വിറച്ചെങ്കിലും വീഴാതെ പാകിസ്ഥാൻ, കൈയടി നേടി ഓറഞ്ച് പടയുടെ പോരാളികൾ; ആവേശത്തിനിടയിലും സ്റ്റേഡിയത്തിൽ ഇന്നും ആൾ ഇല്ലാത്ത അവസ്ഥ

ലോകകപ്പിലെ രണ്ടാം മത്സരത്തിൽ പാകിസ്ഥാനെിരെ 287 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിന് 81 റൺസിന്റെ തോൽവി . ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 49 ഓവറിൽ 286 റൺസിന് പുറത്താകുകയായിരുന്നു. കളിയിൽ ഒരു നല്ല പങ്കും പാകിസ്ഥാൻ പോലെ ഒരു ശക്തമായ ടീമിനെ വിറപ്പിക്കാൻ സാധിച്ചു എന്നതാണ് കളിയിലെ ഏറ്റവും വലിയ പോസിറ്റീവായി പറയാൻ പറ്റുന്ന കാര്യം. പരിചയസമ്പത്തിന്റെ ആനുകൂല്യം ഉള്ളതുകൊണ്ട് മാത്രമാണ് മത്സരത്തിൽ പാകിസ്ഥാൻ തിരിച്ചുവന്നതെന്നും പറയാം.

ടോസ് നഷ്ടപ്പെട്ട് ഫീൽഡിങ്ങിന് ഇറങ്ങിയ പാകിസ്ഥാന് അനുകൂലമായ രീതിയിൽ അല്ല തുടക്കം മുതൽ കാര്യങ്ങൾ പോയത്. മികച്ച ഫീൽഡിങ്ങും ബോളിംഗുമായി കളം നിറഞ്ഞ ഓറഞ്ച് പട പാകിസ്താനെ ബുദ്ധിമുട്ടിച്ചു. 15 പന്തിൽ 12 റൺസെടുത്ത ഫഖർ സമനെ വാൻ ബീക്ക് പുറത്താക്കിയപ്പോൾ താനെ പാക് ക്യാമ്പ് അപകടമ്മ മണത്തു. പതിവ് ഫോമിലെത്താൻ ബുദ്ധിമുട്ടിയ ക്യാപ്റ്റൻ ബാബർ അസം 18 പന്തിൽ അഞ്ച് റൺസെടുത്ത് മടങ്ങുമ്പോൾ പാക് സ്കോർ ബോർഡിൽ ഒമ്പതാം ഓവറിൽ 34 റൺസെ ഉണ്ടായിരുന്നുള്ളു. ഓപ്പണർ ഇമാമും (15 ) മടങ്ങിയതോടെ പാകിസ്താന്റെ കാര്യം പരുങ്ങലിലായി.

എന്നാൽ മധ്യനിരയിൽ 68 റൺസ് വീതമെടുത്ത മുഹമ്മദ് റിസ്‌വാനും സൗദ് ഷക്കീലും ചേർന്നതോടെ പാകിസ്താൻ മത്സരത്തിലേക്ക് മനോഹരമായി തിരിച്ചെത്തി. ഇരുവരും പുറത്തായ ശേഷം എത്തിയ മുഹമ്മദ് നവാസിൻറെയും(39), ഷദാബ് ഖാൻറെയും(32) ഇന്നിംഗ്സുകളും പാകിസ്താനെ സഹായിച്ചു. 9 ഓവറിൽ 62 റൺ വഴങ്ങി നാലു വിക്കറ്റെടുത്ത ബാസ് ഡി ലീഡ് ആണ് പാകിസ്ഥാനെ 300 ൽ താഴെ ഒരു സ്‌കോറിൽ ഒതുക്കാൻ സഹായിച്ചത്.

നെതർലൻഡ്സിന്റെ മറുപടി ശ്രദ്ധയോടെ ആയിരുന്നു. ഒന്നാം വിക്കറ്റിൽ 28 റൺ കൂട്ടിച്ചേർത്ത് മാക്സ് ഒഡോവോട് 5 മടങ്ങുമ്പോൾ അവർക്ക് നല്ല തുടക്കം കിട്ടിയതായിരുന്നു. അധികം വൈകാതെ കോളിന് അക്കർമാൺ 17 കൂടി മടങ്ങിയപ്പോൾ പാക് ക്യാമ്പ് സന്തോഷിച്ചു. ഓപ്പണർ വിക്രംജിതും ബാസ് ഡി ലീഡും തമ്മിലുള്ള 70 റൺ കൂട്ടിച്ചേർത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പാകിസ്താനെ ഭയപ്പെടുത്തി. ഇരുവരും മികച്ച രീതിയിൽ മുന്നേറി.

ഇതിനിടയിൽ വിക്രംജിത്ത് മികച്ച ഒരു അർദ്ധ സെഞ്ച്വറി നേടിയ ശേഷം 52 റൺ എടുത്ത് ശതാബ്‌ ഖാന് ഇരയായി മടങ്ങിയതോടെയാണ് പാകിസ്താൻ ഉണർന്നത്. പിന്നെ കുത്യമായ ഇടവേളകളിൽ അവർ വിക്കറ്റു വീഴ്ത്തി. ബാസ് ഡി ലീഡേ 67 കൂടി പുറത്തായതോടെ പിന്നെ ഓറഞ്ച് പടക്ക പൊരുതാൻ ആൾ ഇല്ലായിരുന്നു. പാകിസ്താനായി ഹാരീസ് റൗഫ് മൂന്ന് വിക്കറ്റുകൾ നേടി തിളങ്ങിയപ്പോൾ ഹസൻ അലി രണ്ടും അഫ്രീദി ഇഫ്‌തിക്കർ ശദാബ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തിയും മികച്ച് നിന്നു.

തോറ്റെങ്കിലും പാകിസ്താനെ ഭയപ്പെടുത്താൻ ഓറഞ്ച് പടക്ക് സാധിച്ചു.

Latest Stories

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ