കോഹ്‌ലിയും ഗില്ലുമൊക്കെ ഇത് എന്ത് ഭാവിച്ചാണ്, യാതൊരു ഉത്തരവാദിത്വവും ഇല്ല ടോപ് ഓർഡറിന്; പണ്ടും ഈ കാഴ്ച്ച നിങ്ങൾ കണ്ടതല്ലേ; സൂപ്പർ താരങ്ങളെ കുറ്റപ്പെടുത്തി ഗൗതം ഗംഭീർ

ഏഷ്യാ കപ്പിൽ ശ്രീലങ്കയ്‌ക്കെതിരായ സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യയ്ക്ക് 41 റൺസ് ജയം സ്വന്തമാക്കിയിരുന്നു. ഇന്ത്യ മുന്നോട്ടുവെച്ച 214 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്ക 41.3 ഓവറിൽ 172 റൺസിന് ഓൾഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് ഇന്ത്യയ്ക്ക് വിജയം നേടിക്കൊടുത്തത്. ജയത്തോടെ ഇന്ത്യ ടൂർണമെൻറിൻറെ ഫൈനലിൽ കടന്നു. ബോളിംഗിലും പിന്നാലെ ബാറ്റിംഗിലും തിളങ്ങിയ 20 കാരൻ ദുനിത് വെല്ലാലഗെ മത്സരത്തിൽ ഇന്ത്യയെ വിറപ്പിച്ചു. 42* റൺസെടുത്ത ദുനിത് വെല്ലാലഗെയാണ് ലങ്കയുടെ ടോപ് സ്‌കോറർ. മത്സരത്തിൽ ബോളിംഗിലും താരം തിളങ്ങി. 10 ഓവറിൽ 40 റൺസ് വഴങ്ങി താരം അഞ്ച് വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് ഇന്ത്യൻ ടോപ്പ് ഓർഡറിനെ കശക്കി എറിയുക ആയിരുന്നു ദുനിത് വെല്ലലഗെ. ഗിൽ, കോഹ്‌ലി തുടങ്ങിയവർ തീർത്തും നിരാശപെടുത്തിയപ്പോൾ രോഹിത് അർദ്ധ സെഞ്ച്വറി നേടി. മൂവരെയും പുറത്താക്കിയത് ദുനിത് തന്നെ ആയിരുന്നു. പന്ത് ഗ്രിപ് ചെയ്യാൻ തുടങ്ങുമ്പോൾ ഇന്ത്യൻ ബാറ്ററുമാർ നിരാശപ്പെടുത്തുന്ന കാഴ്ച പലതവണ കണ്ടിട്ടുണ്ടെന്നും യാതൊരു ഉത്തരവാദിത്വവും അവർ കാണിക്കുന്നില്ല എന്നും കുറ്റപ്പെടുത്തി എത്തിയിരിക്കുകയാണ് ഇപ്പോൾ ഗൗതം ഗംഭീർ.

“ഇത് ഒരു സ്ഥിരം കാഴ്ചയായി മാറുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ചെന്നൈയിൽ നടന്ന ആ മത്സരത്തിൽ പന്ത് അൽപ്പം പിടിമുറുക്കിയപ്പോൾ, ആദം സാമ്പയെയും ആഷ്ടൺ അഗറെയും പോലുള്ള സ്പിന്നർമാർക്കെതിരെ ഇന്ത്യ 260 റൺ നേടാൻ ബുദ്ധിമുട്ടിയത് ഓർക്കുന്നില്ലേ. പന്ത് ഗ്രിപ് ചെയ്യുമ്പോൾ കാര്യങ്ങൾ ഇന്ത്യയുടെ കൈയിൽ നിന്നും കൈവിട്ട പോകുന്നു. ഇത് അപകടമാണ്, കോഹ്‌ലി, ഗിൽ, രോഹിത് ,രാഹുൽ എല്ലാവരും കൂടുതൽ ഉത്തരവാദിത്വം കാണിക്കണം ആയിരുന്നു. അവരിൽ നിന്ന് അത് എല്ലാവരും ആഗ്രഹിക്കുന്നു.” ഗംഭീർ പറഞ്ഞ് അവസാനിപ്പിച്ചു.

സെപ്റ്റംബർ 17 ന് കൊളംബോയിൽ നടക്കുന്ന ഏഷ്യാ കപ്പിന്റെ ഫൈനലിൽ ഇന്ത്യ പാകിസ്ഥാൻ- ശ്രീലങ്ക മത്സരത്തിലെ വിജയികളെ നേരിടും.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക