സംഭവമൊക്കെ കൊള്ളാം, പക്ഷേ ഒരു പ്രശ്‌നമുണ്ട്; ചൂണ്ടിക്കാട്ടി പ്രഗ്യാന്‍ ഓജ

അടുത്ത ലോക കപ്പിനു മുമ്പായി ഇന്ത്യ മധ്യനിരയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്ന് ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ.
നമ്മുടെ മുന്‍നിര ബാറ്റിംഗും ബോളിംഗും മികച്ചതാണെന്നും പക്ഷേ, മധ്യനിര മെച്ചപ്പെടാനുണ്ടെന്നും ഓജ ചൂണ്ടിക്കാട്ടി.

‘നമ്മുടെ മധ്യനിരയിലെ പ്രശ്‌നങ്ങളാണ് ഏറ്റവും വേഗത്തില്‍ പരിഹരിക്കേണ്ടത്. ഐസിസി ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായി നമ്മെ വലയ്ക്കുന്നതും മധ്യനിരയിലെ പ്രശ്‌നങ്ങളാണ്. ആ പ്രശ്‌നം പരിഹരിച്ചാല്‍ ബാക്കിയെല്ലാം ശരിയാകും. നമ്മുടെ മുന്‍നിര ബാറ്റിങ്ങും ബോളിങ്ങും മികച്ചതാണ്. പക്ഷേ, മധ്യനിര ഒന്നുകൂടി ശരിയാകാനുണ്ട്.’

‘ടി20 ലോക കപ്പില്‍ സംഭവിച്ചതു നോക്കൂ. രോഹിത് ശര്‍മയും കെ.എല്‍. രാഹുലും പെട്ടെന്നു പുറത്തായ രണ്ടു മത്സരങ്ങളിലും മധ്യനിര തകര്‍ന്നു. പാകിസ്ഥാനെതിരെയും ന്യൂസിലാന്റിനെതിരെയും നമ്മള്‍ അതു കണ്ടു. മധ്യനിരയിലെ പ്രകടനം മോശമായത് നമ്മുടെ സെമി സാധ്യതകളെയും ബാധിച്ചു’ ഓജ പറഞ്ഞു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ