സഞ്ജുവിന് കീഴില്‍‌ കേരളത്തിന്‍റെ വിജയക്കുതിപ്പ്, സിക്കിമിനെ കോരിക്കളഞ്ഞു!

സെയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ അഞ്ചാമത്തെ മല്‍സരവും ജയിച്ച് കേരളം. ഗ്രൂപ്പ് ബിയില്‍ സിക്കിമിനെതിരെ നടന്ന മത്സരത്തില്‍ 132 റണ്‍സിന്റെ വമ്പന്‍ ജയമാണ് കേരളം സ്വന്തമാക്കിയത്. കേരളം മുന്നോട്ടുവെച്ച 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സിക്കിമിന് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സെടുക്കാനെ ആയുള്ളു.

അംഗുര്‍ മാലിക്ക് (26*), ആശിഷ് ഥാപ്പ (25) എന്നിവരൊഴികെ മറ്റൊരു സിക്കിം താരത്തിനും കേരള ബോളിംഗിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. മനു കൃഷ്ണന്‍, പികെ മിഥുന്‍, സിജോമോന്‍ ജോസഫ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

ഓപ്പണര്‍ രോഹന്‍ കുന്നുമ്മലിന്റെ സെഞ്ച്വറിയുടെ മികവില്‍ കേരളം 20 ഓവറില്‍ മൂന്നു വിക്കറ്റിനു 221 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. 56 ബോള്‍ നേരിട്ട രോഹന്‍ 14 ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയില്‍ 101 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

വിഷ്ണു വിനോദ് 43 ബോളില്‍ 11 ഫോറും മൂന്നു സിക്സറും സഹിതം 73 റണ്‍സെടുത്തു. എം. അജിനാസ് 25 റണ്‍സും നേടി. കേരളത്തിനായി നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗിന് ഇറങ്ങിയില്ല.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്