ഇന്ത്യൻ പ്രീമിയർ ലീഗിനെ 'കോപ്പിയടിച്ച്' പാകിസ്ഥാൻ സൂപ്പർ ലീഗ്, ജനപ്രിയമാകാൻ പുതിയ നീക്കം

പാകിസ്ഥാൻ സൂപ്പർ ലീഗിൽ (PSL) വലിയൊരു മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട്, 11-ാം പതിപ്പ് മുതൽ നിലവിലുള്ള ഡ്രാഫ്റ്റ് രീതിക്ക് പകരം ലേലം (Auction) സമ്പ്രദായം നടപ്പിലാക്കുമെന്ന് സ്ഥിരീകരിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB). 2016 മുതൽ നിലവിലുണ്ടായിരുന്ന ഡ്രാഫ്റ്റ് രീതിക്കാണ് ഇതോടെ അന്ത്യമാകുന്നത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ള ഈ പുതിയ ലേല മാതൃക, കൂടുതൽ സുതാര്യത കൊണ്ടുവരാനും ഫ്രാഞ്ചൈസികൾക്കിടയിൽ മത്സരബുദ്ധി വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇതിനുപുറമെ, താരങ്ങളെ വാങ്ങുന്നതിനായുള്ള ഫ്രാഞ്ചൈസി തുക (Purse) 1.3 ദശലക്ഷം ഡോളറിൽ നിന്ന് 1.6 ദശലക്ഷം ഡോളറായി പി.സി.ബി ഉയർത്തിയിട്ടുണ്ട്.

ഐപിഎല്ലിന്റെ വിജയം കണ്ട് ലോകമെമ്പാടുമുള്ള പല ലീഗുകളും ലേലം രീതി സ്വീകരിച്ചിട്ടുണ്ടെങ്കിലും, പിഎസ്എൽ ഇതുവരെ എൻഎഫ്എൽ (NFL), എൻബിഎ (NBA), എംഎൽബി (MLB) തുടങ്ങിയ അമേരിക്കൻ സ്പോർട്സ് ലീഗുകളുടേതിന് സമാനമായ ലോട്ടറി അടിസ്ഥാനത്തിലുള്ള ഡ്രാഫ്റ്റ് രീതിയാണ് പിന്തുടർന്നു പോന്നത്. ലീഗിന്റെ സുസ്ഥിരമായ വളർച്ചയ്ക്കും ഭാവി സാധ്യതകൾ വർദ്ധിപ്പിക്കാനുമാണ് ഇത്തരമൊരു മാറ്റം കൊണ്ടുവന്നതെന്ന് പിഎസ്എൽ സിഇഒ സൽമാൻ നസീർ പറഞ്ഞു.

പുതുക്കിയ ഘടന അനുസരിച്ച്, ഓരോ ഫ്രാഞ്ചൈസിക്കും നാല് കളിക്കാരെ നിലനിർത്താൻ (Retain) അനുവാദമുണ്ടാകും. ഓരോ വിഭാഗത്തിലും (Category) ഒരാളെ മാത്രമേ ഇത്തരത്തിൽ നിലനിർത്താൻ സാധിക്കൂ. മുൻപ് എട്ട് കളിക്കാരെ വരെ ടീമുകൾക്ക് നിലനിർത്താമായിരുന്നു. ഇതിൽ മെന്റർ, ബ്രാൻഡ് അംബാസഡർ എന്നിവർ ഉൾപ്പെട്ടിരുന്നു. കൂടാതെ ഡ്രാഫ്റ്റ് സമയത്ത് ഒമ്പതാമതൊരു താരത്തെ കൂടി സ്വന്തമാക്കാൻ സഹായിക്കുന്ന ‘റൈറ്റ് ടു മാച്ച്’ (RTM) ഓപ്ഷനും ടീമുകൾക്ക് ഉണ്ടായിരുന്നു.

മെന്റർമാർ, ബ്രാൻഡ് അംബാസഡർമാർ എന്നീ സ്ഥാനങ്ങളും RTM ഓപ്ഷനും പിസിബി ഇപ്പോൾ നിർത്തലാക്കി. ലേലത്തിന് മുൻപായി ലഭ്യമായ താരങ്ങളിൽ നിന്ന് ഹൈദരാബാദ്, സിയാൽകോട്ട് എന്നീ പുതിയ ടീമുകൾക്ക് നാല് താരങ്ങളെ വീതം തിരഞ്ഞെടുക്കാൻ അവസരം ലഭിക്കുമെന്നും നസീർ സ്ഥിരീകരിച്ചു.

പിഎസ്എൽ പത്താം പതിപ്പിൽ കളിക്കാത്ത ഒരു വിദേശ താരത്തെ നേരിട്ട് ടീമിലെത്തിക്കാനും ഫ്രാഞ്ചൈസികൾക്ക് അവസരമുണ്ടാകും. ഇത് ടീമുകൾക്ക് പുതിയ അന്താരാഷ്ട്ര താരങ്ങളെ ഉൾപ്പെടുത്തി നിര ശക്തമാക്കാൻ സഹായിക്കും. പിഎസ്എല്ലിന്റെ 11-ാം സീസൺ മാർച്ച് 26-ന് ആരംഭിക്കും. വരാനിരിക്കുന്ന ടൂർണമെന്റിലെ വേദികളിലൊന്നായി ഫൈസലാബാദിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും