രഹാനെയ്ക്ക് മൂന്ന് പകരക്കാരെ കണ്ടെത്തി ഓസിസ് ഇതിഹാസം

ഇംഗ്ലണ്ട് പര്യടനത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നായിരുന്നു വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെ മോശം ഫോം. ഏറെക്കാലമായി അസ്ഥിരതയില്‍പ്പെട്ട് ഉഴറുന്ന രഹാനെയ്ക്ക് ഒരു സെഞ്ച്വറി പോലും സ്‌കോര്‍ ചെയ്യാനായില്ല. ഇപ്പോഴിതാ രഹാനെയ്ക്ക് മൂന്ന് പകരക്കാരെ കണ്ടെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസം ഇയാന്‍ ചാപ്പല്‍.

അജിന്‍ക്യ രഹാനെ ഇറങ്ങുന്ന അഞ്ചാം നമ്പറില്‍ ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരില്‍ ഒരാളെ പരീക്ഷിക്കാവുന്നതാണ്. മധ്യനിര പൊളിച്ചുപണിയുകയാണ് ഇന്ത്യന്‍ ടീം ചെയ്യേണ്ട കാര്യങ്ങളിലൊന്ന്. പന്തും ഹാര്‍ദിക്കും ജഡേജയും അശ്വിനും ഉള്‍പ്പെട്ട മധ്യനിര ടീമിന് വേണ്ട റണ്‍സ് സംഭാവന ചെയ്യും- ചാപ്പല്‍ പറഞ്ഞു.

അഞ്ചാം നമ്പര്‍ ഏറ്റവും യോജിക്കുക പന്തിനാണ്. സാഹചര്യത്തിന് അനുസരിച്ച് സംയമനം പാലിക്കാന്‍ പന്തിന് കഴിയും. അതിനാല്‍ രഹാനെയുടെ സ്ഥാനത്ത് പന്തിനെ കൊണ്ടുവരാം. പ്രത്യേകിച്ച് ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുമ്പോള്‍. പന്ത് ഏറെനേരം വിക്കറ്റിന് പിന്നില്‍ ചെലവിട്ടാല്‍ ജഡേജയെ അഞ്ചാം നമ്പറില്‍ കളിപ്പിക്കാം. പ്രോത്സാഹനം നല്‍കിയാല്‍ ഹാര്‍ദിക്കും അഞ്ചാം നമ്പറില്‍ തിളങ്ങാന്‍ കഴിവുള്ളയാളാണ്. വേഗം സ്‌കോര്‍ ചെയ്ത് ബൗളര്‍മാര്‍ക്ക് 20 വിക്കറ്റ് വീഴ്ത്താനുള്ള സമയം നല്‍കുകയാണ് ബാറ്റ്‌സ്മാന്‍മാരുടെ ദൗത്യമെന്നും ചാപ്പല്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു