INDIAN CRICKET: ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളും, ആ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തണം, ഇത്തവണ കുറച്ച് വിയര്‍ക്കേണ്ടി വരും

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്ക് ജൂണ്‍ 20നാണ് തുടക്കമാവുക. രോഹിത് ശര്‍മയുടെ വിരമിക്കലിന് പിന്നാലെ പുതിയ ക്യാപ്റ്റന് കീഴിലായിരിക്കും ഇന്ത്യന്‍ ടീം കളിക്കുക. ജസ്പ്രീത് ബുംറ, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് തുടങ്ങിയവരുടെ പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനം ഇതുവരെ വന്നിട്ടില്ല. ഈ മാസം തന്നെ ടെസ്റ്റ് പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ തിരഞ്ഞെടുക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ ടീമുകളോട് ഇന്ത്യ പരാജയമേറ്റുവാങ്ങിയ സമയത്ത് ഇനിയൊരു ടീമിനെ തിരഞ്ഞെടുക്കുക എന്നത് സെലക്ടര്‍മാര്‍ക്ക് വെല്ലുവിളി നിറഞ്ഞ കാര്യമായിരിക്കും.

ടീം സെലക്ഷന്‍ സമയത്ത് പ്രധാനമായും മൂന്ന് കാര്യങ്ങളായിരിക്കും സെലക്ടര്‍മാര്‍ക്ക് ശ്രദ്ധിക്കേണ്ടി വരിക. രോഹിത് ശര്‍മ്മ വിരമിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിന് ദീര്‍ഘകാലത്തേക്ക് ഒരു ക്യാപ്റ്റനെയാണ് നിലവില്‍ ആവശ്യം. ജസ്പ്രീത് ബുംറയും ശുഭ്മാന്‍ ഗില്ലുമാണ് ക്യാപ്റ്റന്‍സിക്കായി പറഞ്ഞുകേള്‍ക്കുന്ന ആദ്യ രണ്ട് പേരുകള്‍. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ആദ്യ ടെസ്റ്റില്‍ 295 റണ്‍സ് വിജയമാണ് ബുംറയ്ക്ക് കീഴില്‍ ഇന്ത്യ നേടിയിരുന്നത്. രണ്ടാം ടെസ്റ്റില്‍ രോഹിത് ശര്‍മ്മ തിരിച്ചെത്തിയപ്പോള്‍ വൈസ് ക്യാപ്റ്റനാവുകയായിരുന്നു താരം.

മികച്ചൊരു ബാറ്റിങ് ലൈനപ്പിനെ തിരഞ്ഞെടുക്കുക എന്നതാണ് സെലക്ടര്‍മാര്‍ അടുത്തതായി ശ്രദ്ധിക്കേണ്ടത്. രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയുമില്ലാതെ ഒരു ബാറ്റിങ് നിര ഒരുക്കുക സെലക്ടര്‍മാര്‍ക്ക് വെല്ലുവിളിയാണ്. ഓസ്‌ട്രേലിയക്കെതിരെ വിജയിച്ചതിനാല്‍ യശസ്വി ജയ്‌സ്വാള്‍-കെഎല്‍ രാഹുല്‍ കൂട്ടുകെട്ടിനെ തന്നെയാവും ഇംഗ്ലണ്ടിനെതിരെയും ഓപ്പണിങ്ങില്‍ ഇന്ത്യ പരീക്ഷിക്കുക. അപ്പോള്‍ മൂന്നാം സ്ഥാനത്ത് ശുഭ്മാന്‍ ഗില്‍ ആവും ഇറങ്ങുക. പിന്നീടുളളത് മധ്യനിരയാണ്. ശക്തമായൊരു മധ്യനിര ഇപ്പോഴും ഇന്ത്യന്‍ ടീമിന് ടെസ്റ്റില്‍ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

വിരാട് കോഹ്‌ലി, റിഷഭ് പന്ത്, തുടങ്ങിയവരാണ് സ്ഥിരമായി മധ്യനിരയില്‍ കളിക്കാറുളള താരങ്ങള്‍. എന്നാല്‍ ഇവരിപ്പോള്‍ അത്ര നല്ല ഫോമിലല്ല. രവീന്ദ്ര ജഡേജയെ ഏത് പൊസിഷനിലും കളിപ്പിക്കാവുന്നതുകൊണ്ട് അത് ഇന്ത്യയ്ക്ക് വലിയൊരു ഗുണമാണ്. സായി സുദര്‍ശന്‍, കരുണ്‍ നായര്‍, ദേവ്ദത്ത് പടിക്കല്‍ തുടങ്ങിയവര്‍ക്ക് ഇത്തവണ ടെസ്റ്റ് ടീമിലേക്ക് വിളിയെത്താനുളള സാധ്യതകള്‍ ഉണ്ട്. പിന്നെയുളളത് സ്പിന്നര്‍മാരുടെ തിരഞ്ഞെടുപ്പാണ്. രവിചന്ദ്രന്‍ അശ്വിന്‍ വിരമിച്ച ഒഴിവിലേക്ക് നിലവില്‍ സ്പിന്‍ ബോളര്‍മാര്‍ സെറ്റായി വരുന്നതേയുളളൂ. വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് തുടങ്ങിയവര്‍ ഇന്ത്യക്ക് മികച്ച ഓപ്ഷനുകളാണ്. അക്‌സര്‍ പട്ടേലും മികച്ച ടെസ്റ്റ് റെക്കോഡുളള താരമാണ്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം