ആഭ്യന്തര ക്രിക്കറ്റില്‍ എന്തുകൊണ്ട് ജന്മനാടിനെ പ്രതിനിധീകരിക്കുന്നില്ല?; കാരണം വെളിപ്പെടുത്തി ഷമി

ആഭ്യന്തര ക്രിക്കറ്റില്‍ ജന്മാനാടായ ഉത്തര്‍പ്രദേശിനെ (യുപി) പ്രതിനിധീകരിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി സ്റ്റാര്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ഷമി ജനിച്ച് വളര്‍ന്നത് യുപിയിലാണ്. പക്ഷേ അദ്ദേഹം ആഭ്യന്തര മത്സരങ്ങളില്‍ ബംഗാളിനെ പ്രതിനിധീകരിച്ചാണ് കളിക്കുന്നത്. അടുത്തിടെ പ്യൂമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, രഞ്ജി ട്രോഫിയില്‍ സ്വന്തം സംസ്ഥാനത്തിനായി കളിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ മികച്ച പ്രകടനങ്ങള്‍ക്കിടയിലും ട്രയല്‍സില്‍ ആവര്‍ത്തിച്ചുള്ള തിരസ്‌കരണം താന്‍ നേടിട്ടെന്നും ഷമി വെളിപ്പെടുത്തി.

ഞാന്‍ 2 വര്‍ഷത്തോളം യുപി രഞ്ജി ട്രോഫി ടീമിനായി ട്രയല്‍സ് കളിക്കാന്‍ പോയിരുന്നു, എന്നാല്‍ അവസാന റൗണ്ടില്‍ എത്തുമ്പോഴെല്ലാം അവര്‍ എന്നെ പുറത്താക്കുകയായിരുന്നു. ആദ്യ വര്‍ഷം ട്രയല്‍സിന് ശേഷം എന്നെ തിരഞ്ഞെടുക്കാതിരുന്നപ്പോള്‍, അത് സ്വാഭാവികമാണെന്ന് ഞാന്‍ കരുതി. അടുത്ത തവണ വീണ്ടും ചെല്ലാമെന്ന് കരുതി, പക്ഷേ അടുത്ത വര്‍ഷം അത് തന്നെ ആവര്‍ത്തിച്ചു.

തിരഞ്ഞെടുക്കാത്തതിന്റെ കാരണം തിരക്കിയ സഹോദരന് സെലക്ടര്‍ നല്‍കിയ മറുപടിയും താരം പങ്കുവച്ചു. ‘അന്ന് എന്റെ സഹോദരന്‍ എന്നോടൊപ്പം താമസിച്ചിരുന്നു. അവര്‍ ചുമതലയുള്ള ഒരു മേധാവിയുമായി സംസാരിച്ചു. ജീവിതത്തില്‍ ഇതുവരെ ലഭിക്കാത്ത പ്രതികരണമാണ് അന്ന് സഹോദരന് ലഭിച്ചത്. ‘എന്റെ കസേര തെറിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞാല്‍ ആ പയ്യനെ സെലക്ട് ചെയ്യും. അല്ലെങ്കില്‍ ക്ഷമിക്കണം’, ഷമി വെളിപ്പെടുത്തി.

ഈ അവഗണനയില്‍ മനംനൊന്ത് കൊല്‍ക്കത്തയിലേക്ക് ചേക്കേറിയ ഷമി ബംഗാളിനുവേണ്ടി കളിച്ച് ഇന്ത്യന്‍ ടീമിലെത്തി. പതിനഞ്ചാം വയസിലാണ് ഷമി കൊല്‍ക്കത്തയിലേക്ക് കുടിയേറിയത്. അവിടെ നിരന്തരമായ കഠിന പരിശീലനത്തിന്റെയും, ശ്രമങ്ങളുടെയും ഒടുവില്‍ ഷമി അണ്ടര്‍-22 ബംഗാള്‍ ടീമില്‍ ഇടം നേടി. പിന്നീട് രഞ്ജി ട്രോഫിയിലും അവര്‍ക്ക് വേണ്ടി കളിച്ച ഷമി ഗാംഗുലിയുടെയും ശ്രദ്ധയില്‍പ്പെട്ടു.

ബംഗാളിന് രഞ്ജി ട്രോഫിയ്ക്ക് പുറമെ, ദുലീപ് ട്രോഫി, ഇറാനി ട്രോഫി തുടങ്ങിയ പ്രധാന ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ തന്റെ മികവ് തെളിയിച്ചതോടെ താരത്തിന് ഇന്ത്യ എ ടീമിലേക്ക് വിളിവന്നു. പിന്നീട് അങ്ങോട്ട് ഷമിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

Latest Stories

അതിതീവ്ര മഴ: ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; മലങ്കര ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തി; മൂവാറ്റുപുഴ ആറ്റില്‍ ജലനിരപ്പ് ഉയരും; ജാഗ്രത നിര്‍ദേശം

ഹമാസ് തലവനെ വധിച്ചതായി ഇസ്രായേല്‍; കൊല്ലപ്പെട്ടത് യഹിയ സിന്‍വറിന്റ സഹോദരന്‍ മുഹമ്മദ് സിന്‍വര്‍

'നിലമ്പൂരിന്റെ സുല്‍ത്താന്‍ പിവി അന്‍വര്‍ തുടരും'; കോണ്‍ഗ്രസിന് സമ്മര്‍ദ്ദവുമായി അന്‍വറിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍; കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാതെ കെസി വേണുഗോപാല്‍

സംസ്ഥാനത്ത് സംരംഭകര്‍ക്ക് നിക്ഷേപത്തിനുള്ള അന്തരീക്ഷം ഇപ്പോള്‍ ഏറെ അനുകൂലം; നിക്ഷേപ വാഗ്ദാനങ്ങളില്‍ 17 എണ്ണം ഈ മാസം ആരംഭിക്കുമെന്ന് പി രാജീവ്

യുപിയില്‍ അഞ്ചുവയസുകാരിയെ ക്ഷേത്രത്തിനുള്ളില്‍ ബലാത്സംഗത്തിനിരയാക്കി; പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

INDIAN CRICKET: കോഹ്‌ലിയുടെയും രോഹിതിന്റെയും സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി, ലോകകപ്പ്‌ ടീമില്‍ അവര്‍ക്ക് ഇടം ലഭിക്കില്ല, കാരണമിതാണ്‌, സൂപ്പര്‍ താരങ്ങളുടെ ഭാവി ഇനി എന്താകും

'ഞാൻ ഹൈകമാന്റിൽ ഉള്ളത് കൊണ്ടായിരിക്കും എന്നിൽ പ്രതീക്ഷ എന്ന് പറഞ്ഞത്, അൻവർ പറഞ്ഞത് വിശദമായി കേട്ടില്ല'; കെ സി വേണുഗോപാൽ

IPL 2025: സെഞ്ച്വറി സെലിബ്രേഷനിടെ പന്തിനെ അധിക്ഷേപിച്ചു, അനുഷ്‌ക ശര്‍മ്മയ്‌ക്കൊപ്പം ഇരുന്ന ആ സ്ത്രീ ആര്, കട്ടകലിപ്പില്‍ എയറിലാക്കി ആരാധകര്‍

തുടക്കം കുറിച്ചത് ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം; സഹകരണക്കരാറില്‍ ഒപ്പുവെച്ച് സൂപ്പര്‍ ലീഗ് കേരളയും ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനും

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ; മത്സരിക്കുന്നത് ജയിക്കാന്‍ വേണ്ടിയെന്ന് എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍