IPL 2025: ഐപിഎലില്‍ എറ്റവും മോശം ബോളിങ് യൂണിറ്റ് അവരുടേത്, എല്ലാവരും ഇപ്പോള്‍ ചെണ്ട പോലെ, വിമര്‍ശനവുമായി ക്രിസ് ശ്രീകാന്ത്

ഐപിഎലില്‍ ഇത്തവണത്തെ എറ്റവും മോശം ബോളിങ് യൂണിറ്റ് ഏതാണെന്ന് തുറന്നുപറഞ്ഞ് മുന്‍ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബോളര്‍മാരെയാണ് ചീക്ക നിര്‍ത്തിപൊരിച്ചത്. ഈ വര്‍ഷത്തെ എറ്റവും മോശം ബോളിങ് യൂണിറ്റ് സണ്‍റൈസേഴ്‌സിനാണെന്ന് അദ്ദേഹം പറയുന്നു. ഹൈദരാബാദിന്റെ പ്രധാന ബോളറായ മുഹമ്മദ് ഷമിയുടെ മോശം ഫോമിനെയും ശ്രീകാന്ത് ചോദ്യം ചെയ്തു. കഴിഞ്ഞ നാല് മത്സരങ്ങളിലായി ഹൈദരാബാദിന്റെ പേരുകേട്ട ബോളിങ് നിിരയ്ക്ക് 20 വിക്കറ്റുകള്‍ മാത്രമാണ് വീഴ്ത്താനായത്. ഈ മത്സരങ്ങളില്‍ നിന്നെല്ലാം ആകെ നാല് വിക്കറ്റുകളാണ് 34കാരനായ മുഹമ്മദ് ഷമിയുടെ സമ്പാദ്യം.

നായകന്‍ പാറ്റ് കമ്മിന്‍സിനാവട്ടെ ആകെ മൂന്ന് വിക്കറ്റുകളാണ് ലഭിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 80 റണ്‍സിന്റെ തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് ഹൈദരാബാദിനെതിരെ ശ്രീകാന്ത് തുറന്നടിച്ചത്. എറ്റവും മോശം ബോളിങ് യൂണിറ്റാണ് ഹൈദരാബാദിന്റേതെന്ന് പറഞ്ഞ അദ്ദേഹം ഒരു ഡെഡ്‌ലി ബോളറെ അവരുടെ ലൈനപ്പില്‍ കാണാന്‍ കഴിയുന്നില്ലെന്നും പറഞ്ഞു. “ഷമി മികച്ചവനാണ്, പക്ഷേ മാരകമല്ല. അവന്‍ ഇപ്പോള്‍ പഴയ ഷമിയല്ല. ദയവായി മനസിലാക്കുക. വര്‍ഷങ്ങള്‍ മുന്നോട്ടുപോയി. അദ്ദേഹത്തിന് പ്രായമായി. ഇപ്പോള്‍ എസ്ആര്‍എച്ചിന്റെ ബോളിങിനെ എതിരാളികള്‍ക്ക് നേരിടാന്‍ എളുപ്പമാണ്”, ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

“സ്പിന്നര്‍മാരെ അവര്‍ വെറും നാല് ഓവറുകളില്‍ മാത്രമാണ് ഉപയോഗിച്ചത്. ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയ കാമിന്ദു മെന്‍ഡിസിന് നല്‍കിയതാവട്ടെ ആകെ ഒരു ഓവര്‍. പിന്നെ ഒരു വിക്കറ്റെടുത്ത സീഷാന്‍ അന്‍സാരിക്ക് മൂന്ന് ഓവറുകളും നല്‍കി. ക്രീസില്‍ ഇടംകയ്യന്‍മാര്‍ കൂടുതലുണ്ടായിരുന്നതിനാല്‍ അവര്‍ സ്പിന്നര്‍മാരെ ഉപയോഗിക്കാന്‍ മടിച്ചു. എനിക്ക് തോന്നുന്നു ഓസ്‌ട്രേലിയന്‍ സമീപനമുളള ഒരു ബോള്‍ഡ് ക്യാപ്റ്റനാണ് കമ്മിന്‍സെന്ന്. പക്ഷേ ഞാന്‍ നിരാശനാണ്”, ക്രിസ് ശ്രീകാന്ത് പറഞ്ഞുനിര്‍ത്തി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ