രോഹിതേ കാണു, സഞ്ജുവിന് കീഴിൽ ഇന്ത്യൻ ബൗളറുമാരുടെ അഴിഞ്ഞാട്ടം; ന്യൂസിലാന്റ് തകർന്നു

നായകൻ എന്ന നിലയിൽ ഉള്ള അരങ്ങേറ്റം സഞ്ജു മോശമാക്കിയില്ല. ബൗളറുമാരെ നല്ല രീതിയിൽ ഉപയോഗിച്ച് സഞ്ജു സാംസൺ എന്ന നായകൻ അഴിഞ്ഞാടിയപ്പോൾ ഇന്ത്യ എ ക്ക് കിവീസ് ടീമിനെതിരെ ആധിപത്യം. ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത സഞ്ജുവിന്റെ തീരുമാനത്തെ ശരി വെക്കുന്നതായിരുന്നു ഇന്ത്യൻ ബൗളറുമാരുടെ പ്രകടനം. ഒടുവിൽ വിവരം കിട്ടുമ്പോൾ 137 റൺസിന് 8 വിക്കറ്റ് എന്ന നിലയിലാണ് കിവീസ് ടീം.

ഇന്ത്യൻ പേസർമാരായ ശാർദുൽ താക്കൂറും കുൽദീപ് സെന്നും ന്യൂസിലൻഡിന്റെ ടോപ് ഓർഡറിനെ തകർത്തു. ഇന്ത്യ-എക്ക് വേണ്ടി ആദ്യ ഏകദിനത്തിൽ സെന്നും ഷാർദുലും 3 വിക്കറ്റ് വീതം വീഴ്ത്തി. കിവീസ് ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടിനായി മൈക്കൽ റിപ്പണും ജോ വാക്കറും പോരാടുകയാണ് ഒടുവിൽ വിവരം കിട്ടുമ്പോൾ.

ടി20 ലോകകപ്പ് നഷ്ടമായതിലുള്ള നിരാശ മറികടക്കാനാണ് സഞ്ജു സാംസൺ ഇപ്പോൾ ശ്രമിക്കുന്നത്. വിശ്വസനീയമായ മധ്യനിര ഓപ്‌ഷനാണ് അദ്ദേഹം, ഏകദിനത്തിൽ മികച്ച ഫോമിലാണ്. ക്യാപ്റ്റനെ കൂടാതെ രജത് പതിദാർ, റുതുരാജ് ഗെയ്‌ക്‌വാദ് എന്നിവരും മികച്ച പ്രകടനമാണ് നടത്തുന്നത്. ടെസ്റ്റ് പരമ്പരയിൽ ഇരുവരും സെഞ്ച്വറി അടിച്ചിരുന്നു.

Latest Stories

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?