വിറച്ചെങ്കിലും വീഴാതെ പാകിസ്ഥാൻ, കൈയടി നേടി ഓറഞ്ച് പടയുടെ പോരാളികൾ; ആവേശത്തിനിടയിലും സ്റ്റേഡിയത്തിൽ ഇന്നും ആൾ ഇല്ലാത്ത അവസ്ഥ

ലോകകപ്പിലെ രണ്ടാം മത്സരത്തിൽ പാകിസ്ഥാനെിരെ 287 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിന് 81 റൺസിന്റെ തോൽവി . ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 49 ഓവറിൽ 286 റൺസിന് പുറത്താകുകയായിരുന്നു. കളിയിൽ ഒരു നല്ല പങ്കും പാകിസ്ഥാൻ പോലെ ഒരു ശക്തമായ ടീമിനെ വിറപ്പിക്കാൻ സാധിച്ചു എന്നതാണ് കളിയിലെ ഏറ്റവും വലിയ പോസിറ്റീവായി പറയാൻ പറ്റുന്ന കാര്യം. പരിചയസമ്പത്തിന്റെ ആനുകൂല്യം ഉള്ളതുകൊണ്ട് മാത്രമാണ് മത്സരത്തിൽ പാകിസ്ഥാൻ തിരിച്ചുവന്നതെന്നും പറയാം.

ടോസ് നഷ്ടപ്പെട്ട് ഫീൽഡിങ്ങിന് ഇറങ്ങിയ പാകിസ്ഥാന് അനുകൂലമായ രീതിയിൽ അല്ല തുടക്കം മുതൽ കാര്യങ്ങൾ പോയത്. മികച്ച ഫീൽഡിങ്ങും ബോളിംഗുമായി കളം നിറഞ്ഞ ഓറഞ്ച് പട പാകിസ്താനെ ബുദ്ധിമുട്ടിച്ചു. 15 പന്തിൽ 12 റൺസെടുത്ത ഫഖർ സമനെ വാൻ ബീക്ക് പുറത്താക്കിയപ്പോൾ താനെ പാക് ക്യാമ്പ് അപകടമ്മ മണത്തു. പതിവ് ഫോമിലെത്താൻ ബുദ്ധിമുട്ടിയ ക്യാപ്റ്റൻ ബാബർ അസം 18 പന്തിൽ അഞ്ച് റൺസെടുത്ത് മടങ്ങുമ്പോൾ പാക് സ്കോർ ബോർഡിൽ ഒമ്പതാം ഓവറിൽ 34 റൺസെ ഉണ്ടായിരുന്നുള്ളു. ഓപ്പണർ ഇമാമും (15 ) മടങ്ങിയതോടെ പാകിസ്താന്റെ കാര്യം പരുങ്ങലിലായി.

എന്നാൽ മധ്യനിരയിൽ 68 റൺസ് വീതമെടുത്ത മുഹമ്മദ് റിസ്‌വാനും സൗദ് ഷക്കീലും ചേർന്നതോടെ പാകിസ്താൻ മത്സരത്തിലേക്ക് മനോഹരമായി തിരിച്ചെത്തി. ഇരുവരും പുറത്തായ ശേഷം എത്തിയ മുഹമ്മദ് നവാസിൻറെയും(39), ഷദാബ് ഖാൻറെയും(32) ഇന്നിംഗ്സുകളും പാകിസ്താനെ സഹായിച്ചു. 9 ഓവറിൽ 62 റൺ വഴങ്ങി നാലു വിക്കറ്റെടുത്ത ബാസ് ഡി ലീഡ് ആണ് പാകിസ്ഥാനെ 300 ൽ താഴെ ഒരു സ്‌കോറിൽ ഒതുക്കാൻ സഹായിച്ചത്.

നെതർലൻഡ്സിന്റെ മറുപടി ശ്രദ്ധയോടെ ആയിരുന്നു. ഒന്നാം വിക്കറ്റിൽ 28 റൺ കൂട്ടിച്ചേർത്ത് മാക്സ് ഒഡോവോട് 5 മടങ്ങുമ്പോൾ അവർക്ക് നല്ല തുടക്കം കിട്ടിയതായിരുന്നു. അധികം വൈകാതെ കോളിന് അക്കർമാൺ 17 കൂടി മടങ്ങിയപ്പോൾ പാക് ക്യാമ്പ് സന്തോഷിച്ചു. ഓപ്പണർ വിക്രംജിതും ബാസ് ഡി ലീഡും തമ്മിലുള്ള 70 റൺ കൂട്ടിച്ചേർത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പാകിസ്താനെ ഭയപ്പെടുത്തി. ഇരുവരും മികച്ച രീതിയിൽ മുന്നേറി.

ഇതിനിടയിൽ വിക്രംജിത്ത് മികച്ച ഒരു അർദ്ധ സെഞ്ച്വറി നേടിയ ശേഷം 52 റൺ എടുത്ത് ശതാബ്‌ ഖാന് ഇരയായി മടങ്ങിയതോടെയാണ് പാകിസ്താൻ ഉണർന്നത്. പിന്നെ കുത്യമായ ഇടവേളകളിൽ അവർ വിക്കറ്റു വീഴ്ത്തി. ബാസ് ഡി ലീഡേ 67 കൂടി പുറത്തായതോടെ പിന്നെ ഓറഞ്ച് പടക്ക പൊരുതാൻ ആൾ ഇല്ലായിരുന്നു. പാകിസ്താനായി ഹാരീസ് റൗഫ് മൂന്ന് വിക്കറ്റുകൾ നേടി തിളങ്ങിയപ്പോൾ ഹസൻ അലി രണ്ടും അഫ്രീദി ഇഫ്‌തിക്കർ ശദാബ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തിയും മികച്ച് നിന്നു.

തോറ്റെങ്കിലും പാകിസ്താനെ ഭയപ്പെടുത്താൻ ഓറഞ്ച് പടക്ക് സാധിച്ചു.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു