ഐപിഎലിൽ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലക്‌നൗ സൂപ്പർ ജയൻസ്റ്റിനു ജയം. അവസാന പന്ത് വരെ നീണ്ടു നിന്ന ആവേശകരമായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മൂന്ന് വിക്കറ്റുകൾക്കാണ് ലക്‌നൗ പരാജയപ്പെടുത്തിയത്.
27 പന്തിൽ ഏഴ് സിക്‌സറും രണ്ട് ഫോറുകളും അടക്കം പുറത്താകാതെ 54 റൺസ് നേടിയ മുകുൽ ചൗദരിയാണ് ലഖ്‌നൗവിനെ വിജയത്തിലേക്ക് നയിച്ചത്. ഒരു ഘട്ടത്തിൽ ഏഴിന് 128 എന്ന നിലയിൽ നിന്നായിരുന്നു രക്ഷാപ്രവർത്തനം. ലഖ്‌നൗവിന് വേണ്ടി നേരത്തെ ആയുഷ് ബദോനി അർധ സെഞ്ച്വറി നേടി. 34 പന്തിൽ രണ്ട് സിക്‌സറും ഏഴ് ഫോറുകളും അടക്കം 54 റൺസാണ് താരം നേടിയത്. ഏയ്ഡൻ മാർക്രം 22 റൺസും മിച്ചൽ മാർഷ് 15 റൺസും നേടി.
മത്സരത്തിൽ വെടിക്കെട്ട് പ്രകടനമാണ് യുവ താരം മുകുൾ നടത്തിയത്. എംഎസ് ധോണിയെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ഹെലികോപ്ടർ ഷോട്ടടക്കം കളിച്ചാണ് മുകുൾ എല്ലാവരേയും വിസ്മയിപ്പിച്ചത്. കടുത്ത ധോണി ഫാനായ താൻ ചെറുപ്പം മുതൽ ഹെലികോപ്പ്റ്റർ ഷോട്ട് കളിക്കാൻ പരിശീലിക്കാറുണ്ടെന്നും മഹി ഭായ് കളി ഫിനിഷ് ചെയ്യുന്ന രീതിയിൽ ഫിനിഷ് ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്നും മത്സര ശേഷം മുകുൾ പറഞ്ഞു.