'നീയൊന്നും കളിച്ചില്ലെന്ന് വെച്ച് ഇവിടൊന്നും സംഭവിക്കാന്‍ പോകുന്നില്ല, ഈ രാജ്യത്ത് നിരവധി പ്രതിഭകളുണ്ട്'; തുറന്നടിച്ച് ഗാംഗുലി

രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ വിസമ്മതിച്ചതിന് ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരെ വാര്‍ഷിക കരാറില്‍നിന്നും ഒഴിവാക്കിയ ബിസിസിഐയുടെ നടപടിയെ സ്വാഗതം ചെയ്ത് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ സാധിക്കില്ലെന്ന ഇഷാന്‍ കിഷന്റെ നിലപാട് തന്നെ അദ്ഭുതപ്പെടുത്തിയയെന്നും ബിസിസിഐയുമായി കരാറുള്ള താരം എങ്ങനെയാണ് അതു പറയുന്നതെന്നും ഗാംഗുലി ചോദിച്ചു.

രഞ്ജി ട്രോഫി കളിക്കാന്‍ സാധിക്കില്ലെന്ന അദ്ദേഹത്തിന്റെ നിലപാട് എന്നെ ശരിക്കും അദ്ഭുതപ്പെടുത്തി. ഇന്ത്യയ്ക്കായി കളിക്കുന്നതിന് വാര്‍ഷിക കരാറുള്ള താരങ്ങള്‍ എങ്ങനെയാണ് അതു പറ്റില്ലെന്നു പറയുക. ശ്രേയസ് ഇപ്പോള്‍ മുംബൈ ടീമിനൊപ്പമുണ്ട്.

രഞ്ജി ട്രോഫി പോലെ പ്രധാനപ്പെട്ട ടൂര്‍ണമെന്റ് കളിക്കില്ലെന്നു പറയാന്‍ ഒരു താരത്തിനും കഴിയില്ല. ഞാന്‍ എന്റെ കരിയറിന്റെ അവസാന കാലത്തുപോലും രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ ഇറങ്ങിയിട്ടുണ്ട്. കളിക്കാര്‍ക്കെതിരെ ബിസിസിഐ ശക്തമായ നിലപാടു സ്വീകരിച്ചതു മാതൃകാപരമാണ്.

ഇംഗ്ലണ്ടിനെതിരെ യശസ്വി ജയ്‌സ്വാളിന്റെയും ധ്രുവ് ജുറേലിന്റെയും പ്രകടനങ്ങള്‍ എന്നെ ആകര്‍ഷിച്ചു. ഇഷാന്‍ കിഷനെ പോലെയുള്ളവര്‍ ഇതു കാണേണ്ടതാണ്. നിങ്ങളൊന്നും കളിച്ചില്ലെങ്കിലും ഈ രാജ്യത്ത് നിരവധി പ്രതിഭകളുണ്ട്. അവര്‍ കിട്ടിയ അവസരം കൃത്യമായി ഉപയോഗിക്കും- ഗാംഗുലി പറഞ്ഞു.

Latest Stories

ഹരിഹരന്‍റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവം; മൂന്ന് പേർക്കെതിരെ കേസെടുത്ത് പൊലീസ്

ക്യാപ്റ്റന്‍സി ഈഗോയില്‍ ഊന്നി, ഗ്രൗണ്ടിലാണെങ്കില്‍ ലോക അഭിനയവും, ഫേക് കളിക്കാരന്‍; ഇന്ത്യന്‍ താരത്തിനെതിരെ ഡിവില്ലിയേഴ്‌സ്

'സാധാരണക്കാരെ പുഛിക്കാന്‍ ഹൈക്കമാന്‍ഡിന്റെ പിന്തുന്നയുണ്ടെന്ന് അഹങ്കരിക്കുന്നവന്‍'; ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു; രാജി ഭീഷണിയുമായി കെപിസിസി സെക്രട്ടറി

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നാലാം ഘട്ട വോട്ടെടുപ്പ്; 96 ലോക്‌സഭാ മണ്ഡലങ്ങൾ വിധിയെഴുതുന്നു

ഇത് ചെപ്പോക്കിലെ ധോണിയുടെ അവസാന മത്സരമോ?, വലിയ അപ്ഡേറ്റ് നല്‍കി റെയ്ന

പൊന്നാനിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മരണം

കേരളത്തില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ കനത്ത മഴ; ജാഗ്രത നിര്‍ദേശവുമായി കാലാവസ്ഥ നിരീഷണ കേന്ദ്രം

വിവാദ പ്രസംഗം നടത്തിയ ആര്‍എംപി നേതാവിന്റെ വീടിന് നേരെ ആക്രമണം; സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

റാഫിയും നാദിർഷയും ഒന്നിക്കുന്നു; 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' തിയേറ്ററുകളിലേക്ക്

എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്: ആനി