MI VS RR: ഈ മുംബൈയെ ജയിക്കാൻ ഇനി ആർക്ക് പറ്റും, വൈഭവിന്റെയും ജയ്‌സ്വാളിന്റെയും അടക്കം വമ്പൊടിച്ച് ഹാർദിക്കും പിള്ളേരും; പ്ലാനിങ്ങുകൾ കണ്ട് ഞെട്ടി രാജസ്ഥാൻ

തോറ്റ് തുടങ്ങുന്ന മുംബൈയെ ഭയക്കണം എന്ന് പറയുന്നത് വെറുതെയല്ല. പലപ്പോഴും ഒരു സീസൺ മോശമായി തുടങ്ങിയിട്ട് ഉണ്ടോ അന്നൊക്കെ മുംബൈ തിരിച്ചുവന്നിട്ടുണ്ട്. ഇത്തവണയും അവസ്ഥക്ക് മാറ്റം ഒന്നും ഉണ്ടായില്ല. തുടക്കത്തിലെ പതർച്ചക്ക് ശേഷം ട്രാക്കിൽ എത്തിയ മുംബൈ നിലവിൽ 12 പോയിന്റുകളുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. അതിൽ അവസാന 5 മത്സരത്തിലും ടീം ജയിച്ച് കയറി.

ഇന്ന് രാജസ്ഥാനെതിരായ മത്സരത്തിൽ ജയിച്ചാൽ പോയിന്റ് പട്ടികയിൽ ഒന്നാമത് എത്താം എന്ന സാധ്യത മുംബൈക്ക് മുന്നിൽ ഉണ്ടായിരുന്നു. അതിനാൽ തന്നെ ഫുൾ പവറിൽ ഇറങ്ങിയ മുംബൈ ഇന്ന് ആധിപത്യം സ്ഥാപിക്കുന്ന കാഴ്ചയാണ് കണ്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് നേടി. ഓപ്പണർമാരായ രോഹിത് ശർമ്മയുടെയും റയാൻ റിക്കൽട്ടണിന്റെയും അർദ്ധ സെഞ്ച്വറികളാണ് മുംബൈയുടെ പ്രകടനത്തിൽ നിർണായകമായത്. റിക്കൽട്ടൻ 61 ഉം രോഹിത് 53 ഉം നേടിയപ്പോൾ നായകൻ ഹാർദിക്കും വെടിക്കെട്ട് വീരൻ സൂര്യകുമാറും 48 റൺ നേടി.

കഴിഞ്ഞ മത്സരത്തിൽ ഗുജറാത്തിനെതിരെ കൂറ്റൻ ലക്‌ഷ്യം ആയിരുന്നിട്ടും അത് 16 ഓവറിന് ഉള്ളിൽ പിന്തുടർന്ന രാജസ്ഥാൻ പ്രതീക്ഷ മുഴുവൻ വെച്ചത് വൈഭവ് സുര്യവൻഷിയിലും ജയ്‌സ്വാളിലും തന്നെ ആയിരുന്നു. എന്നാൽ അത് മുളയിൽ തന്നെ നുള്ളിയ മുംബൈ തുടക്കം തന്നെ തീയായി. തന്റെ ആദ്യ ഓവറിൽ തന്നെ കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വീരൻ വൈഭവ് സുര്യവൻഷിയെ ( 0 ) മടക്കി ദീപക്ക് ആദ്യ വെടിമുഴക്കി. ശേഷം തന്റെ ആദഹ്യ ഓവർ എറിയാൻ എത്തിയ ട്രെന്റ് ബോൾട്ട് ആകട്ടെ തനിക്ക് എതിരെ ഓവറിൽ രണ്ട് സിക്സൊക്കെ അടിച്ച് മിന്നിച്ച ജയ്‌സ്വാളിന്റെ ( 13 ) കുറ്റിതെറിപ്പിച്ച് മുംബൈയെ ടോപ് ഗിയറിലാക്കി.

ശേഷം ക്രീസിൽ ഒന്നിച്ച നിതീഷ് റാണ- പരാഗ് സഖ്യം മുംബൈയെ മുന്നോട്ട് കൊണ്ടുപോകും എന്ന് വിചാരിച്ചപ്പോൾ ബോൾട്ട് വീണ്ടും എത്തി റാണ ( 9 ) മടക്കി. പിന്നെ ബുമ്രയുടെ ഊഴം ആയിരുന്നു. തന്റെ ആദ്യ ഓവറിൽ തന്നെ പരാഗിനെ ( 16 ) മിഡ് വിക്കറ്റിൽ രോഹിത്തിന്റെ കൈയിൽ എത്തിച്ച് ബുംറ ക്ലാസ് കാണിച്ചു. ശേഷം അടുത്ത പന്തിൽ ഹെറ്റ്മെയർ ( 0 ) മടക്കി ബുംറ വീണ്ടും തീയായി. ഈ വിക്കറ്റിൽ ബ്രില്ലൻസ് ഉണ്ടായിരുന്നു എന്ന് പറയാം. വെസ്റ്റ് ഇൻഡീസ് താരത്തിന്റെ ബലഹീനത മനസിലാക്കി കൃത്യമായി ഷോർട് മിഡ് വിക്കറ്റിൽ സൂര്യകുമാറിനെ നിർത്തിയ ഹാർദിക് കൈയടി അർഹിക്കുന്നു.

എന്തായാലും മത്സരത്തിൽ കൂറ്റൻ ജയത്തിലേക്കാണ് മുംബൈ ഇപ്പോൾ നീങ്ങുന്നത്.

Latest Stories

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി