കോഹ്‌ലിയും ഗില്ലുമൊക്കെ ഇത് എന്ത് ഭാവിച്ചാണ്, യാതൊരു ഉത്തരവാദിത്വവും ഇല്ല ടോപ് ഓർഡറിന്; പണ്ടും ഈ കാഴ്ച്ച നിങ്ങൾ കണ്ടതല്ലേ; സൂപ്പർ താരങ്ങളെ കുറ്റപ്പെടുത്തി ഗൗതം ഗംഭീർ

ഏഷ്യാ കപ്പിൽ ശ്രീലങ്കയ്‌ക്കെതിരായ സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യയ്ക്ക് 41 റൺസ് ജയം സ്വന്തമാക്കിയിരുന്നു. ഇന്ത്യ മുന്നോട്ടുവെച്ച 214 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്ക 41.3 ഓവറിൽ 172 റൺസിന് ഓൾഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് ഇന്ത്യയ്ക്ക് വിജയം നേടിക്കൊടുത്തത്. ജയത്തോടെ ഇന്ത്യ ടൂർണമെൻറിൻറെ ഫൈനലിൽ കടന്നു. ബോളിംഗിലും പിന്നാലെ ബാറ്റിംഗിലും തിളങ്ങിയ 20 കാരൻ ദുനിത് വെല്ലാലഗെ മത്സരത്തിൽ ഇന്ത്യയെ വിറപ്പിച്ചു. 42* റൺസെടുത്ത ദുനിത് വെല്ലാലഗെയാണ് ലങ്കയുടെ ടോപ് സ്‌കോറർ. മത്സരത്തിൽ ബോളിംഗിലും താരം തിളങ്ങി. 10 ഓവറിൽ 40 റൺസ് വഴങ്ങി താരം അഞ്ച് വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് ഇന്ത്യൻ ടോപ്പ് ഓർഡറിനെ കശക്കി എറിയുക ആയിരുന്നു ദുനിത് വെല്ലലഗെ. ഗിൽ, കോഹ്‌ലി തുടങ്ങിയവർ തീർത്തും നിരാശപെടുത്തിയപ്പോൾ രോഹിത് അർദ്ധ സെഞ്ച്വറി നേടി. മൂവരെയും പുറത്താക്കിയത് ദുനിത് തന്നെ ആയിരുന്നു. പന്ത് ഗ്രിപ് ചെയ്യാൻ തുടങ്ങുമ്പോൾ ഇന്ത്യൻ ബാറ്ററുമാർ നിരാശപ്പെടുത്തുന്ന കാഴ്ച പലതവണ കണ്ടിട്ടുണ്ടെന്നും യാതൊരു ഉത്തരവാദിത്വവും അവർ കാണിക്കുന്നില്ല എന്നും കുറ്റപ്പെടുത്തി എത്തിയിരിക്കുകയാണ് ഇപ്പോൾ ഗൗതം ഗംഭീർ.

“ഇത് ഒരു സ്ഥിരം കാഴ്ചയായി മാറുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ചെന്നൈയിൽ നടന്ന ആ മത്സരത്തിൽ പന്ത് അൽപ്പം പിടിമുറുക്കിയപ്പോൾ, ആദം സാമ്പയെയും ആഷ്ടൺ അഗറെയും പോലുള്ള സ്പിന്നർമാർക്കെതിരെ ഇന്ത്യ 260 റൺ നേടാൻ ബുദ്ധിമുട്ടിയത് ഓർക്കുന്നില്ലേ. പന്ത് ഗ്രിപ് ചെയ്യുമ്പോൾ കാര്യങ്ങൾ ഇന്ത്യയുടെ കൈയിൽ നിന്നും കൈവിട്ട പോകുന്നു. ഇത് അപകടമാണ്, കോഹ്‌ലി, ഗിൽ, രോഹിത് ,രാഹുൽ എല്ലാവരും കൂടുതൽ ഉത്തരവാദിത്വം കാണിക്കണം ആയിരുന്നു. അവരിൽ നിന്ന് അത് എല്ലാവരും ആഗ്രഹിക്കുന്നു.” ഗംഭീർ പറഞ്ഞ് അവസാനിപ്പിച്ചു.

സെപ്റ്റംബർ 17 ന് കൊളംബോയിൽ നടക്കുന്ന ഏഷ്യാ കപ്പിന്റെ ഫൈനലിൽ ഇന്ത്യ പാകിസ്ഥാൻ- ശ്രീലങ്ക മത്സരത്തിലെ വിജയികളെ നേരിടും.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം