ഇന്ത്യൻ പ്രീമിയർ ലീഗിനെ 'കോപ്പിയടിച്ച്' പാകിസ്ഥാൻ സൂപ്പർ ലീഗ്, ജനപ്രിയമാകാൻ പുതിയ നീക്കം

പാകിസ്ഥാൻ സൂപ്പർ ലീഗിൽ (PSL) വലിയൊരു മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട്, 11-ാം പതിപ്പ് മുതൽ നിലവിലുള്ള ഡ്രാഫ്റ്റ് രീതിക്ക് പകരം ലേലം (Auction) സമ്പ്രദായം നടപ്പിലാക്കുമെന്ന് സ്ഥിരീകരിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB). 2016 മുതൽ നിലവിലുണ്ടായിരുന്ന ഡ്രാഫ്റ്റ് രീതിക്കാണ് ഇതോടെ അന്ത്യമാകുന്നത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ള ഈ പുതിയ ലേല മാതൃക, കൂടുതൽ സുതാര്യത കൊണ്ടുവരാനും ഫ്രാഞ്ചൈസികൾക്കിടയിൽ മത്സരബുദ്ധി വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇതിനുപുറമെ, താരങ്ങളെ വാങ്ങുന്നതിനായുള്ള ഫ്രാഞ്ചൈസി തുക (Purse) 1.3 ദശലക്ഷം ഡോളറിൽ നിന്ന് 1.6 ദശലക്ഷം ഡോളറായി പി.സി.ബി ഉയർത്തിയിട്ടുണ്ട്.

ഐപിഎല്ലിന്റെ വിജയം കണ്ട് ലോകമെമ്പാടുമുള്ള പല ലീഗുകളും ലേലം രീതി സ്വീകരിച്ചിട്ടുണ്ടെങ്കിലും, പിഎസ്എൽ ഇതുവരെ എൻഎഫ്എൽ (NFL), എൻബിഎ (NBA), എംഎൽബി (MLB) തുടങ്ങിയ അമേരിക്കൻ സ്പോർട്സ് ലീഗുകളുടേതിന് സമാനമായ ലോട്ടറി അടിസ്ഥാനത്തിലുള്ള ഡ്രാഫ്റ്റ് രീതിയാണ് പിന്തുടർന്നു പോന്നത്. ലീഗിന്റെ സുസ്ഥിരമായ വളർച്ചയ്ക്കും ഭാവി സാധ്യതകൾ വർദ്ധിപ്പിക്കാനുമാണ് ഇത്തരമൊരു മാറ്റം കൊണ്ടുവന്നതെന്ന് പിഎസ്എൽ സിഇഒ സൽമാൻ നസീർ പറഞ്ഞു.

പുതുക്കിയ ഘടന അനുസരിച്ച്, ഓരോ ഫ്രാഞ്ചൈസിക്കും നാല് കളിക്കാരെ നിലനിർത്താൻ (Retain) അനുവാദമുണ്ടാകും. ഓരോ വിഭാഗത്തിലും (Category) ഒരാളെ മാത്രമേ ഇത്തരത്തിൽ നിലനിർത്താൻ സാധിക്കൂ. മുൻപ് എട്ട് കളിക്കാരെ വരെ ടീമുകൾക്ക് നിലനിർത്താമായിരുന്നു. ഇതിൽ മെന്റർ, ബ്രാൻഡ് അംബാസഡർ എന്നിവർ ഉൾപ്പെട്ടിരുന്നു. കൂടാതെ ഡ്രാഫ്റ്റ് സമയത്ത് ഒമ്പതാമതൊരു താരത്തെ കൂടി സ്വന്തമാക്കാൻ സഹായിക്കുന്ന ‘റൈറ്റ് ടു മാച്ച്’ (RTM) ഓപ്ഷനും ടീമുകൾക്ക് ഉണ്ടായിരുന്നു.

മെന്റർമാർ, ബ്രാൻഡ് അംബാസഡർമാർ എന്നീ സ്ഥാനങ്ങളും RTM ഓപ്ഷനും പിസിബി ഇപ്പോൾ നിർത്തലാക്കി. ലേലത്തിന് മുൻപായി ലഭ്യമായ താരങ്ങളിൽ നിന്ന് ഹൈദരാബാദ്, സിയാൽകോട്ട് എന്നീ പുതിയ ടീമുകൾക്ക് നാല് താരങ്ങളെ വീതം തിരഞ്ഞെടുക്കാൻ അവസരം ലഭിക്കുമെന്നും നസീർ സ്ഥിരീകരിച്ചു.

പിഎസ്എൽ പത്താം പതിപ്പിൽ കളിക്കാത്ത ഒരു വിദേശ താരത്തെ നേരിട്ട് ടീമിലെത്തിക്കാനും ഫ്രാഞ്ചൈസികൾക്ക് അവസരമുണ്ടാകും. ഇത് ടീമുകൾക്ക് പുതിയ അന്താരാഷ്ട്ര താരങ്ങളെ ഉൾപ്പെടുത്തി നിര ശക്തമാക്കാൻ സഹായിക്കും. പിഎസ്എല്ലിന്റെ 11-ാം സീസൺ മാർച്ച് 26-ന് ആരംഭിക്കും. വരാനിരിക്കുന്ന ടൂർണമെന്റിലെ വേദികളിലൊന്നായി ഫൈസലാബാദിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

Latest Stories

'സാമ്പത്തികമായി കേരളം തകർന്ന് തരിപ്പണമായി, തെറ്റായ അവകാശവാദങ്ങൾ കുത്തിനിറച്ച നയ പ്രഖ്യാപനം'; വിമർശിച്ച് വി ഡി സതീശൻ

'കേരളത്തിൽ ബിജെപിക്ക് ഇപ്പോൾ നൂറോളം കൗൺസിലർമാരുണ്ട്, നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തീർച്ചയായും ബിജെപിക്ക് ഒരു അവസരം നൽകും'; പ്രധാനമന്ത്രി

ബിജെപി ദേശീയ അധ്യക്ഷനായി നിതിന്‍ നബിന്‍ ചുമതലയേറ്റു; നഡ്ഡയുടെ പിന്‍ഗാമി ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷന്‍

കോഹ്ലി മാത്രമല്ല, ആ താരവും ഇല്ലായിരുന്നെങ്കിൽ കിവീസിനോടുള്ള ഈ പരമ്പരയും വൈറ്റ് വാഷ് ആയേനെ: ആകാശ് ചോപ്ര

'വി ഡി സതീശന്റേത് സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥ, എസ്എൻഡിപി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്നതിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം'; വെള്ളാപ്പള്ളി നടേശൻ

'പെണ്ണൊരുമ്പെട്ടാൽ എന്ന് പഴമക്കാർ പറഞ്ഞപ്പോൾ, നാടിന് തന്നെ ആപത്താകുന്ന രീതിയിൽ ഇത് മാറുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല'; സീമ നായർ

“സ്ത്രീ സംസാരിക്കുമ്പോൾ അതെന്തിന് ക്രൈമാകുന്നു?”

'ഓപ്പറേഷൻ ഗോൾഡൻ ഷാഡോ'; തെക്കേ ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ ഒരുമിച്ച് പരിശോധനയുമായി ഇ ഡി, നടപടി ശബരിമല സ്വര്‍ണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാട് അന്വേഷണത്തിന്റെ ഭാഗം

'നയ പ്രഖ്യാപന പ്രസം​ഗത്തിൽ മാറ്റം വരുത്തി, ചില ഭാഗങ്ങൾ വായിക്കാതെ ഗവർണർ'; അസാധാരണ നീക്കവുമായി മുഖ്യമന്ത്രി, വിട്ട ഭാഗങ്ങൾ വായിച്ചു

'അപമാനിക്കപ്പെടലിലൂടെ നഷ്ടപ്പെടുന്ന ജീവിതം ഒരിക്കലും തിരിച്ചുപിടിക്കാനാവില്ല, അത് ഒന്ന് ഓർത്താൽ നല്ലത്'; ഹരീഷ് കണാരന്റെ പോസ്റ്റിന് ബാദുഷയുടെ കമന്റ്