“എന്റെ മുഖത്ത് ഏഴ് മുറിവുകൾ”; സ്കിൻ കാൻസറിനെതിരായ പോരാട്ടത്തിൽ സഹതാരങ്ങൾക്ക് മുന്നറിയിപ്പുമായി മൈക്കൽ ക്ലാർക്ക് 

സ്കിൻ കാൻസറിനെതിരായ തന്റെ പോരാട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഓസ്‌ട്രേലിയൻ മുൻ നായകൻ മൈക്കൽ ക്ലാർക്ക്. തന്റെ മുഖത്ത് ഏഴ് മുറിപാടുകൾ ഉണ്ടെന്നും പരിശോധനയ്ക്കായി ഓരോ ആറ് മാസത്തിലും തന്റെ ഡെർമറ്റോളജിസ്റ്റിനെ സന്ദർശിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം ഓഗസ്റ്റിൽ തനിക്ക് സ്കിൻ കാൻസറാണെന്ന് ക്ലാർക്ക് വെളിപ്പെടുത്തിയിരുന്നു.

“എന്റെ മുഖത്ത് നിരവധി മുറിവുകൾ ഉണ്ടായിട്ടുണ്ട്. നാലാഴ്ച മുമ്പ് എന്റെ മൂക്ക് മുറിഞ്ഞിരുന്നു. ആറ് മാസത്തിലൊരിക്കൽ ഞാൻ എന്റെ ഡെർമറ്റോളജിസ്റ്റിനെ സന്ദർശിക്കുന്നു,” ക്ലാർക്ക് പറഞ്ഞു. എന്റെ മുഖത്ത് ഏഴ് മുറിവുകൾ ഉണ്ടായിട്ടുണ്ട്. എനിക്ക് അവ മറയ്ക്കാൻ കഴിയില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.

2006-ൽ ഡോക്ടർമാർ അദ്ദേഹത്തിന്റെ മുഖത്ത് പാടുകൾ കണ്ടെത്തിയപ്പോഴാണ് ആദ്യമായി രോഗനിർണയം നടത്തിയത്. അതിനുശേഷം നിരവധി ചികിത്സകൾക്ക് വിധേയനായി. കളിക്കളത്തിൽ വെയിലത്ത് ചെലവഴിച്ച സമയമാണ് അദ്ദേഹത്തിന് സ്കിൻ ക്യാൻസർ വന്നതെന്ന് ക്ലാർക്ക് പറഞ്ഞു.

“ധാരാളം ക്രിക്കറ്റ് കളിക്കാർ സ്കിൻ ക്യാൻസർ പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്. അത് വെയിലത്ത് അവർ അധിക സമയം ചെലവഴിക്കുന്നതിനാലാണ്,” അദ്ദേഹം 2023-ൽ ‘ഡെയ്‌ലി ടെലിഗ്രാഫി’നോട് പറഞ്ഞിരുന്നു.

“ഇന്ത്യയിൽ എട്ട് മണിക്കൂർ ഫീൽഡിംഗ് നടത്തുന്നതും ബാഗി ഗ്രീൻ തൊപ്പി ധരിക്കുന്നതും സങ്കൽപ്പിക്കുക. നിങ്ങൾ നിങ്ങളുടെ ചെവിയും മുഖവും സംരക്ഷിക്കുന്നില്ല. എന്റെ കരിയറിൽ ഉടനീളം ഞാൻ വെയിലത്ത് ആയിരുന്നു. ഞാൻ സൺസ്ക്രീൻ പുരട്ടുന്നത് ഉറപ്പാക്കുന്നു, പക്ഷേ വിയർപ്പിനുശേഷം അത് ഇല്ലാതാകുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക