ചെറിയ ടെസ്റ്റ് മത്സരം, തകർന്നുവീണ റെക്കോഡുകൾ ഒരുപാട്; ലിസ്റ്റിൽ നിറഞ്ഞാടി ഇന്ത്യ

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം സ്വന്തമാക്കിയത് ഇന്ത്യൻ ആരാധകർക്ക് ഏറെ സന്തോഷം. ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യ രണ്ടാം ടെസ്റ്റിൽ 7 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ഇന്ത്യയ്‌ക്കെതിരെ ഒന്നാം ഇന്നിംഗ്‌സിൽ 98 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗിനിറങ്ങിയ ആതിഥേയർ 176 റൺസിന് ഓൾഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ദക്ഷിണാഫ്രിക്കെയ തകർത്തത്. ജയിക്കാൻ 79 റൺസ് മാത്രം മതിയായിരുന്ന ഇന്ത്യക്ക് വേണ്ടി ജയ്‌സ്വാൾ 28 റൺസ്, ഗില് 10 , കോഹ്‌ലി 12 എന്നിവർ പുറത്തായപ്പോൾ ശ്രേയസ് അയ്യരെ (4) കൂട്ടുനിർത്തി രോഹിത് (17) ഇന്ത്യയെ വിജയതീരത്തേക്ക് അടുപ്പിച്ചു.

ഏറ്റവും ചെറിയ ടെസ്റ്റ് മത്സരം

ഒരു ഏകദിന മത്സരത്തിൽ രണ്ട് ടീമുകളും 50 ഓവറുകൾ വീതമുള്ള ഇന്നിങ്‌സുകൾ പൂർത്തിയാക്കിയാൽ അതിൽ ആകെ 600 പന്തുകൾ കാണാം. ടെസ്റ്റ് ക്രിക്കറ്റിലേക്ക് വന്നാൽ 5 ഇന്നിങ്‌സുകൾ ഉള്ളത് കൊണ്ട് എരിയുന്ന പന്തുകളുടെ എണ്ണം കൂടുതൽ ആയിരിക്കും. എന്നാൽ ഇന്ന് സമാപിച്ച ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരത്തിൽ ആകെ എറിഞ്ഞ പന്തുകൾ 642 മാത്രം. അതായത് ഒരു ഏകദിന ഇന്നിങ്സിന് തുല്യമായ പന്തുകൾ മാത്രം. രണ്ട് ദിവസങ്ങൾ പൂർത്തിയാക്കുന്നതിന് മുമ്പ് അവസാനിച്ച ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും വേഗം പൂർത്തിയായ, ഏറ്റവും കുറഞ്ഞ പന്തുകൾ എറിഞ്ഞ മത്സരം കൂടിയായി മാറിയിരിക്കുന്നു.

1932 ൽ ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയും തമ്മിൽ സമാപിച്ച ടെസ്റ്റ് മത്സരം 656 പന്തുകൾ കൊണ്ട് മാത്രം സമാപിച്ചിരുന്നു. എന്തായാലും ഈ റെക്കോഡാണ് ഇപ്പോൾ ഇന്ത്യ സൗത്താഫ്രിക്ക മത്സരം മറികടന്നിരിക്കുന്നത്. എന്തായാലും പേസറുമാരെ അമിതമായി പിന്തുണക്കുന്ന പിച്ചിനെക്കുറിച്ചുള്ള വിമർശനം ഇതിനോടകം വളരെ സ്ട്രോങ്ങ് ആയി മാറി കഴിഞ്ഞിട്ടുണ്ട്.

കേപ്ടൗണിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയം

കേപ്ടൗണിലെ ന്യൂലാൻഡ്സിൽ ആറ് മത്സരങ്ങൾ ഇന്ത്യ മുമ്പ് കളിച്ചിട്ടുണ്ട്, രണ്ട് മത്സരങ്ങൾ സമനിലയിൽ ആയപ്പോൾ നാല് തവണ തോൽക്കുകയും ചെയ്തു. എന്നാൽ ഇന്നലത്തോടെ , ന്യൂലാൻഡ്‌സിൽ ഒരു മത്സരം ജയിക്കുന്ന ആദ്യ ഏഷ്യൻ ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.

ദക്ഷിണാഫ്രിക്കയിൽ റൺസ് പിന്തുടരുന്നതിനിടെ ഇന്ത്യ ആദ്യമായി ഒരു മത്സരം ജയിച്ചു

ദക്ഷിണാഫ്രിക്കൻ മണ്ണിൽ അഞ്ചാം ജയമാണ് ഇന്ത്യ നേടിയത്. ഈ വിജയത്തിന് മുമ്പ് ഇന്ത്യൻ ക്രിക്കറ്റ് ടീം നാല് വിജയങ്ങൾ നേടിയിരുന്നു. 2006ൽ ജോഹന്നാസ്ബർഗിൽ 123 റൺസിനായിരുന്നു ഇന്ത്യയുടെ കന്നി വിജയം. 2010ൽ ഡർബനിൽ ഇന്ത്യ 87 റൺസിന്റെ വിജയം സ്വന്തമാക്കി. പ്രോട്ടീസ് മണ്ണിൽ ഇന്ത്യയുടെ മൂന്നാം വിജയം 2018ൽ. ജോഹന്നാസ്ബർഗിൽ നടന്ന മത്സരത്തിൽ ഇന്ത്യ 63 റൺസിന് വിജയിച്ചിരുന്നു. 2021ൽ സെഞ്ചൂറിയനിൽ നാലാമത്തെ വിജയം (113 റൺസ്) നേടി. എന്നാൽ റൺസ് പിന്തുടരുമ്പോൾ ഇന്ത്യക്ക് ജയിക്കാൻ സാധിച്ചിരുന്നില്ല. ഇന്നലത്തോടെ ആ റെക്കോഡും ഇന്ത്യ തിരുത്തി.

രണ്ട് ദിവസങ്ങൾക്കുള്ളിൽ ഇന്ത്യ ഒരു മത്സരം ജയിക്കുന്ന മൂന്നാമത്തെ സന്ദർഭം

രണ്ട് ദിവസത്തിനുള്ളിൽ ആണ് ഇന്ത്യ ടെസ്റ്റ് ജയിച്ചത്. ഇത് മൂന്നാം തവണയാണ് ഇത് പോലെ സംഭവിക്കുന്നത്. ഇതിന് മുമ്പ് 2018ൽ ബംഗളൂരുവിൽ നടന്ന മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ ഇത്തരത്തിൽ ജയിച്ചിരുന്നു. തുടർന്ന് 2021ൽ അഹമ്മദാബാദിൽ വെച്ച് ഇംഗ്ലണ്ടിനെതിരെയും ഇന്ത്യ ജയം സ്വന്തമാക്കിയത് രണ്ട് ദിവസം കൊണ്ടാണ്. എന്നാൽ ആദ്യമായാണ് ഇന്ത്യയ്ക്ക് പുറത്ത് രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യ ഒരു മത്സരം ജയിക്കുന്നത്.

ഇന്ത്യയ്‌ക്കെതിരെ സൗത്താഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ ഓൾ ഔട്ട് സ്‌കോർ

ഇന്ത്യക്ക് എതിരെ ടെസ്റ്റിൽ ഒരു ടീം പുറത്താകുന്ന ഏറ്റവും ചെറിയ സ്കോർ കൂടിയാണ് സൗത്താഫ്രിക്കയുടെ 55 . മുമ്പ് കിവീസിന്റെ കൈയിൽ ഇരുന്ന് നനക്കേടിന്റെ റെക്കോഡാണ് ഇപ്പോൾ സൗത്താഫ്രിക്ക സ്വന്തം ആകിയിരിക്കുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ