'ഒരിക്കലും വിരമിക്കരുത്': രോഹിത് ശർമ്മക്ക് 15 വയസ്സുള്ള ആരാധകൻ്റെ ഹൃദയസ്പർശിയായ കത്ത്

രഞ്ജി ട്രോഫി കഴിഞ്ഞ് മടങ്ങിയതിന് ശേഷം 15 വയസ്സുള്ള തൻ്റെ കടുത്ത ആരാധകനിൽ നിന്ന് ഹൃദയസ്പർശിയായ ഒരു കത്ത് ടീം ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് ലഭിച്ചു. ജനുവരി 23 വ്യാഴാഴ്ച മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്‌സിലെ ശരദ് പവാർ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ ജമ്മു കശ്മീരിനെതിരായ മുംബൈയുടെ മത്സരത്തിനായി ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം 37 കാരനായ അദ്ദേഹം മടങ്ങിയെത്തിയിരുന്നു.

യശസ്വി ജയ്‌സ്വാൾ, ഋഷഭ് പന്ത്, ശുഭ്മാൻ ഗിൽ എന്നിവരോടൊപ്പം രോഹിതും ടീമിൽ ഉൾപ്പെടുന്നു. കൂടാതെ ബിസിസിഐ സെലക്ഷൻ കമ്മിറ്റിയുടെയും ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിൻ്റെ കൂടെ നിർദ്ദേശപ്രകാരമാണ് രഞ്ജി ട്രോഫി കളിക്കാൻ രോഹിത് മടങ്ങിയെത്തിയത്.

എന്നിരുന്നാലും, മുംബൈയുടെ ആദ്യ ഇന്നിംഗ്‌സ് ബാറ്റിംഗിൽ വെറും മൂന്ന് റൺസിന് പുറത്തായതിനാൽ രോഹിത് ശർമ്മക്ക് രഞ്ജി ട്രോഫിയിൽ വലിയ സ്വാധീനമുണ്ടാക്കാൻ സാധിച്ചില്ല. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യൻ നായകൻ 28 റൺസെടുത്തിരുന്നു. സ്വന്തം തട്ടകത്തിൽ ജമ്മു കശ്മീരിനോട് ഞെട്ടിപ്പിക്കുന്ന തോൽവിയാണ് മുംബൈ ഏറ്റുവാങ്ങിയത്. റെഡ് ബോൾ ക്രിക്കറ്റിലെ ദയനീയ ഫോമിൻ്റെ പേരിൽ രോഹിത് ശർമ്മയെ പലരും ട്രോളി. എന്നാൽ രഞ്ജി ട്രോഫി മത്സരത്തിന് ശേഷം ബികെസിയിൽ തൻ്റെ കളി കാണാനെത്തിയ ആരാധകൻ്റെ കത്ത് രോഹിതിന് ലഭിക്കുകയും ടീം ഇന്ത്യ ക്യാപ്റ്റനോടുള്ള ആരാധന പ്രകടിപ്പിക്കുകയും ചെയ്തു. കത്ത് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി.

അദ്ദേഹത്തിൻ്റെ ബാറ്റിംഗ് കാണാനുള്ള യുഗത്തിൽ ജനിച്ചത് ഭാഗ്യമാണെന്ന് ആരാധകൻ കത്തിൽ പറയുന്നു. രോഹിത് ശർമ്മ തൻ്റെ രഞ്ജി ട്രോഫിയിൽ മികച്ച ഇന്നിംഗ്‌സ് കളിച്ചില്ലെങ്കിലും ശരിയായ ട്രാക്കിലേക്ക് തിരിച്ചെത്തുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “എൻ്റെ പ്രിയപ്പെട്ട കളിക്കാരനും എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനുമായ എൻ്റെ ആരാധനാപാത്രത്തിന്. ഞാൻ ഇത് പറയുമ്പോൾ ദശലക്ഷക്കണക്കിന് ആളുകളെ പ്രതിനിധാനം ചെയ്യുമെന്ന് എനിക്കറിയാം, ഈ മനോഹരമായ കായിക വിനോദം കാണാൻ കാരണം നിങ്ങളാണ്, നിങ്ങളുടെ ഗംഭീരമായ ബാറ്റിംഗ് കാണാൻ അനുഗ്രഹീതമായ ഒരു യുഗത്തിൽ ജനിച്ചതിൽ ഞാൻ ഭാഗ്യവാനാണ്.” ആരാധകൻ കത്തിൽ കുറിച്ചു.

“ഫോം താൽക്കാലികമാണ്, ക്ലാസ് ശാശ്വതമാണ്. ഈയിടെ വലിയ ഇന്നിങ്‌സൊന്നും കളിച്ചില്ലെങ്കിലും സാരമില്ല; നിങ്ങൾ ശരിയായ പാതയിലാണെന്ന് എനിക്ക് കാണാൻ കഴിയും, ചാമ്പ്യൻസ് ട്രോഫിയിൽ നിങ്ങൾ ടീമുകളെ കീറിമുറിക്കും. ഇന്നലെ നിങ്ങൾ നേടിയ 3 സിക്‌സറുകൾ അതിശയിപ്പിക്കുന്നതായിരുന്നു. കണക്ക് ക്ലാസ്സിൽ എനിക്ക് ഇരുന്ന് മത്സരം കാണേണ്ടി വന്നു, പക്ഷേ അത് വിലമതിച്ചു. അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ