ഗില്ലിന്റെ മികവില്‍ കൊല്‍ക്കത്ത ജയിച്ചു; പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി

ഐപിഎല്ലിലെ പരമപ്രധാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് കീഴടക്കി കൊല്‍ക്കത്ത പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 115/8 എന്ന സ്‌കോര്‍ കുറിച്ചു. കൊല്‍ക്കത്ത 19.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം കളഞ്ഞ് 119 റണ്‍സെടുത്ത് വിജയലക്ഷ്യം മറികടന്നു. ഇതോടെ 12 പോയിന്റുമായി കൊല്‍ക്കത്ത ടേബിളില്‍ നാലാം സ്ഥാനത്ത് നിലയുറപ്പിച്ചു.

ചെറിയ ലക്ഷ്യമാണ് പിന്തുടര്‍ന്നതെങ്കിലും അത്ര അനായാസമായിരുന്നില്ല നൈറ്റ് റൈഡേഴ്‌സിന്റെ ജയം. അവസാന ഓവര്‍വരെ ഹൈദരാബാദ് പൊരുതി. ശുഭ്മാന്‍ ഗില്ലിന്റെ അര്‍ധ ശതകമാണ് കൊല്‍ക്കത്തയുടെ വിജയത്തിന്റെ ആണിക്കല്ലായത്. പത്ത് ബൗണ്ടറികള്‍ തൊടുത്ത ഗില്‍ 57 റണ്‍സ് അക്കൗണ്ടിലെത്തിച്ചു. നിതീഷ് റാണയും (25) തരക്കേടില്ലാത്ത സംഭാവന നല്‍കി. അവസാന ഓവറുകളിലെ സമ്മര്‍ദ്ദത്തെ മറികടന്ന് ദിനേശ് കാര്‍ത്തിക്കാണ് (12 പന്തില്‍ 18, മൂന്ന് ബൗണ്ടറി) സിദ്ധാര്‍ത്ഥ് കൗളിനെ അതിര്‍ത്തി കടത്തി നൈറ്റ് റൈഡേഴ്‌സിന്റെ വിജയ റണ്‍സ് കുറിച്ചത്. ഹൈദരാബാദിന്റെ ജാസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റെടുത്തു.

നേരത്തെ, ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (26), അബ്ദുള്‍ സമദ് (25), പ്രിയം ഗാര്‍ഗ് (21) എന്നിവര്‍ മാത്രമേ സണ്‍റൈസേഴ്‌സ് നിരയില്‍ ചെറുതായെങ്കിലും പൊരുതിയുള്ളൂ. കൊല്‍ക്കത്തയുടെ ടിം സൗത്തി, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. ഷാക്കിബ് അല്‍ ഹസന്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.

Latest Stories

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്