നത്. ഈയൊരു സാഹചര്യത്തിലാണ് ഇവര്‍ ഉടന്‍ മടങ്ങണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ