'ഇംഗ്ലണ്ട് പരമ്പരയില്‍ ഞാന്‍ സ്ഥാനം അര്‍ഹിച്ചിരുന്നു'; തുറന്നടിച്ച് ഇന്ത്യന്‍ താരം

ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയില്‍ താന്‍ സ്ഥാനം അര്‍ഹിച്ചിരുന്നെന്ന് ഇന്ത്യന്‍ താരം ജയദേവ് ഉനദ്ഘട്ട്. നിരന്തരം അവഗണിക്കപ്പെടുന്നത് നിരാശ നല്‍കുന്നെന്നും എന്നാല്‍ ഏറ്റവും മികച്ചത് പുറത്തെടുക്കാന്‍ താന്‍ പോരാട്ടം തുടരുമെന്നും ഉനദ്ഘട്ട് പറഞ്ഞു.

“ഏറ്റവും മികച്ച ഫോമിലൂടെ കടന്ന് പോകുന്ന ഈ സമയത്ത് ഞാന്‍ ഇന്ത്യന്‍ ടീമില്‍ ഇടം പ്രതീക്ഷിച്ചിരുന്നു. ടീമിലേക്ക് പരിഗണിക്കാത്തതില്‍ തീര്‍ച്ചയായും നിരാശയുണ്ട്. എന്നാല്‍ ഞാന്‍ ചെയ്യുന്നതെന്താണോ അത് തുടരുക തന്നെ ചെയ്യും. എന്നാല്‍ അതത്ര എളുപ്പമല്ല. രഞ്ജി ട്രോഫിയിലെ കൂടുതല്‍ വിക്കറ്റുള്ള ബോളര്‍ ഞാനാണെന്നത് സത്യമാണ്. എന്നാല്‍ അതിന് ശേഷം പിന്നീടൊന്നും സംഭവിച്ചില്ല.”

“2020ലെ ടി20യില്‍ എനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. നിലവിലെ ഫോം അവര്‍ പരിഗണിച്ചതോടെ എനിക്ക് ഓസീസിനെതിരെ അവസരം ലഭിച്ചില്ല. എന്നാല്‍ ഐ.പി.എല്‍ ടി20യും ടെസ്റ്റ് മറ്റൊരു ഫോര്‍മാറ്റുമാണ്. നിലവിലെ ഫോം മാത്രമാണ് ടീം തിരഞ്ഞെടുപ്പിന് ഇപ്പോള്‍ പരിഗണിക്കുന്നത്. ഇംഗ്ലണ്ട് പരമ്പരയില്‍ സ്ഥാനം അര്‍ഹിച്ചിരുന്നു. എന്നാല്‍ അവസരം ലഭിക്കാത്തതില്‍ നിരാശയുണ്ട്. എന്നാല്‍ ഇപ്പോഴും ഞാന്‍ സ്വയം പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയാണ്” ജയദേവ് ഉനദ്ഘട്ട് പറഞ്ഞു.

2010ല്‍ ഇന്ത്യയ്ക്കായി ടെസ്റ്റ് കളിച്ച താരമാണ് ജയദേവ് ഉനദ്ഘട്ട്. എന്നാല്‍ അന്ന് താരത്തിന് വിക്കറ്റൊന്നും വീഴ്ത്താനായില്ല. ഇന്ത്യ്യക്കായി ഏഴ് ഏകദിനത്തില്‍ നിന്ന് എട്ട് വിക്കറ്റും 10 ടി20യില്‍ നിന്ന് 14 വിക്കറ്റും ഉനദ്ഘട്ടിന്റെ പേരിലുണ്ട്. 84 ഐ.പി.എല്ലില്‍ നിന്നായി 85 വിക്കറ്റും താരം വീഴ്ത്തിയിട്ടുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക