ഗില്ലും ജയ്സ്വാളും അല്ല, 'ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി' താരം ആരെന്ന് പറഞ്ഞ് ആര്‍.പി സിംഗ്

തന്റെ അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവെച്ച യുവതാരം തിലക് വര്‍മയെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ പേസര്‍ ആര്‍.പി സിംഗ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി തിലക് വര്‍മയില്‍ മറഞ്ഞിരിക്കുന്നതായി തനിക്ക് തോന്നുന്നുവെന്ന് ആര്‍പി സിംഗ് പറഞ്ഞു.

ടി20 ഐ അരങ്ങേറ്റത്തില്‍ യുവതാരം 22 പന്തില്‍ 39 റണ്‍സ് നേടിയിരുന്നു. ഇന്ത്യ 28-2 എന്ന സ്‌കോറിന് വീണതിന് പിന്നാലെ നാലാം സ്ഥാനത്തിറങ്ങിയ തിലക് താന്‍ നേരിട്ട രണ്ടാം പന്തില്‍ സിക്സറടിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ അക്കൗണ്ട് തുറന്നു.

അത് വളരെ നല്ല ഒരു പ്രകടനമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി അവനില്‍ മറഞ്ഞിരിക്കുന്നതായി എനിക്ക് തോന്നുന്നു. നാമെല്ലാവരും ഇടംകൈയ്യന്‍ മധ്യനിര ബാറ്ററെ തിരയുകയാണ്, തിലക് വര്‍മ്മയെ ആ കോണില്‍ നിന്ന് കാണാന്‍ കഴിയും.

ഒരു സിക്സോടെ അക്കൗണ്ട് തുറന്ന അദ്ദേഹം രണ്ടാമതും സിക്സ് അടിച്ചു. കവറിനു മുകളില്‍ അടിച്ച മൂന്നാമത്തെ സിക്‌സാണ് മികച്ച സിക്‌സര്‍. എക്സ്ട്രാ കവറിനു മുകളില്‍ സിക്സ് അടിക്കുക എന്നത് അത്ര എളുപ്പമല്ല- ആര്‍പി സിംഗ് പറഞ്ഞു.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും