IND VS ENG: തിരക്കുകൂട്ടുന്ന കാര്യത്തിൽ അവൻ ഷാഹിദ് അഫ്രീദിയെ പോലെ: ഇന്ത്യൻ താരത്തെ പാകിസ്ഥാൻ മുൻ കളിക്കാരനുമായി താരതമ്യം ചെയ്ത് ശ്രീലങ്കൻ ഇതിഹാസം

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ശ്രീലങ്കൻ മുൻ താരം കുമാർ സംഗക്കാര, ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയുമായി താരതമ്യം ചെയ്തു. ജഡേജ തന്റെ ഓവർ പൂർത്തിയാക്കാൻ അധികം സമയം എടുക്കാറില്ല. ബോൾ ചെയ്യുമ്പോൾ തിരക്കുകൂട്ടുന്ന അഫ്രീദിയെ പോലെയാണ് ജ‍ഡേജയെന്ന് സംഗക്കാര പറഞ്ഞു.

ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സിൽ ജഡേജ രണ്ട് ഓവർ എറിഞ്ഞു. സ്പിന്നർ തയ്യാറായിട്ടും ബാറ്റർമാരായ ഹാരി ബ്രൂക്കും ജോ റൂട്ടും തയ്യാറാകാതിരുന്ന ചില സന്ദർഭങ്ങളുണ്ടായിരുന്നു. പ്രത്യേകിച്ച് ബ്രൂക്കിനോട് സമയം പാഴാക്കരുതെന്ന് അമ്പയർ പറഞ്ഞു.

“അദ്ദേഹം തന്റെ ഓവർ സമയത്തിനുള്ളിൽ പൂർത്തിയാക്കുന്നു. ബോളറായി തിരക്കുകൂട്ടുന്ന ഷാഹിദ് അഫ്രീദിയെ പോലെയാണ് ജഡേജ. ഇംഗ്ലീഷ് ബാറ്റർമാർ കൃത്യസമയത്ത് പോലും തയ്യാറാകുന്നില്ല, സമയം പാഴാക്കുന്നത് നിർത്താൻ അമ്പയർ അവരോട് പറയുന്നത് ശരിയാണ്. ബോളർ ബോൾ ചെയ്യാൻ തയ്യാറായിക്കഴിഞ്ഞാൽ, ബാറ്റർ പിന്നെ സമയം പാഴാക്കരുത്,” കുമാർ സംഗക്കാര പറഞ്ഞു.

അതേസമയം, ആദ്യ ഇന്നിം​ഗ്സിൽ ജഡേജ 89 റൺസ് നേടുകയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനൊപ്പം 203 റൺസ് കൂട്ടിച്ചേർക്കുകയും ചെയ്തു. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒരു വിക്കറ്റ് മാത്രം വീഴ്ത്തിയതിനാൽ ബോളർ എന്ന നിലയിൽ അദ്ദേഹം തന്റെ പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇംഗ്ലണ്ടിൽ ജഡേജയ്ക്ക് കാര്യങ്ങൾ സുഖുമമല്ല. കൂടാതെ കുൽദീപ് യാദവ് ഒരു യഥാർത്ഥ വിക്കറ്റ് വേട്ടക്കാരനും ഇന്ത്യയ്ക്ക് പുറത്ത് വിക്കറ്റ് വേട്ടക്കാരിൽ ഒരാളുമായതിനാൽ, നിലവിലുള്ള മത്സരങ്ങളിൽ അദ്ദേഹത്തിന് പകരം വയ്ക്കണമായിരുന്നുവെന്ന് ചില ക്രിക്കറ്റ് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.

Latest Stories

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം