പാക് പടയോട്ടം തുടരുന്നു; നാലാം ജയത്തോടെ സെമിയില്‍

ട്വന്റി20 ക്രിക്കറ്റ് ലോക കപ്പ് സൂപ്പര്‍ 12 റൗണ്ടിലെ നാലാം തുടര്‍ ജയത്തോടെ പാകിസ്ഥാന്‍ സെമിയിലേക്ക് ടിക്കറ്റെടുത്തു. പെരുമയൊന്നുമില്ലാത്ത നമീബിയയെ 45 റണ്‍സിനാണ് പാക് പട ഇക്കുറി തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ രണ്ട് വിക്കറ്റിന് 189 റണ്‍സെടുത്തു. നമീബിയയുടെ മറുപടി 5ന് 144 ഒതുങ്ങി നിന്നു. ഇതോടെ രണ്ടാം ഗ്രൂപ്പില്‍ പാകിസ്ഥാന് നാല് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റായി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക് ഇന്നിംഗ്‌സില്‍ ഒരിക്കല്‍ക്കൂടി നായകന്‍ ബാബര്‍ അസമും സഹ ഓപ്പണര്‍ മുഹമ്മദ് റിസ്വാനും അര്‍ദ്ധ ശതകങ്ങളുമായി നിറഞ്ഞാടി. ഒന്നാം വിക്കറ്റില്‍ ഇരുവരും 113 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഏഴ് ഫോര്‍ അടക്കം 70 റണ്‍സെടുത്ത ബാബര്‍ അസമാണ് ആദ്യം പുറത്തായത്, ഡേവിഡ് വെയ്‌സിന് വിക്കറ്റ്. എട്ട് ബൗണ്ടറികളും നാല് സിക്‌സും ഉള്‍പ്പെടെ 79 റണ്‍സെടുത്ത റിസ്വാന്‍ പുറത്താകാതെ നിന്നു. മുഹമ്മദ് ഹഫീസും (16 പന്തില്‍ 32, 5 ഫോര്‍) പാക് സ്‌കോറിന് വന്‍ കുതിപ്പേകി. അവസാന ഓവറില്‍ ജെ.ജെ. സ്മിത്തിനെ നാല് ഫോറും ഒരു സിക്‌സും അടക്കം 24 റണ്‍സിന് പറത്തിയ റിസ്വാന്‍ പാക് ടീമിന് നിനച്ചിരിക്കാത്ത സ്‌കോറും സമ്മാനിച്ചു.

ചേസ് ചെയ്ത നമീബിയ പൊരുതിയാണ് വീണത്. വെയ്‌സ് (43 നോട്ടൗട്ട്), ക്രെയ്ഗ് വില്യംസ് (40), സ്റ്റീഫന്‍ ബാര്‍ഡ് (29) എന്നിവര്‍ വിഖ്യാതരായ പാക് ബോളര്‍മാരെ കൂസലില്ലാതെ നേരിട്ടെങ്കിലും വിജയം എത്തിപ്പിടിക്കാന്‍ അതു പോരായിരുന്നു. പാകിസ്ഥാനുവേണ്ടി ഹസന്‍ അലി, ഇമാദ് വാസിം, ഹാരിസ് റൗഫ്, ഷദാബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പിഴുതു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ