ദൈവത്തിന്റെ പാട്ട് പോലെ; ഇന്ത്യന്‍ താരത്തെ പ്രശംസിച്ച് ചാപ്പല്‍

ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ പുകഴ്ത്തി മുന്‍ ഓസീസ് ഇതിഹാസം ഗ്രെഗ് ചാപ്പല്‍. തന്റെ സമയത്തെ ഏറ്റവും കംപ്ലീറ്റായ ബാറ്റര്‍ വിരാട് കോഹ്‌ലിയാണെന്ന് ചാപ്പല്‍ പറഞ്ഞു.

എന്റെ സമയത്തെ ഏറ്റവും കംപ്ലീറ്റായ ബാറ്റര്‍ വിരാട് കോഹ്‌ലിയാണ്. മഹാന്‍മാരായ ചാംപ്യന്‍മാര്‍ക്കു മാത്രമേ തങ്ങളുടെ ഭാവനകളെയും ബുദ്ധിയെയും മറ്റൊരു തലത്തിലേക്കു കൊണ്ടു പോവാന്‍ സാധിക്കുകയുള്ളൂ. കോഹ്‌ലിക്ക് അതുണ്ട്. ഇത്തരമൊരു അപാരമായ കഴിവുണ്ടായിരുന്ന മറ്റൊരു ഏക ഇന്ത്യന്‍ താരം ടൈഗര്‍ പട്ടൗഡിയായിരുന്നു.

ടി20 ക്രിക്കറ്റില്‍ ഇതുവരെ കളിച്ചിട്ടില്ലാത്ത തരത്തില്‍ ദൈവത്തിന്റെ പാട്ട് പോലെയായിരുന്നു പാകിസ്ഥാനെതിരേ കോഹ്‌ലിയുടെ ഇന്നിംഗ്സ്. പാകിസ്ഥാനെ കളിയാക്കുന്ന തരത്തിലുള്ള ഇന്നിംഗ്സാണ് അവന്‍ കളിച്ചത്. പാക് ടീമിന്റെ ശക്തമായ ബോളിംഗ് ആക്രമണത്തെ വിദഗ്ധമായിട്ടാണ് അദ്ദേഹം നേരിട്ടതെന്നും ചാപ്പല്‍ നിരീക്ഷിച്ചു.

പാകിസ്ഥാനെതിരായ പോരാട്ടത്തില്‍ കോഹ്‌ലി 53 ബോളുകളില്‍ 82 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നിരുന്നു. ഇന്ത്യ നാലു വിക്കറ്റിനു ജയിച്ച മല്‍സരത്തില്‍ കോഹ്‌ലിയായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ചും.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം