ഇന്ത്യൻ പ്രീമിയർ ലീഗിനെ 'കോപ്പിയടിച്ച്' പാകിസ്ഥാൻ സൂപ്പർ ലീഗ്, ജനപ്രിയമാകാൻ പുതിയ നീക്കം

പാകിസ്ഥാൻ സൂപ്പർ ലീഗിൽ (PSL) വലിയൊരു മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട്, 11-ാം പതിപ്പ് മുതൽ നിലവിലുള്ള ഡ്രാഫ്റ്റ് രീതിക്ക് പകരം ലേലം (Auction) സമ്പ്രദായം നടപ്പിലാക്കുമെന്ന് സ്ഥിരീകരിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB). 2016 മുതൽ നിലവിലുണ്ടായിരുന്ന ഡ്രാഫ്റ്റ് രീതിക്കാണ് ഇതോടെ അന്ത്യമാകുന്നത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ള ഈ പുതിയ ലേല മാതൃക, കൂടുതൽ സുതാര്യത കൊണ്ടുവരാനും ഫ്രാഞ്ചൈസികൾക്കിടയിൽ മത്സരബുദ്ധി വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇതിനുപുറമെ, താരങ്ങളെ വാങ്ങുന്നതിനായുള്ള ഫ്രാഞ്ചൈസി തുക (Purse) 1.3 ദശലക്ഷം ഡോളറിൽ നിന്ന് 1.6 ദശലക്ഷം ഡോളറായി പി.സി.ബി ഉയർത്തിയിട്ടുണ്ട്.

ഐപിഎല്ലിന്റെ വിജയം കണ്ട് ലോകമെമ്പാടുമുള്ള പല ലീഗുകളും ലേലം രീതി സ്വീകരിച്ചിട്ടുണ്ടെങ്കിലും, പിഎസ്എൽ ഇതുവരെ എൻഎഫ്എൽ (NFL), എൻബിഎ (NBA), എംഎൽബി (MLB) തുടങ്ങിയ അമേരിക്കൻ സ്പോർട്സ് ലീഗുകളുടേതിന് സമാനമായ ലോട്ടറി അടിസ്ഥാനത്തിലുള്ള ഡ്രാഫ്റ്റ് രീതിയാണ് പിന്തുടർന്നു പോന്നത്. ലീഗിന്റെ സുസ്ഥിരമായ വളർച്ചയ്ക്കും ഭാവി സാധ്യതകൾ വർദ്ധിപ്പിക്കാനുമാണ് ഇത്തരമൊരു മാറ്റം കൊണ്ടുവന്നതെന്ന് പിഎസ്എൽ സിഇഒ സൽമാൻ നസീർ പറഞ്ഞു.

പുതുക്കിയ ഘടന അനുസരിച്ച്, ഓരോ ഫ്രാഞ്ചൈസിക്കും നാല് കളിക്കാരെ നിലനിർത്താൻ (Retain) അനുവാദമുണ്ടാകും. ഓരോ വിഭാഗത്തിലും (Category) ഒരാളെ മാത്രമേ ഇത്തരത്തിൽ നിലനിർത്താൻ സാധിക്കൂ. മുൻപ് എട്ട് കളിക്കാരെ വരെ ടീമുകൾക്ക് നിലനിർത്താമായിരുന്നു. ഇതിൽ മെന്റർ, ബ്രാൻഡ് അംബാസഡർ എന്നിവർ ഉൾപ്പെട്ടിരുന്നു. കൂടാതെ ഡ്രാഫ്റ്റ് സമയത്ത് ഒമ്പതാമതൊരു താരത്തെ കൂടി സ്വന്തമാക്കാൻ സഹായിക്കുന്ന ‘റൈറ്റ് ടു മാച്ച്’ (RTM) ഓപ്ഷനും ടീമുകൾക്ക് ഉണ്ടായിരുന്നു.

മെന്റർമാർ, ബ്രാൻഡ് അംബാസഡർമാർ എന്നീ സ്ഥാനങ്ങളും RTM ഓപ്ഷനും പിസിബി ഇപ്പോൾ നിർത്തലാക്കി. ലേലത്തിന് മുൻപായി ലഭ്യമായ താരങ്ങളിൽ നിന്ന് ഹൈദരാബാദ്, സിയാൽകോട്ട് എന്നീ പുതിയ ടീമുകൾക്ക് നാല് താരങ്ങളെ വീതം തിരഞ്ഞെടുക്കാൻ അവസരം ലഭിക്കുമെന്നും നസീർ സ്ഥിരീകരിച്ചു.

പിഎസ്എൽ പത്താം പതിപ്പിൽ കളിക്കാത്ത ഒരു വിദേശ താരത്തെ നേരിട്ട് ടീമിലെത്തിക്കാനും ഫ്രാഞ്ചൈസികൾക്ക് അവസരമുണ്ടാകും. ഇത് ടീമുകൾക്ക് പുതിയ അന്താരാഷ്ട്ര താരങ്ങളെ ഉൾപ്പെടുത്തി നിര ശക്തമാക്കാൻ സഹായിക്കും. പിഎസ്എല്ലിന്റെ 11-ാം സീസൺ മാർച്ച് 26-ന് ആരംഭിക്കും. വരാനിരിക്കുന്ന ടൂർണമെന്റിലെ വേദികളിലൊന്നായി ഫൈസലാബാദിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

Latest Stories

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം

രാജിക്കത്ത് നൽകിയിട്ടും പുറത്താക്കിയത് എന്തിനെന്നറിയില്ല, ഓടിളക്കി വന്നവനല്ല, ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഞാൻ : കെ.ബി. ഗണേഷ് കുമാർ