എത്ര വലിയ താരം ആയാലും ആ കാര്യത്തിൽ മാറ്റം വരുത്തി ഇല്ലെങ്കിൽ പണി പാലും, കോഹ്‌ലി ഏഷ്യാ കപ്പിൽ അത് ചെയ്യണം; സൂപ്പർ താരത്തോട് ആവശ്യവുമായി രവി ശാസ്ത്രി

2023ലെ ഏഷ്യാ കപ്പിലെയും ഐസിസി ലോകകപ്പിലെയും സാഹചര്യങ്ങൾക്കനുസരിച്ച് വിരാട് കോഹ്‌ലി തന്റെ സമീപനത്തിൽ മാറ്റം വരുത്തണം എന്ന അഭിപ്രായം പറയുകയാണ് രവി ശാസ്ത്രി. അടുത്തിടെ സാഹചര്യങ്ങൾക്ക് അനുസരിച്ച് ബാറ്റിംഗിൽ വരുത്തിയ ജോ റൂട്ടിന്റെയും സ്റ്റീവ് സ്മിത്തിന്റെയും ഉദാഹരണങ്ങൾ അദ്ദേഹം ചൂണ്ടികാണിച്ചു. ചില ഘട്ടങ്ങളിൽ ബാറ്റിംഗ് രീതിയിൽ വിരാട് കോഹ്‌ലി മാറ്റം വരുത്തേണ്ട അവസ്ഥ വരുമെന്നും രവി ശാസ്ത്രി അഭിപ്രായമായി പറഞ്ഞു.

“നിങ്ങൾ എത്ര വലിയ ക്രിക്കറ്റ് കളിക്കാരനായാലും കാലത്തിനനുസരിച്ച് മാറണം, വിരാട് കോഹ്‌ലിക്കും അങ്ങനെ തന്നെ. ജോ റൂട്ട്, സ്റ്റീവ് സ്മിത്ത് തുടങ്ങിയവരെ അങ്ങനെ മാറി നിങ്ങൾ കണ്ടു. കോഹ്‌ലി തന്റെ കരിയറിൽ ചില മാറ്റങ്ങൾ വരുത്തേണ്ട അവസ്ഥയാണ്. ”സ്റ്റാർ സ്‌പോർട്‌സിൽ അദ്ദേഹം പറഞ്ഞു.

“നിങ്ങൾ വികസിക്കുകയും കാലത്തിനനുസരിച്ച് നീങ്ങുകയും വേണം, കാരണം ക്രിക്കറ്റ് ഒരു നൂതന ഗെയിമാണ്. മാറ്റങ്ങൾ വന്നാൽ മാത്രമേ നിങ്ങൾക്ക് ക്രിക്കറ്റിൽ ഇനി വിജയിക്കാൻ പറ്റുകയുള്ളു. കോഹ്‌ലി മാത്രമല്ല ഇന്ത്യൻ ക്രിക്കറ്റിലെ ഓരോ താരങ്ങളും സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറണം.” ശാസ്ത്രി പറഞ്ഞ് അവസാനിപ്പിച്ചു.

ശാസ്ത്രിയും കോഹ്‌ലിയും വർഷങ്ങളോളം പരിശീലകനായും ക്യാപ്റ്റനായും ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്