കളിക്കാന്‍ ഏറ്റവും കഠിനമായ ഷോട്ടുകളില്‍ ഒന്ന്, ഒന്ന് പിഴച്ചാല്‍ അപകടം!

ഫ്‌ലിക്ക് ഷോട്ട്., ബാറ്റ്‌സ്മാന്മാര്‍ ലെഗ് സൈഡിലേക്ക് അടിക്കുന്ന ക്രിക്കറ്റിലെ ഏറ്റവും മനോഹരമായ ഷോട്ടുകളില്‍ ഒന്ന്. ഷോട്ട് ഒന്ന് പിഴച്ചാല്‍ വായുവില്‍ ഉയര്‍ന്നിറങ്ങി ക്യാച്ചിനുള്ള അപകട സാധ്യതകള്‍ ഉള്ളതിനാല്‍ ഷോട്ടിനുള്ള ടൈമിംഗ് വളരെ പ്രധാന്യമുള്ളത് കൊണ്ട് കളിക്കാന്‍ ഏറ്റവും കഠിനമായ ഷോട്ടുകളില്‍ ഒന്നുമാണ്.. ഒപ്പം, ഈ ഷോട്ട് കളിക്കുമ്പോള്‍ ഫീല്‍ഡിലെ ഗ്യാപ്പുകള്‍ തിരഞ്ഞെടുക്കുന്നതും വളരെ പ്രധാനമാണ്..

അത്തരത്തില്‍ ഫ്‌ലിക്ക് ഷോട്ടില്‍ പ്രാവീണ്യം നേടിയ ചില കളിക്കാര്‍ ഉണ്ട്. ഇക്കാലത്താണെങ്കില്‍ വിരാട് കോലി, സ്റ്റീവ് സ്മിത്ത് പോലുള്ളവരും.., കളി കണ്ട് തുടങ്ങുന്ന കാലത്താണെങ്കില്‍ സനത് ജയസൂര്യ, സയീദ് അന്‍വര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, പിന്നീട് വി.വി.എസ് ലക്ഷ്മണ്‍, ആദം ഗില്‍ക്രിസ്റ്റ്, കെവിന്‍ പീറ്റേഴ്‌സണ്‍ etc…. പോലുള്ളവരുമൊക്കെയാണ് ഈ ഷോട്ടിലെ മാസ്റ്റര്‍മാരായിട്ട് തോന്നിയിട്ടുള്ളത്.

ഇതില്‍ തന്നെ ഈ ഷോട്ടിലെ ഏറ്റവും മികച്ചവനായി തോന്നിയിട്ടുള്ളത് സനത് ജയസൂര്യയെയാണ്.. തന്റെ ശക്തമായ കൈ തണ്ടകള്‍ ഉപയോഗിച്ച് കരിയറില്‍ എല്ലായ്‌പ്പോഴും ഫ്‌ലിക്ക് ഷോട്ട് നന്നായി കളിച്ച ബാറ്റ്‌സ്മാന്‍.. മറ്റുള്ളവരെ അപേക്ഷിച്ച് സിക്‌സറുകള്‍ വരെ അനായാസം അടിക്കുന്നത് കണ്ടതും ജയസൂര്യയില്‍ നിന്നാണ്.

ബാറ്റില്‍ ‘സ്പ്രിംഗ്’ ഉണ്ടെന്ന് വരെ സംശയം ഉണ്ടാക്കുന്ന ഒരു സനത് ജയസൂര്യ ഷോട്ട് . ഓണ്‍ സൈഡില്‍ മികച്ചവനായിരുന്ന ജയസൂര്യ ടെസ്റ്റ് ഫോര്‍മാറ്റില്‍ പോലും ഫ്‌ലിക്ക് ഷോട്ടും, പിക് അപ് ഷോട്ടുമൊക്കെ നന്നായി കളിച്ചിരുന്നു..

എഴുത്ത്: ഷമീല്‍ സലാഹ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

എംഡിഎംഎയുമായി പിടിയിലായത് സിപിഐ ലോക്കല്‍ കമ്മിറ്റി അംഗം; പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

കടല്‍ കരയിലേക്കെത്തും, അളിയാ കേറരുതെന്ന് പറഞ്ഞാല്‍ കടല്‍ കേള്‍ക്കുമോ? പ്രതിഷേധങ്ങളെ പരിഹസിച്ച് മന്ത്രി സജി ചെറിയാന്‍

സംസ്ഥാനത്തെ എല്ലാ ഡിഎംഒ ഓഫീസിലേക്കും വ്യാഴാഴ്ച പ്രതിഷേധ മാര്‍ച്ച്; യൂത്ത് ലീഗ് പ്രതിഷേധം ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ അനാസ്ഥക്കെതിരെ

എസ്എഫ്‌ഐയ്ക്ക് പുതിയ നേതൃത്വം; അഖിലേന്ത്യാ പ്രസിഡന്റായി കൊല്ലം സ്വദേശി ആദര്‍ശ് എം സജി

യൂണിയനുകളുടെ കൊടി തോരണങ്ങള്‍ ബസ് സ്റ്റേഷനുകളില്‍ വേണ്ട; ഇനിയും സ്ഥാപിച്ചാല്‍ ഫൈന്‍ ഈടാക്കുമെന്ന് കെബി ഗണേഷ്‌കുമാര്‍

പഠിച്ചത് ഒമ്പതാം ക്ലാസ് വരെ, റിങ്കു സിങിന് വിദ്യാഭ്യാസ ഓഫിസറായി നിയമനം, ശമ്പളം 90,000 രൂപ

വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നതിനെ കരുതിയിരിക്കണം; മതപണ്ഡിതന്മാര്‍ പക്വതയോടെ സംസാരിക്കണമെന്ന് ടിപി അബ്ദുല്ല കോയ മദനി

കോഹ്ലിയല്ല, ടി20 ലോകകപ്പ് ഫൈനലിൽ പ്ലെയർ ഓഫ് ദ മാച്ച് ആവേണ്ടിയിരുന്നത് ആ താരം, തുറന്നുപറഞ്ഞ് മുൻ ക്രിക്കറ്റർ

എന്റെ പിന്നാലെ നടന്ന് ഡാഡി പോയി എന്ന് മമ്മൂക്കയോട് പറഞ്ഞു, കൃത്യമായ സമയത്ത് നമ്മൾക്ക് എനർജി തരുന്നൊരു മെസേജ് അയക്കും : ഷൈൻ ടോം ചാക്കോ

യുക്രൈനില്‍ വീണ്ടും കനത്ത ഡ്രോണ്‍ ആക്രമണം നടത്തി റഷ്യ; ആക്രമണം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍