അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി..; പഞ്ചാബ് താരങ്ങള്‍ക്ക് ആലു പറാത്ത ഉണ്ടാക്കി നടുവൊടിഞ്ഞ് പ്രീതി സിന്റ; സംഭവം ഇങ്ങനെ

ഇന്ത്യയിലെ രണ്ട് ഗ്ലാമറസ് വ്യവസായങ്ങളെ അതായത് ക്രിക്കറ്റിനെയും ബോളിവുഡിനെയും ഒരുമിച്ച് കൊണ്ടുവരുന്നതിനാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലോകത്തിലെ ഏറ്റവും രസകരമായ ക്രിക്കറ്റ് ലീഗാണ്. ഐപിഎല്‍ ഫ്രാഞ്ചൈസികളില്‍ ചിലത് ബോളിവുഡ് സൂപ്പര്‍ സ്റ്റാറുകളുടെ ഉടമസ്ഥതയിലുള്ളതാണ്. ടൂര്‍ണമെന്റ് സമയത്ത് ടീമുകളോടൊപ്പം സമയം ആസ്വദിക്കാന്‍ ഇവര്‍ സമയം കണ്ടെത്താറുമുണ്ട്.

ഐപിഎല്‍ ഉടമകള്‍ക്കിടയില്‍ ഏറ്റവും പ്രിയപ്പെട്ട സെലിബ്രിറ്റികളില്‍ ഒരാളാണ് പഞ്ചാബ് കിംഗ്സിന്റെ ഉടമ പ്രീതി സിന്റ. അടുത്തിടെ, 2009 ലെ ഐപിഎല്‍ എഡിഷനില്‍ നിന്ന് തന്റെ വാഗ്ദാന പ്രകാരം ടീമിനായി 120 ആലു പറാത്തകള്‍ ഉണ്ടാക്കേണ്ടി വന്ന ഒരു സംഭവം നടി വെളിപ്പെടുത്തി.

‘അന്ന് ആദ്യമായി എനിക്ക് മനസ്സിലായി, ആണ്‍കുട്ടികള്‍ എത്രമാത്രം കഴിക്കുന്നുവെന്ന്. ഞങ്ങള്‍ ദക്ഷിണാഫ്രിക്കയിലായിരുന്നു, അവര്‍ നല്ല പറാത്ത വിളമ്പിയില്ല. അപ്പോള്‍ ഞാന്‍ അവരോട് പറഞ്ഞു, ‘എല്ലാ പറാത്തയും ഉണ്ടാക്കാന്‍ ഞാന്‍ നിങ്ങളെ പഠിപ്പിക്കാം’. അപ്പോള്‍ തങ്ങള്‍ക്കുവേണ്ടി പറാത്ത ഉണ്ടാക്കാമോ എന്ന് അവര്‍ എന്നോട് ചോദിച്ചു.

അവര്‍ അടുത്ത മത്സരം ജയിച്ചാല്‍ ആലു പറാത്ത ഉണ്ടാക്കി തരാമെന്ന് ഞാന്‍ സമ്മചതിച്ചു. അവര്‍ അതില്‍ വിജയിച്ചു. പിന്നെ പറഞ്ഞ വാക്ക് നിറവേറ്റാന്‍ ഞാന്‍ 120 ആലു പറാത്തയാണ് ഉണ്ടാക്കേണ്ടിവന്നത്. അതിനുശേഷം ഞാന്‍ ആലു പറാത്ത ഉണ്ടാക്കുന്നത് നിര്‍ത്തി’ സിന്റ തമാശയായി പറഞ്ഞു.

ഏറ്റവും ജനപ്രിയമായ ഐപിഎല്‍ ഫ്രാഞ്ചൈസികളിലൊന്നാണെങ്കിലും, പഞ്ചാബ് കിംഗ്സിന് ഇതുവരെ ഒരു ഐപിഎല്‍ കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല. 2014ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് ഫൈനലില്‍ തോറ്റ് റണ്ണറപ്പായി ഫിനിഷ് ചെയ്തതാണ് അവരുടെ എക്കാലത്തെയും മികച്ച പ്രകടനം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക