MI VS RR: ഈ മുംബൈയെ ജയിക്കാൻ ഇനി ആർക്ക് പറ്റും, വൈഭവിന്റെയും ജയ്‌സ്വാളിന്റെയും അടക്കം വമ്പൊടിച്ച് ഹാർദിക്കും പിള്ളേരും; പ്ലാനിങ്ങുകൾ കണ്ട് ഞെട്ടി രാജസ്ഥാൻ

തോറ്റ് തുടങ്ങുന്ന മുംബൈയെ ഭയക്കണം എന്ന് പറയുന്നത് വെറുതെയല്ല. പലപ്പോഴും ഒരു സീസൺ മോശമായി തുടങ്ങിയിട്ട് ഉണ്ടോ അന്നൊക്കെ മുംബൈ തിരിച്ചുവന്നിട്ടുണ്ട്. ഇത്തവണയും അവസ്ഥക്ക് മാറ്റം ഒന്നും ഉണ്ടായില്ല. തുടക്കത്തിലെ പതർച്ചക്ക് ശേഷം ട്രാക്കിൽ എത്തിയ മുംബൈ നിലവിൽ 12 പോയിന്റുകളുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. അതിൽ അവസാന 5 മത്സരത്തിലും ടീം ജയിച്ച് കയറി.

ഇന്ന് രാജസ്ഥാനെതിരായ മത്സരത്തിൽ ജയിച്ചാൽ പോയിന്റ് പട്ടികയിൽ ഒന്നാമത് എത്താം എന്ന സാധ്യത മുംബൈക്ക് മുന്നിൽ ഉണ്ടായിരുന്നു. അതിനാൽ തന്നെ ഫുൾ പവറിൽ ഇറങ്ങിയ മുംബൈ ഇന്ന് ആധിപത്യം സ്ഥാപിക്കുന്ന കാഴ്ചയാണ് കണ്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് നേടി. ഓപ്പണർമാരായ രോഹിത് ശർമ്മയുടെയും റയാൻ റിക്കൽട്ടണിന്റെയും അർദ്ധ സെഞ്ച്വറികളാണ് മുംബൈയുടെ പ്രകടനത്തിൽ നിർണായകമായത്. റിക്കൽട്ടൻ 61 ഉം രോഹിത് 53 ഉം നേടിയപ്പോൾ നായകൻ ഹാർദിക്കും വെടിക്കെട്ട് വീരൻ സൂര്യകുമാറും 48 റൺ നേടി.

കഴിഞ്ഞ മത്സരത്തിൽ ഗുജറാത്തിനെതിരെ കൂറ്റൻ ലക്‌ഷ്യം ആയിരുന്നിട്ടും അത് 16 ഓവറിന് ഉള്ളിൽ പിന്തുടർന്ന രാജസ്ഥാൻ പ്രതീക്ഷ മുഴുവൻ വെച്ചത് വൈഭവ് സുര്യവൻഷിയിലും ജയ്‌സ്വാളിലും തന്നെ ആയിരുന്നു. എന്നാൽ അത് മുളയിൽ തന്നെ നുള്ളിയ മുംബൈ തുടക്കം തന്നെ തീയായി. തന്റെ ആദ്യ ഓവറിൽ തന്നെ കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വീരൻ വൈഭവ് സുര്യവൻഷിയെ ( 0 ) മടക്കി ദീപക്ക് ആദ്യ വെടിമുഴക്കി. ശേഷം തന്റെ ആദഹ്യ ഓവർ എറിയാൻ എത്തിയ ട്രെന്റ് ബോൾട്ട് ആകട്ടെ തനിക്ക് എതിരെ ഓവറിൽ രണ്ട് സിക്സൊക്കെ അടിച്ച് മിന്നിച്ച ജയ്‌സ്വാളിന്റെ ( 13 ) കുറ്റിതെറിപ്പിച്ച് മുംബൈയെ ടോപ് ഗിയറിലാക്കി.

ശേഷം ക്രീസിൽ ഒന്നിച്ച നിതീഷ് റാണ- പരാഗ് സഖ്യം മുംബൈയെ മുന്നോട്ട് കൊണ്ടുപോകും എന്ന് വിചാരിച്ചപ്പോൾ ബോൾട്ട് വീണ്ടും എത്തി റാണ ( 9 ) മടക്കി. പിന്നെ ബുമ്രയുടെ ഊഴം ആയിരുന്നു. തന്റെ ആദ്യ ഓവറിൽ തന്നെ പരാഗിനെ ( 16 ) മിഡ് വിക്കറ്റിൽ രോഹിത്തിന്റെ കൈയിൽ എത്തിച്ച് ബുംറ ക്ലാസ് കാണിച്ചു. ശേഷം അടുത്ത പന്തിൽ ഹെറ്റ്മെയർ ( 0 ) മടക്കി ബുംറ വീണ്ടും തീയായി. ഈ വിക്കറ്റിൽ ബ്രില്ലൻസ് ഉണ്ടായിരുന്നു എന്ന് പറയാം. വെസ്റ്റ് ഇൻഡീസ് താരത്തിന്റെ ബലഹീനത മനസിലാക്കി കൃത്യമായി ഷോർട് മിഡ് വിക്കറ്റിൽ സൂര്യകുമാറിനെ നിർത്തിയ ഹാർദിക് കൈയടി അർഹിക്കുന്നു.

എന്തായാലും മത്സരത്തിൽ കൂറ്റൻ ജയത്തിലേക്കാണ് മുംബൈ ഇപ്പോൾ നീങ്ങുന്നത്.

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും