IPL 2025: ആറ് മത്സരങ്ങളില്‍ നാല് ഡക്ക്, ആരാധകര്‍ എഴുതിതളളിയ നാളുകള്‍, വീണിടത്ത് നിന്നും തിരിച്ചുവന്ന് ടീമിന്റെ നെടുംതൂണായി, എല്‍എസ്ജി താരത്തിന്റെത് ഇത് ഒന്നൊന്നര കംബാക്ക്‌

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നിക്കോളാസ് പുരാന്റെ ബാറ്റിങ് വെടിക്കെട്ടിന്റെ മികവിലാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് കൂറ്റന്‍ സ്‌കോര്‍ നേടിയത്. 36 പന്തില്‍ എട്ട് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 87 റണ്‍സാണ് പുരാന്‍ അടിച്ചെടുത്തത്. മിച്ചല്‍ മാര്‍ഷ് തുടങ്ങിവച്ച മിന്നല്‍ ബാറ്റിങ് പിന്നാലെ ഇറങ്ങിയ പുരാന്‍ ഏറ്റെടുക്കുകയായിരുന്നു. 20 ഓവറില്‍ 238 റണ്‍സാണ് ലഖ്‌നൗ നേടിയത്. എല്‍എസ്ജിക്കായി ഈ സീസണില്‍ മിന്നും ഫോമിലാണ് പുരാന്‍. എറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ മുന്നിലാണ് ഇത്തവണ താരം. 280 റണ്‍സിലധികമാണ് പുരാന്‍ എല്‍എസ്ജിക്കായി ഇതുവരെ നേടിയത്.

ഐപിഎല്ലില്‍ ഇത്തവണ കത്തിക്കയറുന്ന സമയത്ത് പുരാന്റെ ഒരു പഴയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ്. 2021 ഐപിഎല്‍ സീസണില്‍ പഞ്ചാബ് കിങ്‌സിനായിട്ടാണ് പുരാന്‍ കളിച്ചത്. അന്ന് കളിച്ച ആറ് മത്സരങ്ങളില്‍ നാല് തവണയാണ് പൂജ്യത്തിന് താരം പുറത്തായത്. അന്ന് തന്റെ മോശം ഫോമില്‍ കടുത്ത നിരാശ അനുഭവിച്ചിരുന്നു താരം. താന്‍ ഒരുനാള്‍ തിരിച്ചുവരുമെന്ന് അന്ന് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

തുടര്‍ന്ന് 2022ലാണ് എല്‍എസ്ജി ടീം പുരാനെ ടീമിലെടുക്കുന്നത്. തുടര്‍ന്ന് അങ്ങോട്ട് താരത്തിന്റെ നാളുകളായിരുന്നു. എല്ലാ സീസണുകളിലും ലഖ്‌നൗവിനായി പുരാന്‍ കത്തിക്കയറുന്ന കാഴ്ച. നിര്‍ണായക മത്സരങ്ങളിലെല്ലാം വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത് ടീമിന്റെ രക്ഷകനായി താരം. ഇന്നും അത് തന്നെയാണ് നിക്കോളാസ് പുരാന്‍ ആവര്‍ത്തിച്ചത്.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി