പകരത്തിന് പകരം, പാകിസ്ഥാന്‍-ബംഗ്ലാദേശ് മത്സരത്തിന്റെ അവസാന ഓവറില്‍ നാടകീയ രംഗങ്ങള്‍

നാടകീയ രംഗങ്ങള്‍ക്ക് വേദിയായി പാകിസ്ഥാന്‍-ബംഗ്ലാദേശ് ടി20 മത്സരത്തിന്റെ അവസാന ഓവര്‍. പാകിസ്ഥാന് അവസാന ഓവറില്‍ ജയിക്കാന്‍ 8 റണ്‍സ് വേണമെന്നിരിക്കെയാണ് ഇരുടീമിനെയും ആശങ്കയിലാക്കിയ ബോളറുടെയും ബാറ്ററുടെയും ടുമാന്‍ ഷോ.

ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഹ്‌മൂദുള്ള എറിഞ്ഞ ആ ഓവറില്‍ പാകിസ്ഥാന് വിജയിക്കാന്‍ വേണ്ടത് എട്ടു റണ്‍സ്. ആദ്യ മൂന്നു പന്തില്‍ ഒരൊറ്റ റണ്‍ പോലും നേടാന്‍ പാകിസ്ഥാന് കഴിഞ്ഞില്ല. മാത്രമല്ല, രണ്ടു വിക്കറ്റും നഷ്ടപ്പെടുത്തി. എന്നാല്‍ നാലാം പന്തില്‍ ഇഫ്തിഖാര്‍ അഹമ്മദ് സിക്സ് അടിച്ചു. അടുത്ത പന്തില്‍ മഹ്‌മൂദുള്ള ഇഫ്തിഖാറിനെ പുറത്താക്കി. ഇതോടെ പാകിസ്താന് വിജയിക്കാന്‍ അവസാന പന്തില്‍ രണ്ട് റണ്‍സ്.

ശേഷം മഹ്‌മൂദുള്ള അവസാന പന്ത് എറിഞ്ഞപ്പോള്‍ മുഹമ്മദ് നവാസ് അവസാന നിമിഷം പിന്മാറി. ഇതോടെ പന്ത് നേരെ സ്റ്റമ്പിലേക്ക്. അമ്പയര്‍ ഡെഡ്ബോള്‍ വിളിച്ചു. മഹ്‌മൂദുള്ള തര്‍ക്കിക്കാന്‍ നിന്നില്ല. എന്നാല്‍ പന്ത് സ്റ്റംമ്പിനെ ലക്ഷ്യമാക്കി കുത്തിത്തിരിഞ്ഞ ശേഷമാണ് നവാസ് പിന്മാറിയതെന്ന് വീഡിയോയില്‍ വ്യക്തം.

അടുത്ത പന്ത് എറിയുന്നതിന് മുമ്പ് മഹ്‌മൂദുള്ള നവാസിനോട് റെഡി ആണോ എന്ന് ചോദിച്ചു. നവാസ് ഓകെ പറഞ്ഞതോടെ പന്ത് എറിയാനെത്തി. എന്നാല്‍ ആംഗ്യം കാണിച്ചതല്ലാതെ എറിഞ്ഞില്ല. നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലുള്ള ഖുശ്ദില്‍ ഷായ്ക്ക് മുന്നറിയിപ്പ് നല്‍കാനായിരുന്നു അത്. ഒടുവില്‍ അവസാന പന്തില്‍ എക്സ്ട്രാ കവറിലേക്ക് ബൗണ്ടറി നേടി നവാസ് പാകിസ്ഥാനെ വിജയത്തിലെത്തിച്ചു. പാകിസ്ഥാന് 5 വിക്കറ്റ് വീജയം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക