2023-24 ലെ കേന്ദ്ര കരാറുകള്‍ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ വിസമ്മതിച്ചതിന് ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരെ കരാറില്‍നിന്നും ഒഴിവാക്കി. അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിലില്ലാത്ത സമയത്ത് താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമാകണമെന്നാണ് നിബന്ധന. എന്നാല്‍, ഇരുവരും ഇത് അവഗണിച്ച് വിട്ടുനിന്നതാണ് കരാറില്‍നിന്ന് പുറത്താവാന്‍ കാരണം.
ടെസ്റ്റിലെ മൂന്നാം നമ്പര്‍ താരം ചേതേശ്വര്‍ പുജാരയും തഴയപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. റിങ്കു സിംഗും തിലക് വര്‍മയുമാണ് പുതിയതായി കരാര്‍ പട്ടികയില്‍ ഉള്‍പ്പെട്ട താരങ്ങള്‍. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ബിസിസിഐയുടെ ഗ്രേഡ് സി വിഭാഗത്തില്‍ ഉള്‍പ്പെട്ടു. മാനസിക ക്ഷീണം മൂലം ദക്ഷിണാഫ്രിക്കൻ പര്യടനം പാതിവഴിയിൽ ഉപേക്ഷിച്ചതാണ് ഇഷാന്റെ പ്രശ്‌നങ്ങളുടെ തുടക്കം. അദ്ദേഹത്തോട് ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ ബിസിസിഐ ആവശ്യപ്പെട്ടിട്ടും അത് അനുസരിക്കാതെ ഇന്ത്യൻ പ്രീമിയർ ലീഗ് കളിച്ചതോടെ ഇഷാന്റെ കാര്യത്തിൽ തീരുമാനം ആയെന്ന് പറയാം.
ഇപ്പോൾ ഇതാ താരത്തിന് മറ്റൊരു പണിയ കിട്ടാൻ പോകുകയാണ് . നിലവിൽ ഡി വൈ പാട്ടീൽ ടി20 ടൂർണമെൻ്റിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (ആർബിഐ) വേണ്ടി കളിക്കുകയാണ് ഇഷാൻ. മത്സരത്തിൽ താരത്തിന് തിളങ്ങാൻ പറ്റിയിരുന്നില്ല. എന്നാൽ മത്സരത്തിന് ഉപയോഗിച്ച ഹെൽമെറ്റ് താരത്തിന് പണി ആയേക്കും. അദ്ദേഹത്തിൻ്റെ ഹെൽമെറ്റിന് ബിസിസിഐ ലോഗോ ഉണ്ടായിരുന്നു, നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച്, ഒരു പ്രാദേശിക മത്സരത്തിൽ ഒരു കളിക്കാരനും ബോർഡിൻ്റെ ലോഗോ ഇടാനും ടീമിൻ്റെ ജേഴ്സി ധരിക്കാനും അനുവാദമില്ല.
കളിക്കാർ ഹെൽമെറ്റ് ധരിക്കുമ്പോൾ ബിസിസിഐ ലോഗോ മറക്കുകയാണ് സാധാരണ ചെയ്യുന്നത്. എന്നാൽ ഇഷാൻ ക്രിക്കറ്റ് താരങ്ങൾക്ക് നേരത്തെ നൽകിയ നിർദ്ദേശങ്ങൾ പാലിച്ചില്ല. മറ്റൊരു ഇന്ത്യൻ കളിക്കാരനായ തിലക് വർമ്മയും ഇതേ ടൂർണമെൻ്റിൽ കളിച്ചെങ്കിലും ബാറ്റ് ചെയ്യാൻ ഇറങ്ങുന്നതിന് മുമ്പ് ബിസിസിഐയുടെ ലോഗോ മറച്ചിരുന്നു.
View this post on Instagram