ഏകദിന ലോകകപ്പ്: 'ബാബര്‍ അസം ഓവര്‍റേറ്റഡ്'; പാക് നായകനെ കടന്നാക്രമിച്ച് ഇന്ത്യന്‍ മുന്‍ താരം

ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ നാണക്കേട് അവസാനിക്കുന്നില്ല. തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയപ്പെട്ട് അവര്‍ സെമി കടക്കാതെ പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മത്സരത്തില്‍ ഒരു വിക്കറ്റിനാണ് പാകിസ്ഥാന്‍ പരാജയപ്പെട്ടത്. ഇപ്പോഴിതാ പാകിസ്ഥാന്റെ തോല്‍വിയില്‍ നായകന്‍ ബാബര്‍ അസമിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

ബാബര്‍ ഫലപ്രദമായ ഇന്നിംഗ്സുകളൊന്നും കളിച്ചിട്ടില്ലെന്ന് ഗംഭീര്‍ പറഞ്ഞു. ‘ബാബര്‍ അസം ഫലപ്രദമായ ഇന്നിംഗ്സൊന്നും കളിച്ചിട്ടില്ല. റെക്കോര്‍ഡുകളും റാങ്കിംഗും അമിതമായി വിലയിരുത്തപ്പെടുന്നു. മത്സരങ്ങള്‍ ജയിക്കുന്നയാളാണ് യഥാര്‍ത്ഥ ഒന്നാം നമ്പര്‍’- സ്റ്റാര്‍ സ്പോര്‍ട്സില്‍ സംസാരിക്കവേ ഗംഭീര്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബാബര്‍ 65 ബോളില്‍ 50 റണ്‍സാണ് നേടിയത്. ടൂര്‍ണമെന്റിലെ താരത്തിന്റെ മൂന്നാമത്തെ അര്‍ദ്ധ സെഞ്ച്വറിയാണിത്. കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ 92 ബോളില്‍ 74, മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ58 ബോളില്‍ 50 റണ്‍സും ബാബര്‍ നേടിയിരുന്നു.

ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച ആറ് മത്സരങ്ങളില്‍, ആറ് ഇന്നിംഗ്സുകളില്‍ നിന്ന് 34.50 ശരാശരിയിലും 79-ന് താഴെയുള്ള സ്ട്രൈക്ക് റേറ്റിലും 207 റണ്‍സാണ് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ നേടിയത്. നിലവിലെ ഒന്നാം റാങ്കുകാരനാണ് 29-കാരന്‍. പക്ഷേ ടൂര്‍ണമെന്റിലെ ഇതുവരെയുള്ള പ്രകടനങ്ങള്‍ കൊണ്ട് തന്റെ ഒന്നാം നമ്പര്‍ സ്ഥാനത്തെ ന്യായീകരിക്കാന്‍ ബാബറിന് കഴിഞ്ഞിട്ടില്ല.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ