ഗില്ലും ജയ്സ്വാളും അല്ല, 'ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി' താരം ആരെന്ന് പറഞ്ഞ് ആര്‍.പി സിംഗ്

തന്റെ അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവെച്ച യുവതാരം തിലക് വര്‍മയെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ പേസര്‍ ആര്‍.പി സിംഗ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി തിലക് വര്‍മയില്‍ മറഞ്ഞിരിക്കുന്നതായി തനിക്ക് തോന്നുന്നുവെന്ന് ആര്‍പി സിംഗ് പറഞ്ഞു.

ടി20 ഐ അരങ്ങേറ്റത്തില്‍ യുവതാരം 22 പന്തില്‍ 39 റണ്‍സ് നേടിയിരുന്നു. ഇന്ത്യ 28-2 എന്ന സ്‌കോറിന് വീണതിന് പിന്നാലെ നാലാം സ്ഥാനത്തിറങ്ങിയ തിലക് താന്‍ നേരിട്ട രണ്ടാം പന്തില്‍ സിക്സറടിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ അക്കൗണ്ട് തുറന്നു.

അത് വളരെ നല്ല ഒരു പ്രകടനമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി അവനില്‍ മറഞ്ഞിരിക്കുന്നതായി എനിക്ക് തോന്നുന്നു. നാമെല്ലാവരും ഇടംകൈയ്യന്‍ മധ്യനിര ബാറ്ററെ തിരയുകയാണ്, തിലക് വര്‍മ്മയെ ആ കോണില്‍ നിന്ന് കാണാന്‍ കഴിയും.

ഒരു സിക്സോടെ അക്കൗണ്ട് തുറന്ന അദ്ദേഹം രണ്ടാമതും സിക്സ് അടിച്ചു. കവറിനു മുകളില്‍ അടിച്ച മൂന്നാമത്തെ സിക്‌സാണ് മികച്ച സിക്‌സര്‍. എക്സ്ട്രാ കവറിനു മുകളില്‍ സിക്സ് അടിക്കുക എന്നത് അത്ര എളുപ്പമല്ല- ആര്‍പി സിംഗ് പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം