സഞ്ജുവിനെ എടുക്കില്ലെന്നത് പ്രേടിക്ടബിൾ ആയിരുന്നു, പക്ഷെ ടീമിൽ അദ്ദേഹത്തിന്റെ പേര് കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു: അനിൽ കുംബ്ലെ

പതിവ് പോലെ തന്നെ ഇത്തവണയും മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞ് ഇന്ത്യൻ സിലക്ടർമാർ. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടക്കാൻ പോകുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്‌ക്വാഡിൽ സഞ്ജു സാംസണ് സീറ്റില്ല. സഞ്ജു അവസാനമായി കളിച്ച ഏകദിനത്തിൽ സെഞ്ചുറി നേടിയിട്ടും അദ്ദേഹത്തിന് അവസരങ്ങൾ നഷ്ടപ്പെടുകയാണ്.

ഇപ്പോഴിതാ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു സാംസണെ ഒഴിവാക്കിയതില്‍ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അനില്‍ കുംബ്ലെ. സഞ്ജുവിന്റെ സമീപകാല ടി20 പ്രകടനവും ഏകദിനത്തിലെ പ്രകടനവും കൂട്ടികുഴച്ചാണ് അന്യായമായ തീരുമാനം എടുത്തിരിക്കുന്നതെന്ന് കുംബ്ലെ ചൂണ്ടിക്കാട്ടി.

അനിൽ കുംബ്ലെ പറയുന്നത് ഇങ്ങനെ:

” സഞ്ജുവിന്റെ സമീപകാല ടി20 പ്രകടനവും ഏകദിനത്തിലെ പ്രകടനവും കൂട്ടികുഴച്ചാണ് അന്യായമായ തീരുമാനം എടുത്തിരിക്കുന്നത്. 50 ഓവര്‍ ഫോര്‍മാറ്റിലെ സഞ്ജുവിന്റെ നേട്ടങ്ങളെ മറക്കരുത്. വ്യത്യസ്ത ഫോര്‍മാറ്റുകളിലെ പ്രകടനങ്ങളെ കൂട്ടിക്കുഴച്ച് ടീം തിരെഞ്ഞെടുക്കുന്നത് തെറ്റാണ്”

” ഞാൻ കാണാൻ ആഗ്രഹിച്ച ഒരു പേര് സഞ്ജു സാംസണ്‍ എന്നായിരുന്നു. കാരണം കുറച്ച് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം അവസാനമായി കളിച്ച ഏകദിനത്തിൽ, അദ്ദേഹം സെഞ്ച്വറി നേടിയതാണ്. രണ്ടോ മൂന്നോ ഫോർമാറ്റുകൾ കളിക്കുമ്പോൾ ചിലപ്പോൾ ഫോമിനെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. അതിനാൽ സെലക്ഷൻ നടത്തുമ്പോൾ അത് മനസ്സിൽ വയ്ക്കേണ്ടത് പ്രധാനമാണ്” അനിൽ കുംബ്ലെ പറഞ്ഞു.

Latest Stories

നമ്മൾ കളി തോൽക്കാൻ കാരണമായത് ആ താരത്തിന്റെ മോശമായ പ്രകടനമാണ്; തുറന്നടിച്ച് ഇർഫാൻ പത്താൻ

ഷമിയെ തഴഞ്ഞതാണ് അഗാർക്കറിനും ഗംഭീറിനും പറ്റിയ അബദ്ധം: ഹർഭജൻ സിങ്

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി