ദ്രാവിഡിന്റെ വരവില്‍ കോഹ്ലി അതൃപ്തനോ?, കോച്ച് നിയമനത്തിലെ അവ്യക്തത തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്റെ റോളില്‍ രാഹുല്‍ ദ്രാവിഡിന്റെ വരവില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി അതൃപ്തനെന്നു സൂചന. തന്നെ അറിയിക്കാതെ ബിസിസിഐ തീരുമാനങ്ങള്‍ എടുക്കുന്നതാണ് കോഹ്ലിയെ ചൊടിപ്പിക്കുന്നത്. സ്ഥാനമൊഴിയുന്ന ക്യാപ്റ്റനെ കാര്യമായ പരിഗണനല്‍കേണ്ടെന്ന നിലപാടിലാണ് ബിസിസിഐ എന്ന് ഇതുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ദ്രാവിഡിന്റെ നിയമനകാര്യത്തില്‍ ഒന്നും അറിയില്ലെന്നും വിഷയം ആരും തന്നോട് ചര്‍ച്ച ചെയ്തിട്ടില്ലെന്നുമുള്ള കോഹ്ലിയുടെ പ്രതികരണമാണ് ബിസിസിഐയും ക്യാപ്റ്റനുമായുള്ള അസ്വാരസ്യത്തിന്റെ മഞ്ഞുരുകിയിട്ടില്ലെന്ന് വ്യക്തമാക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റതിനു പിന്നാലെയാണ് ക്രിക്കറ്റ് ബോര്‍ഡും കോഹ്ലിയും തമ്മിലെ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഡ്രസിംഗ് റൂമിലെ കോഹ്ലിയുടെ പെരുമാറ്റം സംബന്ധിച്ച് മുതിര്‍ താരങ്ങള്‍ പരാതിപ്പെട്ടതാണ് ബിസിസിഐ അംഗങ്ങളെ ക്ഷുഭിതരാക്കിയത്.

ട്വന്റി20, ഏകദിന ക്യാപ്റ്റന്‍സികളില്‍ നിന്ന് കോഹ്ലിയെ നീക്കാന്‍ ബിസിസിഐ ആലോചിച്ചതോടെ പ്രശ്‌നങ്ങള്‍ വഷളായി. ബിസിസിഐയുടെ നീക്കം മുന്‍കൂട്ടിക്കണ്ടാണ് ലോക കപ്പിനുശേഷം ഇന്ത്യയെ ട്വന്റി20യില്‍ നയിക്കാന്‍ താനുണ്ടാവില്ലെന്ന് കോഹ്ലി പ്രഖ്യാപിച്ചത്. എം.എസ്. ധോണിയെ ടീമിന്റെ മെന്ററാക്കുന്ന കാര്യവും കോഹ്ലിയെ യഥാസമയം അറിയിച്ചിരുന്നില്ല. ട്വന്റി20 ലോക കപ്പ് ടീം തെരഞ്ഞെടുപ്പില്‍ കോഹ്ലിയുടെ വാക്കുകള്‍ സെലക്ടര്‍മാര്‍ കാര്യമായെടുത്തുമില്ല.

മുഖ്യ കോച്ച് സ്ഥാനത്ത് രാഹുല്‍ ദ്രാവിഡ് വരുന്നത് വിരാടിലെ ബാറ്റര്‍ നേരിടുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏറെ സഹായിക്കുമെന്നു കരുതപ്പെടുന്നു. അതിനാല്‍ത്തന്നെ ദ്രാവിഡിനെ കോഹ്ലി മനസുകൊണ്ട് സ്വാഗതം ചെയ്യുന്നായിരിക്കും. എന്നാല്‍ ദ്രാവിഡിന്റെ നിയമന തീരുമാനം തന്നില്‍ നിന്ന് മറച്ചുവയ്ക്കുന്ന ബിസിസിഐ നടപടിയാണ് കോഹ്ലിക്ക് പ്രശ്‌നമാകുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക