പർപ്പിളും ഓറഞ്ചും കൂടെ ചേർത്ത് ഒരു ബ്രൗൺ ക്യാപ് നമുക്ക് അവന് കൊടുക്കാം, രണ്ട് ക്യാപ്പും ഒരുമിച്ച് വേണമെന്ന വാശിയിയാണവന്; യഥാർത്ഥത്തിൽ പർപ്പിൾ ക്യാപ് അർഹിക്കുന്നത് അയാൾ മാത്രം; ആരാധകർ കലിപ്പിൽ

ഐ.പി.എലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തുന്ന ബോളർക്ക് കൊടുക്കുന്നത് പർപ്പിൾ ക്യാപ്പാണ്. ഏറ്റവും കൂടുതൽ റൺസ് നേടുന്നവർക്ക് കിട്ടുന്നതോ ഓറഞ്ച് ക്യാപ്. ഈ 2 ക്യാപ്പും ഒരേ സീസണിൽ ഒരുമിച്ച് കിട്ടിയ താരങ്ങൾ ആരും ഇല്ല. ഒന്നെങ്കിൽ പർപ്പിൾ, അല്ലെങ്കിൽ ഓറഞ്ച് ഇതാണ് താരങ്ങൾ സ്വപ്നം കാണുന്നതെങ്കിൽ ഇതും 2 ഉം നേടണമെന്ന വാശിയിലാണ് ചെന്നൈ ബോളർ തുഷാർ ദേശ്പാണ്ഡെ. ഇന്ന് ചെന്നൈ പഞ്ചാബ് മത്സരത്തിൽ പഞ്ചാബ് ജയിച്ചതിന് പിന്നാലെയാണ് താരം ട്രോളർമാരുടെ വക സ്പെഷ്യൽ ബ്രൗൺ ക്യാപിന് ഇരയായത്.

തുഷാർ ദേശ്പാണ്ഡെ നിലവിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തി ടൂർണമെന്റിൽ പർപ്പിൾ ക്യാബിൻ ഉടമയായി നിൽക്കുകയാണ്. എന്നാൽ ഇന്ന് 3 വിക്കറ്റുകൾ എടുത്ത അദ്ദേഹം വഴങ്ങിയായത് 4 ഓവറിൽ 49 റൺസ്. ഇത്ര വിക്കറ്റുകൾ നേടി ഉയർന്ന് നിൽക്കുമ്പോഴും റൺസ് ധാരാളമായി വഴങ്ങുന്നത് താരത്തിന് പണിയാകുന്നു, ഇന്ന് ചെന്നൈ ജയം ഉറപ്പിച്ച ചെന്നൈ നായകൻ ധോണി, 30 പന്തിൽ 72 പഞ്ചാബിന് വേണ്ട ഘട്ടത്തിൽ ബോൾ തുഷാറിന്റെ കൈയിൽ കൊടുക്കുമ്പോൾ അപകടം മണത്തിരുന്നില്ല. എന്നാൽ ആ ഓവറിൽ താരം ലിവിങ്സ്റ്റൺ ബാറ്റ് ചെയ്യുമ്പോൾ വഴങ്ങിയത് 24 റൺസാണ്. അതോടെ മത്സരത്തിലേക്ക് പഞ്ചാബ് തിരുത്തിച്ചുവന്നു.

കൂടുതൽ റൺസ് വഴങ്ങി ഓറഞ്ച് ക്യാപ് റേസിന് മുന്നിൽ നിൽക്കണമെന്ന വാശിയാണ് താരത്തിന് എന്നാണ് ട്രോൾ. ക്യാപ് കിട്ടിയില്ലെങ്കിൽ കുഴപ്പമില്ല, ഇനി ഇവനെ കളിപ്പിക്കരുതെന്നും ആരാധകർ ആവശ്യപെടുന്നു. മലിംഗ ജൂനിയർ എന്ന പേരിൽ അറിയപ്പെടുന്ന മതീഷ പതിരണയാൻ പർപ്പിൾ ക്യാപ് അർഹിക്കുന്നതെന്നും അവസാന ഓവറിൽ പൊരുതി നോക്കിയെന്നും ആരാധകർ പറയുന്നുണ്ട്.

കഴിഞ്ഞ കളിയിലെ പരാജയത്തിന്റെ ക്ഷീണം തീർക്കാൻ ഇറങ്ങിയ ചെന്നൈയ്ക്ക് കിട്ടിയത് വമ്പൻ പണി. പഞ്ചാബ് കിങ്സിനെതിരെ ഏറ്റുമുട്ടി ആദ്യം ബാറ്റുചെയ്ത ചെന്നൈ ഉയർത്തിയ 201 റൺസ് വിജയലക്ഷ്യം അവസാന പന്തിൽ മറികടന്ന് പഞ്ചാബ് 4 വിക്കറ്റിന് മത്സരം സ്വന്തമാക്കി. വിജയപരാജയങ്ങൾ മാറി മാറി വന്ന മത്സരം സമ്മർദ്ദത്തെ അതിജീവിച്ച് പഞ്ചാബ് സ്വന്തമാക്കി. സിക്കന്ദർ റാസയാണ് വിജയവര കടത്തിയത്.

Latest Stories

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!