ഈ മൂന്ന് നിറങ്ങള്‍ ജഴ്‌സിയില്‍ പാടില്ലെന്ന് ബിസിസിഐയുടെ വിലക്ക്, വെളിപ്പെടുത്തലുമായി പ്രീതി സിന്‍റ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസികള്‍ക്കായുള്ള ജഴ്സിയില്‍ ചില നിറങ്ങള്‍ ബിസിസിഐ നിരോധിച്ചതായി വെളിപ്പെടുത്തി പഞ്ചാബ് കിംഗ്സ് ഉടമ പ്രീതി സിന്റ. സില്‍വര്‍, ഗ്രേ, വൈറ്റ് എന്നീ നിറങ്ങളിലുള്ള ജഴ്സികള്‍ ബിസിസിഐ വിലക്കിയതായി സിന്റ പറഞ്ഞു. മത്സരങ്ങള്‍ക്ക് വെള്ള പന്തുകള്‍ ഉപയോഗിക്കുന്നതിനാലാണ് ഈ വിലക്കെന്ന് പ്രീതി സിന്റ വെളിപ്പെടുത്തി.

ചുവപ്പും ചാരനിറവും വെള്ളിയും കലര്‍ന്ന നിറങ്ങളിലൂള്ള ജഴ്‌സിയാണ് തങ്ങള്‍ക്കുണ്ടായിരുന്നതെന്നും എന്നാല്‍ ബിസിസിഐ നയം കാരണം നിറം മാറ്റേണ്ടി വന്നെന്നും പ്രീതി സിന്റ ടീമിന്റെ ജഴ്സി അനാച്ഛാദന ചടങ്ങില്‍ പറഞ്ഞു.

മുമ്പ് ഞങ്ങള്‍ക്ക് ചുവപ്പ്, ചാര, വെള്ളി എന്നിവയുടെ സംയോജനം ഉണ്ടായിരുന്നു, എന്നാല്‍ പന്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം ബിസിസിഐ വെള്ളി, ചാര, വെള്ള എന്നിവ നിരോധിച്ചു. അതിനാല്‍, ഞങ്ങള്‍ ചുവപ്പുമായി മുന്നോട്ട് പോയി, ഈ വര്‍ഷം ഞങ്ങള്‍ക്ക് ചുവപ്പിനൊപ്പം മികച്ച കോമ്പിനേഷനുണ്ട്- ഇവന്റില്‍ സിന്റ പറഞ്ഞു.

ടീമിന്റെ നട്ടെല്ലായ വിശ്വസ്തരായ ആരാധകര്‍ക്ക് മുന്നില്‍ പുതിയ ജഴ്‌സി പുറത്തിറക്കുന്നതില്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമുണ്ട്. പുതിയ നിറങ്ങള്‍ പഞ്ചാബിന്റെ വികാരങ്ങളെയും സ്പന്ദനങ്ങളെയും അത് പ്രതിനിധീകരിക്കുന്ന എല്ലാറ്റിനെയും പ്രതിഫലിപ്പിക്കുന്നതാണ്. ആരാധകര്‍ക്കായി പുതിയ സ്റ്റേഡിയത്തില്‍ അവിസ്മരണീയമായ ചില ഓര്‍മകള്‍ സമ്മാനിക്കും-പ്രീതി സിന്റ കൂട്ടിച്ചേര്‍ത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ