IPL 2025: ആറ് മത്സരങ്ങളില്‍ നാല് ഡക്ക്, ആരാധകര്‍ എഴുതിതളളിയ നാളുകള്‍, വീണിടത്ത് നിന്നും തിരിച്ചുവന്ന് ടീമിന്റെ നെടുംതൂണായി, എല്‍എസ്ജി താരത്തിന്റെത് ഇത് ഒന്നൊന്നര കംബാക്ക്‌

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നിക്കോളാസ് പുരാന്റെ ബാറ്റിങ് വെടിക്കെട്ടിന്റെ മികവിലാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് കൂറ്റന്‍ സ്‌കോര്‍ നേടിയത്. 36 പന്തില്‍ എട്ട് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 87 റണ്‍സാണ് പുരാന്‍ അടിച്ചെടുത്തത്. മിച്ചല്‍ മാര്‍ഷ് തുടങ്ങിവച്ച മിന്നല്‍ ബാറ്റിങ് പിന്നാലെ ഇറങ്ങിയ പുരാന്‍ ഏറ്റെടുക്കുകയായിരുന്നു. 20 ഓവറില്‍ 238 റണ്‍സാണ് ലഖ്‌നൗ നേടിയത്. എല്‍എസ്ജിക്കായി ഈ സീസണില്‍ മിന്നും ഫോമിലാണ് പുരാന്‍. എറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ മുന്നിലാണ് ഇത്തവണ താരം. 280 റണ്‍സിലധികമാണ് പുരാന്‍ എല്‍എസ്ജിക്കായി ഇതുവരെ നേടിയത്.

ഐപിഎല്ലില്‍ ഇത്തവണ കത്തിക്കയറുന്ന സമയത്ത് പുരാന്റെ ഒരു പഴയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ്. 2021 ഐപിഎല്‍ സീസണില്‍ പഞ്ചാബ് കിങ്‌സിനായിട്ടാണ് പുരാന്‍ കളിച്ചത്. അന്ന് കളിച്ച ആറ് മത്സരങ്ങളില്‍ നാല് തവണയാണ് പൂജ്യത്തിന് താരം പുറത്തായത്. അന്ന് തന്റെ മോശം ഫോമില്‍ കടുത്ത നിരാശ അനുഭവിച്ചിരുന്നു താരം. താന്‍ ഒരുനാള്‍ തിരിച്ചുവരുമെന്ന് അന്ന് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

തുടര്‍ന്ന് 2022ലാണ് എല്‍എസ്ജി ടീം പുരാനെ ടീമിലെടുക്കുന്നത്. തുടര്‍ന്ന് അങ്ങോട്ട് താരത്തിന്റെ നാളുകളായിരുന്നു. എല്ലാ സീസണുകളിലും ലഖ്‌നൗവിനായി പുരാന്‍ കത്തിക്കയറുന്ന കാഴ്ച. നിര്‍ണായക മത്സരങ്ങളിലെല്ലാം വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത് ടീമിന്റെ രക്ഷകനായി താരം. ഇന്നും അത് തന്നെയാണ് നിക്കോളാസ് പുരാന്‍ ആവര്‍ത്തിച്ചത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു