MI VS RR: ഇതിലും വലുതൊക്കെ ചെയ്യാൻ ആർക്ക് പറ്റും, രാജസ്ഥനായി കൈയടിച്ച് സോഷ്യൽ മീഡിയ; ഇന്നത്തെ മത്സരത്തിന് ആ പ്രത്യേകത

ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ്- രാജസ്ഥാൻ റോയൽസ് പോരാട്ടം. മുംബൈയെ സംബന്ധിച്ച് തുടർച്ചയായ 5 മത്സരങ്ങൾ ജയിച്ച് പ്ലേ ഓഫിന് തൊട്ടടുത്ത് നിൽക്കുകയാണ് ടീം ഇപ്പോൾ. രാജസ്ഥാനെ സംബന്ധിച്ച് ആകെ 3 ജയങ്ങൾ മാത്രം നേടിയ അവർ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് നിൽക്കുന്നത്. ഇന്ന് കൂടി തോറ്റാൽ ചെന്നൈക്ക് പിന്നാലെ പ്ലേ ഓഫ് എത്താതെ പുറത്താകുന്ന ടീമായി രാജസ്ഥാൻ മാറും.

വൈഭവ് സുര്യവൻഷി എന്ന മിടുക്കനായ യുവതാരത്തിന്റെ മികവിൽ ആണ് രാജസ്ഥാൻ കഴിഞ്ഞ മത്സരത്തിൽ ഗുജറാത്തിനെ തകർത്തെറിഞ്ഞ് ജയിച്ചുകയറിയത്. ടീമിനെ സംബന്ധിച്ച് പ്ലേ ഓഫിൽ എത്തി ഇല്ലെങ്കിൽ പോലും യുവതാരങ്ങൾക്ക് കൂടുതൽ അവസരം കൊടുക്കുക എന്നും അടുത്ത സീസണിലേക്ക് ടീമിനെ സെറ്റാക്കി എടുക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം ഇടുന്നത്.

എന്തായാലും ഇന്നത്തെ മത്സരത്തിന് മുമ്പ് രാജസ്ഥാൻ ഒരു വമ്പൻ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. “ഇന്ന് ഇരുവശത്തും അടിക്കുന്ന ഓരോ സിക്സിനും രാജസ്ഥാനിലെ ആറ് വീടുകളിൽ സൗരോർജ്ജം ഉപയോഗിച്ച് വൈദ്യുതി സ്ഥാപിക്കും.” എന്തായാലും 2 ടീമുകളിലും ഒരുപാട് മികച്ച ബിഗ് ഹിറ്റർമാർ ഉള്ളതിനാൽ തന്നെ ഇന്ന് ഒരുപാട് സിക്സ് പിറക്കാൻ സാധ്യതയുണ്ടെന്ന് ആരാധകർ പറയുന്നു.

എന്തായാലും രാജസ്ഥാന്റെ സ്ഥിരം നായകൻ സഞ്ജു സാംസൺ പരിക്കിന്റെ ബുദ്ധിമുട്ടുകൾക്ക് ശേഷം കളത്തിൽ ഇന്ന് ഇറങ്ങുമോ എന്നത് കണ്ടറിയണം.

Latest Stories

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നാലു പേർക്ക് സൂര്യാതപമേറ്റു; താപനില മുന്നറിയിപ്പ് തുടരുന്നു

മുണ്ടത്തിക്കോട് അപകടം; പുതുപ്പള്ളി പള്ളി പെരുന്നാളിൽ വെടിക്കെട്ട് ഒഴിവാക്കി

'ഇറാൻ യുദ്ധം ജയിക്കുന്നതിൽ നിന്ന് തടയാൻ വെടിവെയ്പ്പിനാകില്ല, അക്രമി മാനസിക സ്ഥിരതയുള്ള ആളല്ല : ഡൊണാൾഡ് ട്രംപ്

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയർമാന് കത്തു നൽകി എഎപി

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം