ഏഷ്യാ കപ്പിലെ തോൽവിക്ക് പിന്നാലെ പാകിസ്ഥാൻ ടീമിൽ കലാപം, തമ്മിലടിച്ച് ബാബറും അഫ്രീദിയും; ടീം കനത്ത പ്രതിസന്ധിയിൽ

ഏഷ്യാ കപ്പിൽ ഫൈനൽ കാണാതെ പുറത്തായതിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ പൊട്ടിത്തെറി. ശ്രീലങ്കയോടുള്ള മത്സരം തോറ്റതിന് പിന്നാലെയാണ് പാകിസ്ഥാൻ ടീമിലെ താരങ്ങൾ തമ്മിൽ വലിയ തർക്കമുണ്ടായത്. പാക് നായകൻ ബാബർ അസമും സൂപ്പർ പേസർ ഷഹീൻ അഫ്രീദിയും തമ്മിലാണ് രൂക്ഷമായ വാദപ്രതിവാദങ്ങളുണ്ടായത്. ടീമിലെ മറ്റൊരു സൂപ്പർ താരമായ മുഹമ്മദ് റിസ്‌വാൻ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

മത്സരം തോറ്റ ശേഷം ടീമിലെ താരങ്ങളുടെ പ്രകടനത്തിൽ തൃപ്തൻ അല്ലാത്ത ബാബർ താരങ്ങൾക്ക് എതിരെ രൂക്ഷ പ്രതികരണം നടത്തി . എല്ലാവരും മോശം പ്രകടനമാണ് നടത്തിയതെന്നും ആരും ഉത്തരവാദിത്വം കാണിച്ചില്ലെന്നും ബാബർ കുറ്റപ്പെടുത്തി. എന്നാൽ ഷഹീൻ അഫ്രീദിക്ക് വിമർശനം ഇഷ്ടപ്പെട്ടില്ല. നന്നായി കളിച്ച പാകിസ്ഥാൻ ബോളറുമാരെക്കുറിച്ചും സംസാരിക്കണം എന്നാണ് അഫ്രീദി നായകനോട് ആവശ്യപെട്ടത്.

ഷഹീന്റെ ഈ സംസാരം ബാബറിന് ഇഷ്ടപ്പെട്ടില്ല. തനിക്കറിയാം ആരൊക്കെയാണ് നന്നായി കളിച്ചതെന്നാണ് ബാബർ തിരിച്ചടിച്ചത്. രംഗം ഇതോടെ കൂടുതൽ വഷളായി, റിസ്‌വാൻ ഇടപെട്ട് വാദ പ്രതിവാദം അവസാനിപ്പിക്കുക ആയിരുന്നു. തർക്കം അവസാനിച്ചെങ്കിലും പാകിസ്ഥാൻ ഡ്രസിങ് റൂമിലെ സാഹചര്യം അത്ര നല്ല രീതിയിൽ അല്ല പോകുന്നത്.

ലോകകപ്പ് മുന്നിൽ നിൽക്കെ നായകൻറെ നേതൃത്വത്തിൽ ഒരു ഗ്രുപ്പും അഫ്രീദി അടങ്ങുന്ന മറ്റൊരു ഗ്രുപ്പും തമ്മിലുള്ള പിണക്കം അവസാനിച്ചില്ലെകിൽ പാകിസ്ഥാന് അത് തിരിച്ചടിയാകും. ബാബറിന്റെ ക്യാപ്റ്റൻസിക്കും വലിയ വിമർശനമാണ് ഉയരുന്നത്. താരത്തിന്റെ ഫീൽഡ് സെറ്റിങ് ഉൾപ്പടെ വൻ ദുരന്തം ആണെന്ന അഭിപ്രായമാണ് പലരും പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക