കാശും സൗകര്യവും ഉണ്ടായിട്ട് കാര്യമില്ല, അവന്മാരെ പോലെ ബുദ്ധി വേണം; ഓസ്‌ട്രേലിയയെ ട്രോളി ഏഷ്യൻ രാജ്യത്തെ പുകഴ്ത്തി വോൺ; നീയാരാണ് അതിൽ അഭിപ്രായം പറയാൻ എന്ന് ആരാധകർ

2022 ഓസ്‌ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പിന്റെ സൂപ്പർ 12 ഘട്ടത്തിലെ നാല് മത്സരങ്ങൾ മഴ കാരണം പൂർണ്ണമായും ഒഴിവാക്കിയിരുന്നു. കാലാവസ്ഥാ പ്രവചനം മുൻകൂട്ടി അറിഞ്ഞിട്ടും സംഘാടകരുടെ തയ്യാറെടുപ്പിനെയും പ്രതികരണത്തെയും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ ചോദ്യം ചെയ്തതോടെ ഷെഡ്യൂളിംഗിനെ ചുറ്റിപ്പറ്റിയുള്ള വിമർശനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു.

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ (എം‌സി‌ജി) നടക്കാനിരുന്ന രണ്ട് മത്സരങ്ങളും – അഫ്ഗാനിസ്ഥാൻ vs അയർലൻഡ്, ഓസ്‌ട്രേലിയ vs ഇംഗ്ലണ്ട് – മഴ കാരണം ടോസ് ചെയ്യാതെ ഉപേക്ഷിച്ചു. മേൽക്കൂരയുള്ള മെൽബണിലെ ഡോക്ക്‌ലാൻഡ്‌സ് സ്റ്റേഡിയം എന്തുകൊണ്ടാണ് വെള്ളിയാഴ്ച മത്സരങ്ങൾക്കായി ഉപയോഗിക്കാത്തതെന്ന് വോൺ ചോദിച്ചു.

“ഓസ്‌ട്രേലിയയിലെ മഴക്കാലം .. മേൽക്കൂരയുള്ള മെൽബണിലെ സ്റ്റേഡിയം..!!!!! അത് ഉപയോഗിക്കുന്നത് ബുദ്ധിയായിരിക്കില്ലേ ?

വോൺ ട്വീറ്റ് ചെയ്തു. മൈതാനം വരണ്ടുണങ്ങാൻ കാത്തിരിക്കാതെ മത്സരങ്ങൾ വേഗത്തിൽ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശ്രീലങ്കയിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലെ ഗ്രൗണ്ട് പൂർണ്ണമായും മറക്കുന്നതിന്റെ ഉദാഹരണം അദ്ദേഹം ഉദ്ധരിച്ചു. വലിയ ഇടിമിന്നൽ വരുന്ന കൊടുങ്കാറ്റുകളുള്ള ശ്രീലങ്കയിൽ അവർ ഗ്രൗണ്ട് മുഴുവൻ മൂടുകയും അതിനാൽ തന്നെ മഴ കഴിഞ്ഞാൽ ഉടൻ തന്നെ അവിടെ കളി നടക്കുന്നു അവിടെ, ഇത്രയും സൗകര്യമുള്ള ഓസ്ട്രേലിയ എന്തുകൊണ്ടാണ് അതൊന്നും ചെയ്യാത്തത്.”

ഒരുപാട് നല്ല മത്സരങ്ങൾ മഴ കാരണം ഉപേക്ഷിച്ചത് വലിയ നിരാശയാണ് ഇപ്പോൾ ഉണ്ടാകുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക