അക്തറെ പോലും മറികടക്കുമെന്ന് പാടിപ്പുകഴ്ത്തപ്പെട്ട താരം, എന്നാലിന്ന് അപ്രത്യക്ഷന്‍; യുവതാരത്തിന് സംഭവിച്ചതെന്ത്?, ഇന്ത്യയുടെ മുന്‍ ബോളിംഗ് കോച്ച് പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റിലെ പേസ് സെന്‍സേഷനെന്ന് ഒരു കാലത്ത് പാടിവാഴ്ത്തിയ പേരായിരുന്നു ഉമ്രാന്‍ മാലിക്കിന്റേത്. 150 കി.മി വേഗത്തിന് മുകളില്‍ സ്ഥിരമായി ബോള്‍ ചെയ്യാനുള്ള താരത്തിന്റെ കഴിവാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ താരത്തെ ഇപ്പോള്‍ കാണാനേയില്ല. ഇന്ത്യന്‍ ടീം സെലക്ടര്‍മാരുടെ റഡാറില്‍ പോലും താരമില്ല. ഇപ്പോഴിതാ താരത്തിന്റെ പിന്നോട്ടുപോക്കിന്റെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബോളിംഗ് കോച്ച് പരസ് മാംബ്രെ.

ബോളിംഗിലെ നിയന്ത്രണം നഷ്ടമായതാണ് ഉമ്രാനു തിരിച്ചടിയായി മാറിയത്. ഇതു കാരണം ക്യാപ്റ്റനു അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടമായി. ഒരു ഫാസ്റ്റ് ബോളറായാല്‍ വേഗത കൊണ്ടു മാത്രം കാര്യമില്ല. പന്തിന്മേലുള്ള നിയന്ത്രണം അത്ര തന്നെ പ്രധാനമാണ്.

ഒരാള്‍ കഴിവ് വളര്‍ത്തിയെടുക്കണമെന്നാണ് ഞാന്‍ കരുതുന്നത്. അതിവേഗത്തില്‍ ബോള്‍ ചെയ്യാന്‍ സാധിക്കുന്ന ഒരാളെ അപൂര്‍വ്വമായി മാത്രമേ ലഭിക്കുകയുള്ളൂ. ഉമ്രാനില്‍ നിങ്ങള്‍ കഴിവ് കാണുകയും ചെയ്തിട്ടുള്ളതാണ്.

145-148 കിമി വേഗതയില്‍ പന്തെറിഞ്ഞാണ് അവന്‍ ശ്രദ്ധയാകര്‍ഷിച്ചത്. സ്പീഡ് ഗണ്ണില്‍ 160 കിമി കാണിച്ചാല്‍ ഞാന്‍ അതു അത്ര വലിയ കാര്യമായെടുക്കാറില്ല. കാരണം അതു യഥാര്‍ഥമാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല.

ടി20 ക്രിക്കറ്റില്‍ ബോളിംഗില്‍ നിയന്ത്രണമില്ലെങ്കില്‍ നിങ്ങള്‍ പതറും. ഒരിക്കല്‍ നിങ്ങള്‍ക്കു അതു സംഭവിക്കുകയാണെങ്കില്‍ ക്യാപ്റ്റനു നിങ്ങളിലുള്ള വിശ്വാസവും നഷ്ടമാവും- മാംബ്രെ പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി