മുത്തയ്യ മുരളീധരന് ഹൃദയാഘാതം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശ്രീലങ്കന്‍ മുന്‍ താരം മുത്തയ്യ മുരളീധരനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിച്ച മുരളീധരനെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലുള്ള മുരളീധരന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബോളിംഗ് കോച്ചാണ് മുരളീധരന്‍. 2015 മുതല്‍ മുത്തയ്യ ടീമിനൊപ്പമുണ്ട്. ശനിയാഴ്ച ഹൈദരാബാദിന്റെ കളിക്കിടെ ഡഗ് ഔട്ടില്‍ ഇരിക്കവേ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തിങ്കളാഴ്ച വൈകീട്ടോടെ താരം ആശുപ്രതി വിടുമെന്നാണ് വിവരം. ഐ.പി.എല്ലില്‍ ബയോ ബബിള്‍ നിലനില്‍ക്കുന്നതിനാല്‍ ഒരാഴ്ചത്തെ ക്വാറന്റൈനിന് ശേഷം മാത്രമേ ഹൈദരബാദ് ടീമിനൊപ്പം മുത്തയ്യക്ക്.

49 കാരനായ താരം ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളാണ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയിട്ടുള്ള താരമാണ് മുത്തയ്യ മുരളീധരന്‍. 800 വിക്കറ്റുകളാണ് താരം വീഴ്ത്തിയിരിക്കുന്നത്. ഏകദിനത്തില്‍ 534 വിക്കറ്റും മുത്തയ്യ വീഴ്ത്തിയിട്ടുണ്ട്.

Latest Stories

വാടാനപ്പള്ളിയിലും കിറ്റ് വിവാദം: ബിജെപി-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ഗോഡൗണിൽ നടൻ ദേവൻ

'അടുത്ത് വന്നാൽ അപ്പോൾ‌ ബ്ലൗസ് വലിച്ചുകീറണം,വകുപ്പ് ഏതാന്ന് നമുക്കറിയാം'; സ്ത്രീവിരുദ്ധ പരാമർശവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ്

വയനാട് ദുരന്തബാധിതരോട് കോൺഗ്രസ് മര്യാദ കാണിച്ചില്ല; ഇങ്ങനെയൊരു ഉദാസീനതയും ഉഴപ്പും ഉണ്ടാകാൻ പാടില്ലായിരുന്നു: എം. എൻ. കാരശ്ശേരി

എന്തൊരു മണ്ടത്തരമാണ്, പ്രശാന്ത് വീറിനെയും കാർത്തിക് ശർമ്മയേയും ഇത്രയും കോടിക്ക് വാങ്ങാൻ ഉപദേശിച്ചത് ആരാണ്: തുറന്നടിച്ച് എസ് ബദ്രിനാഥ്

ഗുണ്ടാ അസോസിയേഷൻ യോഗം; കൊല്ലത്തെ കെട്ടിടം സീല്‍ ചെയ്ത് പൊലീസ്

‘അദ്ദേഹത്തെ കിട്ടി' ഇറാൻ വെടിവെച്ച് വീഴ്ത്തിയ എഫ് 15ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തിയെന്ന് ട്രംപ്

താൻ ചെയ്യാത്ത കാര്യം എങ്ങനെയാണ് അറിയുക? അവസാനമാകുമ്പോൾ എന്തെങ്കിലും കൊണ്ടു വരുന്നത് എൽഡിഎഫിന് പണ്ടേയുള്ള ശീലം; : പത്മജ വേണുഗോപാൽ

ടോൾ ബൂത്തിൽ ഫാസ്റ്റാഗ് ഇല്ലെങ്കിൽ ഇരട്ടിപ്പണം വേണ്ട; സുപ്രധാന നടപടിയുമായി ഗതാഗത മന്ത്രാലയം

ചെന്നൈ ആരാധകർ വിജയിക്കുമ്പോൾ മാത്രമല്ല തോൽക്കുമ്പോഴും നിങ്ങൾ അവരുടെ കൂടെ നിൽക്കണം: ആർ. അശ്വിൻ

വൈഭവിന് എന്നെക്കാൾ വേഗതയുണ്ട്, ഇങ്ങനത്തെ കുറച്ച് കളിക്കാരെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു: യുവരാജ് സിങ്