ഏകദിന ലോകകപ്പ്: ഇന്ത്യ മാത്രമല്ല സെമിയിലെത്തിയ ബാക്കി ടീമുകളും ശക്തരാണ്, ഇത്തവണയും തോല്‍ക്കാനാണ് അവര്‍ക്ക് വിധി; മുന്നറിയിപ്പുമായി ലോക്കി ഫെര്‍ഗൂസന്‍

ഏകദിന ലോകകപ്പിന്റെ ഒന്നാം സെമി ഫൈനലില്‍ ഇന്ത്യ നാളെ ന്യൂസിലന്‍ഡിനെ നേരിടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇപ്പോഴിതാ ഇന്ത്യയെ തകര്‍ക്കാന്‍ തങ്ങളുടെ കൈയില്‍ വ്യക്തമായ പദ്ധതികളുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ന്യൂസിലന്‍ഡ് സൂപ്പര്‍ പേസര്‍ ലോക്കി ഫെര്‍ഗൂസന്‍.

പാകിസ്ഥാനെതിരായ ഞങ്ങളുടെ ഒരു മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍ ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു ഈ സ്ഥാനത്ത് എത്തുമെന്ന്. ഇന്ത്യക്കെതിരേ കളിക്കുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്.

ഇന്ത്യയുടെ ബോളിംഗ് നിര ശക്തമാണ്. സെമിയിലെത്തിയ എല്ലാ ടീമിനും മികച്ച ബോളിംഗ് കരുത്തുണ്ടെന്നാണ് കരുതുന്നത്. ഇന്ത്യക്കെതിരേ ഇത്തവണയും വ്യക്തമായ പദ്ധതികള്‍ ഞങ്ങള്‍ക്കുണ്ട് – ലോക്കി ഫെര്‍ഗൂസന്‍ പറഞ്ഞു.

ലീഗ് ഘട്ടത്തില്‍ ഒമ്പത് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ സെമിയിലേക്കെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ ആത്മവിശ്വാസം രോഹിത്തിനും സംഘത്തിനുമുണ്ടാവും. നെറ്റ് റണ്‍റേറ്റില്‍ പാകിസ്ഥാനെ മറികടന്ന് നാലാം സ്ഥാനക്കാരായാണ് കിവീസ് സെമിയില്‍ കടന്നിരിക്കുന്നത്. എന്നാല്‍ ഇന്ത്യക്കെതിരായ നേര്‍ക്കുനേര്‍ കണക്കിന്റെ ആത്മവിശ്വാസം ന്യൂസിലന്‍ഡിനുണ്ട്.

Latest Stories

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്