ക്രിക്കറ്റ് കളിച്ചിട്ടില്ല: പപ്പുയാദവിന്റെ മകന്‍ ഡെല്‍ഹി ക്രിക്കറ്റ് ടീമില്‍ ഇടം നേടി

ക്രിക്കറ്റ് കളിക്കാതെ തന്നെ ഡല്‍ഹി ക്രിക്കറ്റ് ടീമില്‍ സ്ഥാനം നേടി പപ്പു യാദവിന്റെ മകനെതിരെ പ്രതിഷധം. ആര്‍.ജെ.ഡിയുടെ മുന്‍ നേതാവും മുന്‍ പാര്‍ലമെന്റ് അംഗവുമായ പപ്പു യാദവിന്റെ മകന്‍ സര്‍തക് രഞ്ജനാണ് സീസണില്‍ ഒരു മത്സരം പോലും കളിക്കാതെ ടീമില്‍ ഇടം നേടിയിത്.ഡല്‍ഹിയുടെ ടി20 ടീമിലാണ് സര്‍തക് രഞ്ജന്‍ സ്ഥാനം കണ്ടെത്തിയിരിക്കുന്നത്. രാഷ്ട്രീയ നേതാവിന്റെ മകനെ ടീമില്‍ അര്‍ഹതയില്ലാതെ ഉള്‍പ്പെടുത്തിയ നടപടി ഇതിനകം വിവാദമായി.

ടീമില്‍ അണ്ടര്‍-23 ടോപ്പ് സ്‌കോററായ ഹിതെന്‍ ദലാലിനെ റിസര്‍വ് താരമാക്കി മാറ്റിയാണ് സര്‍തക് രഞ്ജനെ ഉള്‍പ്പെടുത്തിയത്. വിവാദ തീരുമാനം എടുത്തത് മൂന്നംഗ സെലക്ഷന്‍ കമ്മിറ്റിയാണ്. ഈ മൂന്നംഗ സെലക്ഷന്‍ കമ്മിറ്റിയില്‍ അതുല്‍ വാസന്‍, ഹരി ഗിദ്വാനി, റോബിന്‍ സിങ്ങ് ജൂനിയര്‍ എന്നിവര്‍ അംഗങ്ങളാണ്.

മുമ്പ് മു്ഷ്താഖ് അലി ട്രോഫിക്കു വേണ്ടിയുള്ള ഡല്‍ഹി ടീമിലും സര്‍തക് ടീമില്‍ ഇടം നേടിയിരുന്നു. ആ ടൂര്‍ണമെന്റില്‍ സര്‍തക് സ്വന്തമാക്കിയത് കേവലം പത്തു റണ്‍സ് മാത്രമാണ്. ടൂര്‍ണമെന്റില്‍ മോശം പ്രകടനം കാഴ്ച്ചവച്ച സര്‍തക് രഞ്ജി ട്രോഫിയുടെ സാധ്യതാ ടീമില്‍ ഇടം നേടിയിരുന്നു. പക്ഷേ താരം തന്നെ ടൂര്‍ണമെന്റില്‍ നിന്നും പിന്മാറി. പിന്നീട് ഈ സീസണില്‍ ഒരു മത്സരം പോലും താരം കളിച്ചില്ല.

താരത്തിനു ക്രിക്കറ്റിനോടുള്ള താത്പര്യം നഷ്ടമായി. സര്‍തക് മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാനുള്ള പരിശ്രമത്തിലാണ് എന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. താരത്തിനു ടീമില്‍ അവസരം ലഭിക്കാന്‍ കാരണം സര്‍തകിന്റെ അമ്മയും കോണ്‍ഗ്രസ് എം.പിയുമായ രഞ്ജീത് രഞ്ജന്റെ ഇടപെടലാണ് എന്നു ആക്ഷേപമുണ്ട്. മകനു പണ്ട് വിഷാദ രോഗമായിരുന്നു. ഇപ്പോള്‍ കളിക്കാന്‍ പൂര്‍ണ ആരോഗ്യവാനണെന്നും ചൂണ്ടികാട്ടി അമ്മ കത്തയച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Latest Stories

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെ പോലെ'; ഇന്ത്യന്‍ ജനതയെ വംശീയമായി വേര്‍തിരിച്ച് സാം പിട്രോഡ

'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നു, നല്ല രസമുള്ള കഥാപാത്രങ്ങളെ ഒഴിവാക്കി: മജു

IPL 2024: അംപയറുടെ തീരുമാനത്തെ ബഹുമാനിക്കാന്‍ പഠിക്കെടാ...; സഞ്ജുവിനെതിരെ ഡല്‍ഹി സഹ പരിശീലകന്‍

2018 മുതൽ ചെന്നൈയിൽ കളിക്കുന്നുണ്ട്, പക്ഷെ അവസരങ്ങൾ കിട്ടുന്നില്ല; നിരാശാനെന്ന് വെളിപ്പെടുത്തി സൂപ്പർതാരം

30ാം വയസിലെ പ്രണയം 70ാം വയസില്‍ ദാവൂദിനെ ജയിലിലാക്കി; പരാതി നല്‍കിയ ഭാര്യ മാതാവും ഭാര്യയും ജീവനോടെയില്ല

ഞാന്‍ മുത്തുച്ചിപ്പി വായിച്ചിട്ടില്ല, വിനായകന്‍ സാര്‍ ക്ഷമിക്കണം..; നടന് മറുപടിയുമായി ഉണ്ണി ആര്‍; പിന്നാലെ പ്രതികരിച്ച് വിനായകനും, ചര്‍ച്ചയായി 'ലീല'

വാപ്പയാണ് എന്റെയുള്ളിലെ നടന്റെ റിഥത്തിന് പ്രത്യേകതയുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത്, അദ്ദേഹമാണ് ആ ടാലന്റ് കണ്ടെത്തിയത്, ബാക്കിയെല്ലാം സംഭവിച്ചത് പിന്നീടാണ്: ഫഹദ് ഫാസിൽ

'അധികാരത്തില്‍ ഒരേ ഒരു രാജാവ്'; റഷ്യന്‍ പ്രസിഡന്റ് പദത്തില്‍ അഞ്ചാംവട്ടം; ചരിത്രമെഴുതി ആന്‍ഡ്രൂസ് സിംഹാസന ഹാളില്‍ പുടിന്റെ സത്യപ്രതിജ്ഞ

സഞ്ജുവിനെതിരെ ഏത് കൊമ്പൻ പന്തെറിഞ്ഞാലും അവനെ ആ ചെക്കൻ അടിച്ചോടിക്കും, ഇന്നലെ പാവം ഖലീലിന് കിട്ടിയത് വമ്പൻ പണിയായിരുന്നു; മത്സരത്തിലെ മനോഹര മുഹൂർത്തം വിവരിച്ച് ഇർഫാൻ പത്താൻ

കോളിവുഡില്‍ ഹൊറര്‍ ട്രെന്‍ഡ്, തമിഴകത്തെ വരള്‍ച്ച മാറുന്നു; 'അരണ്‍മനൈ 4'ന് ഗംഭീര നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട്